ചെന്നൈ: തമിഴ്നാട്ടിൽ നവവരനെ മൂന്നംഗസംഘം കുത്തിക്കൊലപ്പെടുത്തി.
ബംഗളൂരു-കൃഷ്ണഗിരി ദേശീയപാതയിൽ മോട്ടോർസൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന സി. ജഗൻ(26)ആണ് ഡാം റോഡിനു സമീപംവച്ചു ക്രൂരമായി കൊലചെയ്യപ്പെട്ടത്.
കിട്ടംപട്ടി സ്വദേശി ജഗനും അവന്തപട്ടി ഗ്രാമത്തിലെ ബന്ധുവായ എസ്. ശരണ്യ(21)യും പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ച് ഇരുവരും അടു ത്തനാളിൽ വിവാഹിതരായി. ഇതേത്തുടർന്ന് ശരണ്യയുടെ അച്ഛൻ സി. ശങ്കർ(45) ജഗനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം.
കോടതിയിൽ കീഴടങ്ങിയ ശങ്കറെ കൃഷ്ണഗിരി ജില്ലാ അഡീഷണൽ മഹിളാ കോടതി ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടാൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു.
ബംഗളൂരു-കൃഷ്ണഗിരി ദേശീയപാതയിൽ മോട്ടോർസൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന സി. ജഗൻ(26)ആണ് ഡാം റോഡിനു സമീപംവച്ചു ക്രൂരമായി കൊലചെയ്യപ്പെട്ടത്.
കിട്ടംപട്ടി സ്വദേശി ജഗനും അവന്തപട്ടി ഗ്രാമത്തിലെ ബന്ധുവായ എസ്. ശരണ്യ(21)യും പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ച് ഇരുവരും അടു ത്തനാളിൽ വിവാഹിതരായി. ഇതേത്തുടർന്ന് ശരണ്യയുടെ അച്ഛൻ സി. ശങ്കർ(45) ജഗനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം.
കോടതിയിൽ കീഴടങ്ങിയ ശങ്കറെ കൃഷ്ണഗിരി ജില്ലാ അഡീഷണൽ മഹിളാ കോടതി ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടാൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു.