ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഇന്ത്യയിൽ വീണ്ടും കോവിഡ് പടരുന്നതിനു കഴിയുന്നത്ര തടയിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
കേരളത്തിൽ അടക്കം അഞ്ചു പേർ പുതുതായി കോവിഡ് മൂലം മരിക്കുകയും രാജ്യത്താകെ സജീവ കോവിഡ് കേസുകൾ 7,026 എണ്ണമായി വർധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഇന്നലെ വൈകുന്നേരം മുന്നൊരുക്കങ്ങൾ വിലയിരുത്തിയത്.
അഞ്ചുപേർകൂടി മരണത്തിനു കീഴടങ്ങിയതോടെ ഇന്ത്യയിൽ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 5.3 ലക്ഷമായി (5,30,813) ഉയർന്നു. കേരളം, ഛത്തീസ്ഗഡ്, ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഓരോ മരണമാണ് ഇന്നലെ രാവിലെ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ നേരത്തേയുണ്ടായ ഒരു മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെ 1,134 പേർക്കാണു പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വർഷത്തെ ഏറ്റവും കൂടിയതാണിത്. പ്രതിവാര പോസിറ്റിവിറ്റി 0.98 ശതമാനമാണ്.
കോവിഡ് കേസുകളുടെ വർധനയുള്ള കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, തെലുങ്കാന സംസ്ഥാനങ്ങളോടു മുൻകരുതലെടുകളെടുക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു.
കർശനമായ നിരീക്ഷണം ഈ സംസ്ഥാനങ്ങളിൽ അത്യാവശ്യമാണ്. അപകടസാധ്യത വിലയിരുത്തി അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ട നടപടികൾ അതാതു പ്രാദേശിക മേഖലകളിൽ എടുക്കേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു. രോഗബാധ കൂടുന്ന മേഖലകളിൽ കൂടുതൽ കരുതലുകൾ സ്വീകരിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.
ന്യൂഡൽഹി: ഇന്ത്യയിൽ വീണ്ടും കോവിഡ് പടരുന്നതിനു കഴിയുന്നത്ര തടയിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
കേരളത്തിൽ അടക്കം അഞ്ചു പേർ പുതുതായി കോവിഡ് മൂലം മരിക്കുകയും രാജ്യത്താകെ സജീവ കോവിഡ് കേസുകൾ 7,026 എണ്ണമായി വർധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഇന്നലെ വൈകുന്നേരം മുന്നൊരുക്കങ്ങൾ വിലയിരുത്തിയത്.
അഞ്ചുപേർകൂടി മരണത്തിനു കീഴടങ്ങിയതോടെ ഇന്ത്യയിൽ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 5.3 ലക്ഷമായി (5,30,813) ഉയർന്നു. കേരളം, ഛത്തീസ്ഗഡ്, ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഓരോ മരണമാണ് ഇന്നലെ രാവിലെ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ നേരത്തേയുണ്ടായ ഒരു മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെ 1,134 പേർക്കാണു പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വർഷത്തെ ഏറ്റവും കൂടിയതാണിത്. പ്രതിവാര പോസിറ്റിവിറ്റി 0.98 ശതമാനമാണ്.
കോവിഡ് കേസുകളുടെ വർധനയുള്ള കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, തെലുങ്കാന സംസ്ഥാനങ്ങളോടു മുൻകരുതലെടുകളെടുക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു.
കർശനമായ നിരീക്ഷണം ഈ സംസ്ഥാനങ്ങളിൽ അത്യാവശ്യമാണ്. അപകടസാധ്യത വിലയിരുത്തി അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ട നടപടികൾ അതാതു പ്രാദേശിക മേഖലകളിൽ എടുക്കേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു. രോഗബാധ കൂടുന്ന മേഖലകളിൽ കൂടുതൽ കരുതലുകൾ സ്വീകരിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.