നാഗ്പുർ: ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങൾക്കെതിരേയുള്ള പരാതികളിൽ കർശന നിലപാടുകളുണ്ടാകുമെന്നു കേന്ദ്ര വാർത്താവിതരണ മന്ത്രി അനുരാഗ് താക്കൂർ. സർഗാത്മകതയുടെ പേരിൽ അശ്ലീലപ്രദർശനവും അധിക്ഷേപകരമായ ഭാഷയും അംഗീകരിക്കാനാവില്ല. ഇത്തരം പ്രവണതയ്ക്കെതിരേ കടുത്ത നടപടിക്കു മടിച്ചുനിൽക്കില്ല.
ഒടിടി പ്ലാറ്റ്ഫോമുകളിലെ സ്വാതന്ത്ര്യം സർഗാത്മക പ്രവർത്തനങ്ങൾക്കാണ്, അശ്ലീല പ്രദർശനത്തിനല്ല. നിലവിലുള്ള നിയമങ്ങൾ മാറ്റണമെന്ന് ബോധ്യമായാൽ വാർത്താവിനിമയ മന്ത്രാലയം ശക്തമായി ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
ഒടിടി പ്ലാറ്റ്ഫോമുകളിലെ നിയന്ത്രിക്കുന്നതിന് ആവശ്യമായ സംവിധാനം രാജ്യത്തുണ്ടെന്നും ഫലപ്രദമായാണ് അതു പ്രവർത്തിക്കുന്നതെന്നും കഴിഞ്ഞ ജനുവരിയിൽ മന്ത്രി വ്യക്തമാക്കിയിരുന്നു.
ഒടിടി പ്ലാറ്റ്ഫോമുകളിലെ സ്വാതന്ത്ര്യം സർഗാത്മക പ്രവർത്തനങ്ങൾക്കാണ്, അശ്ലീല പ്രദർശനത്തിനല്ല. നിലവിലുള്ള നിയമങ്ങൾ മാറ്റണമെന്ന് ബോധ്യമായാൽ വാർത്താവിനിമയ മന്ത്രാലയം ശക്തമായി ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
ഒടിടി പ്ലാറ്റ്ഫോമുകളിലെ നിയന്ത്രിക്കുന്നതിന് ആവശ്യമായ സംവിധാനം രാജ്യത്തുണ്ടെന്നും ഫലപ്രദമായാണ് അതു പ്രവർത്തിക്കുന്നതെന്നും കഴിഞ്ഞ ജനുവരിയിൽ മന്ത്രി വ്യക്തമാക്കിയിരുന്നു.