ബാങ്കോക്ക്: മേയിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തായ്ലൻഡ് പാർലമെന്റ് സർക്കാർ പിരിച്ചുവിട്ടു.
പാർലമെന്റിന്റെ കാലാവധി അവസാനിക്കാൻ കുറച്ചു ദിവസങ്ങൾ കൂടിശേഷിക്കവേയാണ് പട്ടാളത്തിന്റെ പിന്തുണയുള്ള ഭരണപക്ഷത്തിന്റെ നടപടി. മേയ് ഏഴിനു നടക്കുന്ന തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തുമെന്നാണു പ്രധാനമന്ത്രി പ്രയുക്ത ചാൻ-ഒച്ച പ്രതീക്ഷിക്കുന്നത്.
ശതകോടീശ്വരൻ താക്സിൻ ഷിനവത്രയുടെ ഫ്യു തായി പാർട്ടിയാണു പ്രധാനപ്രതിപക്ഷം. താക്സിന്റെ നേതൃത്വത്തിലുള്ള സഖ്യം 2001 മുതൽ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്നുണ്ടെങ്കിലും അധികാരത്തിലെത്താൻ സൈന്യം അനുവദിക്കുന്നില്ല. ഫ്യു തായി പാർട്ടിയെ നയിക്കുന്നത് താക്സിന്റെ മകൾ മുപ്പത്തിയാറുകാരിയായ പേതോംഗ്ത്രാൻ ഷിനവത്രയാണ്.
പാർലമെന്റിന്റെ കാലാവധി അവസാനിക്കാൻ കുറച്ചു ദിവസങ്ങൾ കൂടിശേഷിക്കവേയാണ് പട്ടാളത്തിന്റെ പിന്തുണയുള്ള ഭരണപക്ഷത്തിന്റെ നടപടി. മേയ് ഏഴിനു നടക്കുന്ന തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തുമെന്നാണു പ്രധാനമന്ത്രി പ്രയുക്ത ചാൻ-ഒച്ച പ്രതീക്ഷിക്കുന്നത്.
ശതകോടീശ്വരൻ താക്സിൻ ഷിനവത്രയുടെ ഫ്യു തായി പാർട്ടിയാണു പ്രധാനപ്രതിപക്ഷം. താക്സിന്റെ നേതൃത്വത്തിലുള്ള സഖ്യം 2001 മുതൽ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്നുണ്ടെങ്കിലും അധികാരത്തിലെത്താൻ സൈന്യം അനുവദിക്കുന്നില്ല. ഫ്യു തായി പാർട്ടിയെ നയിക്കുന്നത് താക്സിന്റെ മകൾ മുപ്പത്തിയാറുകാരിയായ പേതോംഗ്ത്രാൻ ഷിനവത്രയാണ്.