ന്യൂഡൽഹി: വധശിക്ഷ നടപ്പാക്കുന്നതിന് ഒരു ബദൽ മാർഗം കണ്ടെത്തിയാൽ തൂക്കിലേറ്റുന്നത് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കുമെന്ന് സുപ്രീംകോടതി. വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിലേറ്റുന്നതിനേക്കാൾ വേദന കുറഞ്ഞ മാർഗങ്ങൾ തേടണമെന്ന് കേന്ദ്രസർക്കാരിനു നിർദേശവും നൽകി. ഇതു സംബന്ധിച്ച് പഠിച്ചു വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണയോടാണ് കോടതി ആവശ്യപ്പെട്ടു.
ശാസ്ത്രത്തിന്റെ വളർച്ചയനുസരിച്ച് ഏറ്റവും മികച്ചതും മനുഷ്യന്റെ അന്തസ് ഉയർത്തിപ്പിടിക്കാൻ കൂടുതൽ അനുയോജ്യവുമായ രീതി തൂക്കിക്കൊല്ലുന്നതുതന്നെയാണോ എന്നു പരിശോധിക്കണം. അങ്ങനെയല്ലെങ്കിൽ മറ്റൊരു വഴി കണ്ടെത്തണമെന്നും കോടതി പറഞ്ഞു.
സർക്കാർ ഇതുവരെ പഠനം നടത്തിയിട്ടില്ലെങ്കിൽ, അതിനായി ഒരു സമിതിയെ കോടതിതന്നെ രൂപീകരിക്കാമെന്നും സുപ്രീംകോടതി നിർദേശം മുന്നോട്ടുവച്ചു. ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റി, ബാംഗളൂർ, ഹൈദരാബാദ് തുടങ്ങിയ ദേശീയ നിയമസർവകലാശാലകളിൽനിന്നുള്ള വിദഗ്ധർ, എയിംസിലെ ഡോക്ടർമാർ, ശാസ്ത്ര വിദഗ്ധർ എന്നിവർ ഉൾക്കൊള്ളുന്നതായിരിക്കണം ഈ സമിതി എന്നും കോടതി വ്യക്തമാക്കി.
ലോ കമ്മീഷന്റെ തന്നെ റിപ്പോർട്ട് അനുസരിച്ച് തൂക്കി കൊല്ലുന്ന രീതി അങ്ങേയറ്റം ക്രൂരമാണെന്ന് അഭിഭാഷകനായ ഋഷി മൽഹോത്ര ചൂണ്ടിക്കാട്ടി.
മരണം വരെ തൂക്കിക്കൊല്ലു ന്ന ഇന്ത്യയിലെ പ്രക്രിയ ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് ഹർജിക്കാർ വാദിച്ചു. വധശിക്ഷ വേദനരഹിതമാക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജിയാണ് ഇന്നലെ സുപ്രീംകോടതിയുടെ പരിഗണനയിൽ എത്തിയത്. വിഷയം പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കാം എന്ന് സുപ്രീംകോടതി ആവർത്തിച്ചു വ്യക്തമാക്കി. തൂക്കി ക്കൊല്ലുന്നതിനു പകരം വെടിയുതിർത്തോ വിഷം കുത്തിവച്ചോ ഇലക്ട്രിക് കസേര ഉപയോഗിച്ചോ വധശിക്ഷ നടപ്പാക്കണം എന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
ഇക്കാര്യത്തിൽ കൂടുതൽ ശാസ്ത്രീയ വിശദീകരണങ്ങളും വിവരങ്ങളും ആവശ്യമാണെന്നാണ് സുപ്രീംകോടതി വ്യക്തമാക്കി. തൂക്കുകയർ വേദനാജനകമായ വധശിക്ഷാ രീതിയാണെന്ന് വ്യക്തമാക്കുന്ന വിശദമായ പഠന റിപ്പോർട്ട് ആവശ്യമാണ്. അതിനാൽ ഹർജി വീണ്ടും മേയ് രണ്ടിനു പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി.
ഹർജിയിൽ വാദം കേൾക്കുന്നതിനിടെ വധശിക്ഷയ്ക്കു ബദൽ മാർഗം കണ്ടെത്തേണ്ടതിനെ ക്കുറിച്ച് ബെഞ്ചിലെ ജഡ്ജിമാർ തമ്മിലും ചർച്ച നടത്തി. വിഷം കുത്തിവെച്ചുള്ള മരണം ഉടനടി സംഭവിക്കുന്നതല്ലെന്നാണ് അമേരിക്ക കണ്ടെത്തിയിട്ടുണ്ടെന്നുള്ള കാര്യം ജസ്റ്റീസ് പി.എസ്. നരസിംഹ ചൂണ്ടിക്കാട്ടി. അതും വേദന ഏറെയുള്ള രീതിയാണ്. വെടിവച്ചുകൊല്ലുന്ന രീതി അങ്ങേയറ്റം മനുഷ്യാവകാശ ലംഘനമാണെന്ന് ചീഫ് ജസ്റ്റീസും ചൂണ്ടിക്കാട്ടി.
