ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയുള്ള പരാമർശങ്ങളുടെ പേരിൽ ആസാമിലും ഉത്തർപ്രദേശിലും രജിസ്റ്റർ ചെയ്ത കേസുകൾ ഒരുമിപ്പിച്ച് മറ്റൊരു കോടതിയിലേക്കു മാറ്റണമെന്ന കോൺഗ്രസ് നേതാവ് പവന് ഖേരയുടെ ഹർജി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബഞ്ച് ഇന്നു പരിഗണിക്കും. വെള്ളിയാഴ്ച പരിഗണിക്കേണ്ടിയിരുന്ന ഹർജി പവന് ഖേരയ്ക്കുവേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വിയുടെ അഭാവത്തെത്തുടർന്ന് മാറ്റുകയായിരുന്നു.
മുംബൈയിൽ കഴിഞ്ഞ ഫെബ്രുവരി 17നു പത്രസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളാണ് കേസിനാധാരം. ഇതിനു പിന്നാലെ ഡൽഹി വിമാനത്താവളത്തിൽനിന്ന് പവന് ഖേരയെ അറസ്റ്റ് ചെയ്തു. നേരത്തേ, പവന്ഖേരയുടെ ജാമ്യം കഴിഞ്ഞ 17 വരെ ദീർഘിപ്പിച്ച് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
മുംബൈയിൽ കഴിഞ്ഞ ഫെബ്രുവരി 17നു പത്രസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളാണ് കേസിനാധാരം. ഇതിനു പിന്നാലെ ഡൽഹി വിമാനത്താവളത്തിൽനിന്ന് പവന് ഖേരയെ അറസ്റ്റ് ചെയ്തു. നേരത്തേ, പവന്ഖേരയുടെ ജാമ്യം കഴിഞ്ഞ 17 വരെ ദീർഘിപ്പിച്ച് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.