ന്യൂഡൽഹി: കർഷക സമരം അവസാനിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ കർഷകർ വീണ്ടും പ്രതിഷേധത്തിന്. കാർഷികോത്പന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്നത് ഉൾപ്പെടെ കർഷകർ മുന്നോട്ടുവച്ച എട്ടിന ആവശ്യങ്ങളിൽ ഒന്നുപോലും കേന്ദ്രസർക്കാർ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹിയിലെ രാംലീല മൈതാനിയിൽ കർഷകർ ഇന്ന് പ്രതിഷേധിക്കും.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി നഗരാതിർത്തിയിൽ കർഷകർ നടത്തിയ സമരം 2021 ഡിസംബർ ഒൻപതിനാണ് അവസാനിച്ചത്. കാർഷികോത്പന്നങ്ങൾക്ക് മിനിമം താങ്ങുവില നൽകുക, കർഷകർക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിമിനിൽ കേസുകൾ പിൻവലിക്കുക, ലഘിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയെ പുറത്താക്കുക തുടങ്ങിയ കർഷകരുടെ എട്ടിന ആവശ്യങ്ങളിൽ ഒന്നുപോലും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്നു വർഷത്തിനു ശേഷം കർഷകർ വീണ്ടും പ്രതിഷേധത്തിന് ഇറങ്ങുന്നത്.
സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ രാംലീല മൈതാനിയിൽ ആയിരക്കണക്കിന് കർഷകർ മഹാപഞ്ചായത്ത് നടത്തും. ഓൾ ഇന്ത്യ കിസാൻ മസ്ദൂർ സഭയിലെ അംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുക്കും.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി നഗരാതിർത്തിയിൽ കർഷകർ നടത്തിയ സമരം 2021 ഡിസംബർ ഒൻപതിനാണ് അവസാനിച്ചത്. കാർഷികോത്പന്നങ്ങൾക്ക് മിനിമം താങ്ങുവില നൽകുക, കർഷകർക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിമിനിൽ കേസുകൾ പിൻവലിക്കുക, ലഘിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയെ പുറത്താക്കുക തുടങ്ങിയ കർഷകരുടെ എട്ടിന ആവശ്യങ്ങളിൽ ഒന്നുപോലും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്നു വർഷത്തിനു ശേഷം കർഷകർ വീണ്ടും പ്രതിഷേധത്തിന് ഇറങ്ങുന്നത്.
സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ രാംലീല മൈതാനിയിൽ ആയിരക്കണക്കിന് കർഷകർ മഹാപഞ്ചായത്ത് നടത്തും. ഓൾ ഇന്ത്യ കിസാൻ മസ്ദൂർ സഭയിലെ അംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുക്കും.