മരുന്നു കുത്തിവച്ചു കൊല്ലുന്ന കാര്യത്തിൽ ഏത് രാസവസ്തു ഉപയോഗിക്കണം എന്നതിൽ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും കോടതി വിലയിരുത്തി. മേയ് രണ്ടിന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കുന്പോൾ കോടതിയുടെ നിർദേശങ്ങളിൽ കേന്ദ്രസർക്കാർ അന്ന് നിലപാട് അറിയിക്കും.
ശാസ്ത്രത്തിന്റെ വളർച്ചയനുസരിച്ച് ഏറ്റവും മികച്ചതും മനുഷ്യന്റെ അന്തസ് ഉയർത്തിപ്പിടിക്കാൻ കൂടുതൽ അനുയോജ്യവുമായ രീതി തൂക്കിക്കൊല്ലുന്നതുതന്നെയാണോ എന്നു പരിശോധിക്കണം. അങ്ങനെയല്ലെങ്കിൽ മറ്റൊരു വഴി കണ്ടെത്തണമെന്നും കോടതി പറഞ്ഞു.
സർക്കാർ ഇതുവരെ പഠനം നടത്തിയിട്ടില്ലെങ്കിൽ, അതിനായി ഒരു സമിതിയെ കോടതിതന്നെ രൂപീകരിക്കാമെന്നും സുപ്രീംകോടതി നിർദേശം മുന്നോട്ടുവച്ചു. ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റി, ബാംഗളൂർ, ഹൈദരാബാദ് തുടങ്ങിയ ദേശീയ നിയമസർവകലാശാലകളിൽനിന്നുള്ള വിദഗ്ധർ, എയിംസിലെ ഡോക്ടർമാർ, ശാസ്ത്ര വിദഗ്ധർ എന്നിവർ ഉൾക്കൊള്ളുന്നതായിരിക്കണം ഈ സമിതി എന്നും കോടതി വ്യക്തമാക്കി.
ലോ കമ്മീഷന്റെ തന്നെ റിപ്പോർട്ട് അനുസരിച്ച് തൂക്കി കൊല്ലുന്ന രീതി അങ്ങേയറ്റം ക്രൂരമാണെന്ന് അഭിഭാഷകനായ ഋഷി മൽഹോത്ര ചൂണ്ടിക്കാട്ടി.
മരണം വരെ തൂക്കിക്കൊല്ലു ന്ന ഇന്ത്യയിലെ പ്രക്രിയ ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് ഹർജിക്കാർ വാദിച്ചു. വധശിക്ഷ വേദനരഹിതമാക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജിയാണ് ഇന്നലെ സുപ്രീംകോടതിയുടെ പരിഗണനയിൽ എത്തിയത്. വിഷയം പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കാം എന്ന് സുപ്രീംകോടതി ആവർത്തിച്ചു വ്യക്തമാക്കി. തൂക്കി ക്കൊല്ലുന്നതിനു പകരം വെടിയുതിർത്തോ വിഷം കുത്തിവച്ചോ ഇലക്ട്രിക് കസേര ഉപയോഗിച്ചോ വധശിക്ഷ നടപ്പാക്കണം എന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
ഇക്കാര്യത്തിൽ കൂടുതൽ ശാസ്ത്രീയ വിശദീകരണങ്ങളും വിവരങ്ങളും ആവശ്യമാണെന്നാണ് സുപ്രീംകോടതി വ്യക്തമാക്കി. തൂക്കുകയർ വേദനാജനകമായ വധശിക്ഷാ രീതിയാണെന്ന് വ്യക്തമാക്കുന്ന വിശദമായ പഠന റിപ്പോർട്ട് ആവശ്യമാണ്. അതിനാൽ ഹർജി വീണ്ടും മേയ് രണ്ടിനു പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി.
ഹർജിയിൽ വാദം കേൾക്കുന്നതിനിടെ വധശിക്ഷയ്ക്കു ബദൽ മാർഗം കണ്ടെത്തേണ്ടതിനെ ക്കുറിച്ച് ബെഞ്ചിലെ ജഡ്ജിമാർ തമ്മിലും ചർച്ച നടത്തി. വിഷം കുത്തിവെച്ചുള്ള മരണം ഉടനടി സംഭവിക്കുന്നതല്ലെന്നാണ് അമേരിക്ക കണ്ടെത്തിയിട്ടുണ്ടെന്നുള്ള കാര്യം ജസ്റ്റീസ് പി.എസ്. നരസിംഹ ചൂണ്ടിക്കാട്ടി. അതും വേദന ഏറെയുള്ള രീതിയാണ്. വെടിവച്ചുകൊല്ലുന്ന രീതി അങ്ങേയറ്റം മനുഷ്യാവകാശ ലംഘനമാണെന്ന് ചീഫ് ജസ്റ്റീസും ചൂണ്ടിക്കാട്ടി.
മരുന്നു കുത്തിവച്ചു കൊല്ലുന്ന കാര്യത്തിൽ ഏത് രാസവസ്തു ഉപയോഗിക്കണം എന്നതിൽ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും കോടതി വിലയിരുത്തി. മേയ് രണ്ടിന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കുന്പോൾ കോടതിയുടെ നിർദേശങ്ങളിൽ കേന്ദ്രസർക്കാർ അന്ന് നിലപാട് അറിയിക്കും.