ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: രണ്ടാമത്തെ ആഴ്ചയിലും തുടരുന്ന പാർലമെന്റ് സ്തംഭനം ഒഴിവാക്കാൻ ലോക്സഭാ സ്പീക്കർ വിളിച്ച സമവായ ചർച്ചയും വിജയിച്ചില്ല. പാർലമെന്റ് സ്തംഭനത്തിന് കേന്ദ്രസർക്കാരും ബിജെപിയുമാണ് ഉത്തരവാദികളെന്നും ഭരണപക്ഷം ഇരുസഭകളും തുടർച്ചയായി തടസപ്പെടുത്തുന്നതു ജനാധിപത്യത്തിനു തന്നെ വെല്ലുവിളിയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
അദാനി-ഹിൻഡൻബർഗ് പ്രശ്നത്തിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം വേണമെന്നു പ്രതിപക്ഷവും ലണ്ടൻ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പു പറയണമെന്നു ഭരണപക്ഷവും പിടിവാശി തുടർന്നതോടെ ഇന്നലെയും ലോക്സഭയും രാജ്യസഭയും ബഹളത്തിൽ നടപടികളിലേക്കു കടക്കാനാകാതെ പിരിഞ്ഞു.
പാർലമെന്റിന്റെ ഇരുസഭകളും ഇന്നലെ ചേർന്നയുടൻ ഭരണ, പ്രതിപക്ഷ എംപിമാർ മുദ്രാവാക്യം വിളികളും ഷെയിം വിളികളുമായി ബഹളം തുടങ്ങി. വൻ കോർപറേറ്റ് തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ ജെപിസി വേണ്ടെന്ന കേന്ദ്രസർക്കാരിന്റെ വീഴ്ചയെക്കുറിച്ചു സഭാനടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് ലോക്സഭയിൽ സ്പീക്കർ ഓം ബിർലയും രാജ്യസഭയിൽ ചെയർമാൻ ജഗ്ദീപ് ധൻകറും അനുമതി നിഷേധിച്ചു.
ജെപിസി അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാൻ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ഇന്നലെ രാവിലെ ചേർന്ന പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം തീരുമാനിച്ചിരുന്നു. ഖാർഗെയ്ക്കു പുറമെ കെ.സി. വേണുഗോപാൽ, ജയറാം രമേശ്, എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ. മാണി, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ഡിഎംകെ, ആർജെഡി, എൻസിപി, ജെഡിയു, എഎപി, ശിവസേന നേതാക്കളും പ്രതിപക്ഷ യോഗത്തിനെത്തി.
പ്രധാനമന്ത്രി മോദിയുടെ നിർദേശപ്രകാരമാണ് ബിജെപി അംഗങ്ങൾ പാർലമെന്റിൽ ബഹളം വയ്ക്കുന്നതെന്നു യോഗശേഷം രാജ്യസഭയിലെ കോണ്ഗ്രസ് ഉപനേതാവ് പ്രമോദ് തിവാരി ആരോപിച്ചു. ജെപിസി രൂപീകരിക്കുന്നതു വരെ പോരാട്ടം തുടരാൻ പ്രതിപക്ഷം തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
അദാനി പ്രശ്നത്തിൽനിന്നു ശ്രദ്ധ തിരിക്കാനും ജെപിസി അന്വേഷണത്തിൽനിന്ന് ഒളിച്ചോടാനുമാണ് രാഹുൽ ഗാന്ധിക്കെതിരേയുള്ള ബിജെപിയുടെ കപടനാടകമെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി.
ഗാന്ധിപ്രതിമയ്ക്കു മുന്നിൽ പ്രതിപക്ഷ എംപിമാർ ഇന്നലെയും പ്രതിഷേധ ധർണ നടത്തി. ഇതേസമയം, ഇന്ത്യൻ ജനാധിപത്യം ഭീഷണിയിലാണെന്നു വിദേശരാജ്യത്തു പോയി പറഞ്ഞതു പിൻവലിക്കാതെ രാഹുൽ ഗാന്ധിയെ ലോക്സഭയിൽ പ്രസംഗിക്കാൻ അനുവദിക്കില്ലെന്നു ബിജെപി ആവർത്തിച്ചു.
