മോസ്കോ: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി റഷ്യയിൽ എത്തി. 2022 ഫെബ്രുവരിയിൽ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചശേഷം ആദ്യമായാണ് ചൈനീസ് പ്രസിഡന്റ് റഷ്യ സന്ദർശിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പരിധികളില്ലാത്ത സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണു സന്ദർശനം. ഊർജ ദൗർലഭ്യമുള്ള വൻ സാന്പത്തികശക്തിയായ ചൈന, റഷ്യയിൽനിന്നുള്ള എണ്ണയെയും പ്രകൃതിവാതകത്തെയും കൂടുതലായി ആശ്രയിക്കുന്നുണ്ട്. അമേരിക്കൻ വിരുദ്ധതയിൽ ഇരു രാജ്യങ്ങളും ഒറ്റക്കെട്ടാണ്.
തിങ്കളാഴ്ച അത്താഴവിരുന്നിനിടെ യുക്രെയ്ൻ വിഷയത്തെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനും ഷിയും ചർച്ച നടത്തിയതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ചർച്ചയിൽ യുക്രെയ്ൻ പ്രതിസന്ധിയിൽ പുടിൻ സന്പൂർണ വിശദീകരണം നടത്തി. അതിർത്തി വിഷയങ്ങളിൽ ഇരു രാജ്യത്തെയും ഉദ്യോഗസ്ഥർ ഇന്നു വിശദമായ ചർച്ച നടത്തുമെന്നും പെസ്കോവ് പറഞ്ഞു.
യുക്രെയ്ൻ വിഷയത്തിൽ റഷ്യയെ ഒറ്റപ്പെടുത്തിയ പാശ്ചാത്യനയത്തിനു കനത്ത തിരിച്ചടിയാണു ഷിയുടെ സന്ദർശനം. യുക്രെയ്നിൽനിന്ന് ആയിരക്കണക്കിനു കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിൽ പുടിനെ വിചാരണ ചെയ്യണമെന്ന് ഹേഗിലെ അന്താരാഷ്ട്ര കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു.
ഷിയുടെ റഷ്യൻ സന്ദർശനം സാധാരണ നയതന്ത്ര ചർച്ചകളുടെ ഭാഗം മാത്രമാണെന്നു റഷ്യ പ്രതികരിച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സൗഹൃദം, സഹകരണം, സമാധാനം എന്നിവയ്ക്കു വേണ്ടിയാണു ചൈനീസ് പ്രസിഡന്റ് റഷ്യ സന്ദർശിക്കുന്നതെന്നു പതിവ് മാധ്യമവിശദീകരണത്തിനിടെ, ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് വാംഗ് വെൻബിൻ ബെയ്ജിംഗിൽ പറഞ്ഞു.
യുക്രെയ്ൻ പ്രതിസന്ധിക്കു സമാധാന ചർച്ചയിലൂടെ പരിഹാരം കാണണമെന്നാണ് ചൈനയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള പരിധികളില്ലാത്ത സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണു സന്ദർശനം. ഊർജ ദൗർലഭ്യമുള്ള വൻ സാന്പത്തികശക്തിയായ ചൈന, റഷ്യയിൽനിന്നുള്ള എണ്ണയെയും പ്രകൃതിവാതകത്തെയും കൂടുതലായി ആശ്രയിക്കുന്നുണ്ട്. അമേരിക്കൻ വിരുദ്ധതയിൽ ഇരു രാജ്യങ്ങളും ഒറ്റക്കെട്ടാണ്.
തിങ്കളാഴ്ച അത്താഴവിരുന്നിനിടെ യുക്രെയ്ൻ വിഷയത്തെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനും ഷിയും ചർച്ച നടത്തിയതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ചർച്ചയിൽ യുക്രെയ്ൻ പ്രതിസന്ധിയിൽ പുടിൻ സന്പൂർണ വിശദീകരണം നടത്തി. അതിർത്തി വിഷയങ്ങളിൽ ഇരു രാജ്യത്തെയും ഉദ്യോഗസ്ഥർ ഇന്നു വിശദമായ ചർച്ച നടത്തുമെന്നും പെസ്കോവ് പറഞ്ഞു.
യുക്രെയ്ൻ വിഷയത്തിൽ റഷ്യയെ ഒറ്റപ്പെടുത്തിയ പാശ്ചാത്യനയത്തിനു കനത്ത തിരിച്ചടിയാണു ഷിയുടെ സന്ദർശനം. യുക്രെയ്നിൽനിന്ന് ആയിരക്കണക്കിനു കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിൽ പുടിനെ വിചാരണ ചെയ്യണമെന്ന് ഹേഗിലെ അന്താരാഷ്ട്ര കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു.
ഷിയുടെ റഷ്യൻ സന്ദർശനം സാധാരണ നയതന്ത്ര ചർച്ചകളുടെ ഭാഗം മാത്രമാണെന്നു റഷ്യ പ്രതികരിച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സൗഹൃദം, സഹകരണം, സമാധാനം എന്നിവയ്ക്കു വേണ്ടിയാണു ചൈനീസ് പ്രസിഡന്റ് റഷ്യ സന്ദർശിക്കുന്നതെന്നു പതിവ് മാധ്യമവിശദീകരണത്തിനിടെ, ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് വാംഗ് വെൻബിൻ ബെയ്ജിംഗിൽ പറഞ്ഞു.
യുക്രെയ്ൻ പ്രതിസന്ധിക്കു സമാധാന ചർച്ചയിലൂടെ പരിഹാരം കാണണമെന്നാണ് ചൈനയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.