ന്യൂഡൽഹി: റബർ കർഷകരെ സഹായിക്കാൻ കേന്ദ്രസർക്കാർ ഇടപെടില്ലെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ഔദ്യോഗികമായി അറിയിച്ചെന്നു എളമരം കരീം എംപി.
റബർ ഇറക്കുമതിയുമായി ബന്ധപ്പെട്ട കേന്ദ്രബജറ്റ് പ്രഖ്യാപനത്തിലെ പൊള്ളത്തരം തുറന്നുകാണിച്ചും ഈ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടും ഇടത് എംപിമാർ കഴിഞ്ഞമാസം മന്ത്രിയെ കണ്ടു ചർച്ച നടത്തുകയും നിവേദനം സമർപ്പിക്കുകയും ചെയ്തിരുന്നു. ആ നിവേദനത്തിനുള്ള മറുപടിയിലാണ് കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നിലപാട് ഉയർത്തിപ്പിടിക്കുന്ന മന്ത്രിയുടെ പ്രസ്താവനയുള്ളത്. കഴിഞ്ഞ 15ന് മന്ത്രി എഴുതിയ കത്ത് കഴിഞ്ഞ ദിവസമാണു ലഭിച്ചത്.
കേന്ദ്രസർക്കാർ നയത്തിൽ മാറ്റങ്ങൾ പ്രതീക്ഷിച്ച കർഷകസമൂഹത്തോടുള്ള വെല്ലുവിളിയാണ് ഈ മറുപടിയെന്നും എളമരം കരീം പറഞ്ഞു.
റബർ ഇറക്കുമതിയുമായി ബന്ധപ്പെട്ട കേന്ദ്രബജറ്റ് പ്രഖ്യാപനത്തിലെ പൊള്ളത്തരം തുറന്നുകാണിച്ചും ഈ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടും ഇടത് എംപിമാർ കഴിഞ്ഞമാസം മന്ത്രിയെ കണ്ടു ചർച്ച നടത്തുകയും നിവേദനം സമർപ്പിക്കുകയും ചെയ്തിരുന്നു. ആ നിവേദനത്തിനുള്ള മറുപടിയിലാണ് കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നിലപാട് ഉയർത്തിപ്പിടിക്കുന്ന മന്ത്രിയുടെ പ്രസ്താവനയുള്ളത്. കഴിഞ്ഞ 15ന് മന്ത്രി എഴുതിയ കത്ത് കഴിഞ്ഞ ദിവസമാണു ലഭിച്ചത്.
കേന്ദ്രസർക്കാർ നയത്തിൽ മാറ്റങ്ങൾ പ്രതീക്ഷിച്ച കർഷകസമൂഹത്തോടുള്ള വെല്ലുവിളിയാണ് ഈ മറുപടിയെന്നും എളമരം കരീം പറഞ്ഞു.