ന്യൂഡൽഹി: ഖലിസ്ഥാൻ വാദിയും "വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാൽ സിംഗിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പഞ്ചാബ് പോലീസ്. ജലന്ധർ പോലീസ് കമ്മീഷണർ കുൽദീപ് സിംഗ് ചാഹലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അമൃത്പാൽ സിംഗിന്റെ അനുയായികളായ 78 പേർ പഞ്ചാബ് പോലീസിന്റെ പിടിയിലായതായാണ് റിപ്പോർട്ട്. അമൃത്പാൽ സിംഗിനായുള്ള തെരച്ചിലിനെ തുടർന്ന് പഞ്ചാബിൽ തിങ്കളാഴ്ച വരെ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകില്ല. എസ്എംഎസ് അയക്കുന്നതിനും നിയന്ത്രണമുണ്ട്.
പ്രദേശത്ത് കടുത്ത ജാഗ്രതാനിർദേശമാണ് പോലീസ് ഏർപ്പെടുത്തിയത്. ഞായറാഴ്ച മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ അമൃത്പാൽ സിംഗ് പഞ്ചാബ് പോലീസിന്റെ വലയിലായെങ്കിലും രക്ഷപ്പെടുകയായിരുന്നു. അമൃത്പാലിന്റെ വാഹനങ്ങൾ പിടിച്ചെടുക്കുകയും തെരച്ചിൽ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
നിരവധി ക്രിമിനൽ കേസുകൾ ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തതായും വാരിസ് പഞ്ചാബ് ദേയുടെ ഘടകങ്ങൾക്കെതിരേ സംസ്ഥാനത്ത് തെരച്ചിൽ ആരംഭിച്ചതായും പോലീസ് പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച അമൃത്പാൽ സിംഗിനായള്ള തെരച്ചിൽ ഊർജിതമായി മുന്നേറുന്നുവെന്നും പഞ്ചാബ് പോലീസ് വ്യക്തമാക്കി.
അമൃത്പാൽ സിംഗിന്റെ അനുയായികളായ 78 പേർ പഞ്ചാബ് പോലീസിന്റെ പിടിയിലായതായാണ് റിപ്പോർട്ട്. അമൃത്പാൽ സിംഗിനായുള്ള തെരച്ചിലിനെ തുടർന്ന് പഞ്ചാബിൽ തിങ്കളാഴ്ച വരെ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകില്ല. എസ്എംഎസ് അയക്കുന്നതിനും നിയന്ത്രണമുണ്ട്.
പ്രദേശത്ത് കടുത്ത ജാഗ്രതാനിർദേശമാണ് പോലീസ് ഏർപ്പെടുത്തിയത്. ഞായറാഴ്ച മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ അമൃത്പാൽ സിംഗ് പഞ്ചാബ് പോലീസിന്റെ വലയിലായെങ്കിലും രക്ഷപ്പെടുകയായിരുന്നു. അമൃത്പാലിന്റെ വാഹനങ്ങൾ പിടിച്ചെടുക്കുകയും തെരച്ചിൽ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
നിരവധി ക്രിമിനൽ കേസുകൾ ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തതായും വാരിസ് പഞ്ചാബ് ദേയുടെ ഘടകങ്ങൾക്കെതിരേ സംസ്ഥാനത്ത് തെരച്ചിൽ ആരംഭിച്ചതായും പോലീസ് പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച അമൃത്പാൽ സിംഗിനായള്ള തെരച്ചിൽ ഊർജിതമായി മുന്നേറുന്നുവെന്നും പഞ്ചാബ് പോലീസ് വ്യക്തമാക്കി.