പാർലമെന്റിലെ ബഹളം അവസാനിപ്പിച്ചു ബജറ്റും ധനബില്ലും ചർച്ച ചെയ്യണമെന്ന് ലോക്സഭാ സ്പീക്കർ എല്ലാ പാർട്ടികളുടെയും നേതാക്കളുമായി വെവ്വേറെ നടത്തിയ ചർച്ചയിൽ അഭ്യർഥിച്ചു. അദാനി വിഷയത്തിൽ ജെപിസി അന്വേഷണം നടത്താതിരിക്കാനും ശ്രദ്ധ തിരിക്കാനും ബിജെപിയാണു പാർലമെന്റ് സ്തംഭിപ്പിക്കുന്നതെന്നു പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി: രണ്ടാമത്തെ ആഴ്ചയിലും തുടരുന്ന പാർലമെന്റ് സ്തംഭനം ഒഴിവാക്കാൻ ലോക്സഭാ സ്പീക്കർ വിളിച്ച സമവായ ചർച്ചയും വിജയിച്ചില്ല. പാർലമെന്റ് സ്തംഭനത്തിന് കേന്ദ്രസർക്കാരും ബിജെപിയുമാണ് ഉത്തരവാദികളെന്നും ഭരണപക്ഷം ഇരുസഭകളും തുടർച്ചയായി തടസപ്പെടുത്തുന്നതു ജനാധിപത്യത്തിനു തന്നെ വെല്ലുവിളിയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
അദാനി-ഹിൻഡൻബർഗ് പ്രശ്നത്തിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം വേണമെന്നു പ്രതിപക്ഷവും ലണ്ടൻ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പു പറയണമെന്നു ഭരണപക്ഷവും പിടിവാശി തുടർന്നതോടെ ഇന്നലെയും ലോക്സഭയും രാജ്യസഭയും ബഹളത്തിൽ നടപടികളിലേക്കു കടക്കാനാകാതെ പിരിഞ്ഞു.
പാർലമെന്റിന്റെ ഇരുസഭകളും ഇന്നലെ ചേർന്നയുടൻ ഭരണ, പ്രതിപക്ഷ എംപിമാർ മുദ്രാവാക്യം വിളികളും ഷെയിം വിളികളുമായി ബഹളം തുടങ്ങി. വൻ കോർപറേറ്റ് തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ ജെപിസി വേണ്ടെന്ന കേന്ദ്രസർക്കാരിന്റെ വീഴ്ചയെക്കുറിച്ചു സഭാനടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് ലോക്സഭയിൽ സ്പീക്കർ ഓം ബിർലയും രാജ്യസഭയിൽ ചെയർമാൻ ജഗ്ദീപ് ധൻകറും അനുമതി നിഷേധിച്ചു.
ജെപിസി അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാൻ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ഇന്നലെ രാവിലെ ചേർന്ന പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം തീരുമാനിച്ചിരുന്നു. ഖാർഗെയ്ക്കു പുറമെ കെ.സി. വേണുഗോപാൽ, ജയറാം രമേശ്, എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ. മാണി, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ഡിഎംകെ, ആർജെഡി, എൻസിപി, ജെഡിയു, എഎപി, ശിവസേന നേതാക്കളും പ്രതിപക്ഷ യോഗത്തിനെത്തി.
പ്രധാനമന്ത്രി മോദിയുടെ നിർദേശപ്രകാരമാണ് ബിജെപി അംഗങ്ങൾ പാർലമെന്റിൽ ബഹളം വയ്ക്കുന്നതെന്നു യോഗശേഷം രാജ്യസഭയിലെ കോണ്ഗ്രസ് ഉപനേതാവ് പ്രമോദ് തിവാരി ആരോപിച്ചു. ജെപിസി രൂപീകരിക്കുന്നതു വരെ പോരാട്ടം തുടരാൻ പ്രതിപക്ഷം തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
അദാനി പ്രശ്നത്തിൽനിന്നു ശ്രദ്ധ തിരിക്കാനും ജെപിസി അന്വേഷണത്തിൽനിന്ന് ഒളിച്ചോടാനുമാണ് രാഹുൽ ഗാന്ധിക്കെതിരേയുള്ള ബിജെപിയുടെ കപടനാടകമെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി.
ഗാന്ധിപ്രതിമയ്ക്കു മുന്നിൽ പ്രതിപക്ഷ എംപിമാർ ഇന്നലെയും പ്രതിഷേധ ധർണ നടത്തി. ഇതേസമയം, ഇന്ത്യൻ ജനാധിപത്യം ഭീഷണിയിലാണെന്നു വിദേശരാജ്യത്തു പോയി പറഞ്ഞതു പിൻവലിക്കാതെ രാഹുൽ ഗാന്ധിയെ ലോക്സഭയിൽ പ്രസംഗിക്കാൻ അനുവദിക്കില്ലെന്നു ബിജെപി ആവർത്തിച്ചു.
പാർലമെന്റിലെ ബഹളം അവസാനിപ്പിച്ചു ബജറ്റും ധനബില്ലും ചർച്ച ചെയ്യണമെന്ന് ലോക്സഭാ സ്പീക്കർ എല്ലാ പാർട്ടികളുടെയും നേതാക്കളുമായി വെവ്വേറെ നടത്തിയ ചർച്ചയിൽ അഭ്യർഥിച്ചു. അദാനി വിഷയത്തിൽ ജെപിസി അന്വേഷണം നടത്താതിരിക്കാനും ശ്രദ്ധ തിരിക്കാനും ബിജെപിയാണു പാർലമെന്റ് സ്തംഭിപ്പിക്കുന്നതെന്നു പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി.