ക്വിറ്റോ: തെക്കൻ ഇക്വഡോറിലും വടക്കൻ പെറുവിലുമുണ്ടായ അതിശക്തമായ ഭൂകന്പത്തിൽ 15 പേർ മരിച്ചു. തീരപ്രദേശം മുതൽ ഉയർന്ന മേഖലകൾ വരെ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. വാഹനങ്ങളും തകർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം ഇക്വഡോറിലെ രണ്ടാമത്തെ വലിയ നഗരമായ ഗുവായക്വിലിന് 80 കിലോമീറ്റർ അകലെയാണ്. 30 ലക്ഷം പേർ വസിക്കുന്ന നഗരമാണ് ഗുവായക്വിൽ. മഷാല, കുവെൻസ നഗരങ്ങളിലും ഭൂകന്പം നാശം വിതച്ചു.
ഇക്വഡോറിൽ 14 പേരും പെറുവിൽ ഒരാളുമാണു മരിച്ചത്. നാനൂറിലേറെ പേർക്കു പരിക്കേറ്റു. തെക്കൻ പ്രവിശ്യയായ എൽ ഒറോവിലാണു കൂടുതൽ നാശനഷ്ടം.
ആശുപത്രികൾക്കും സ്കൂളുകൾക്കും ഭൂകന്പത്തിൽ നാശനഷ്ടമുണ്ടായി. ഇക്വഡോറുമായി അതിർത്തി പങ്കിടുന്ന പ്രദേശത്താണ് പെറുവിൽ നാശനഷ്ടമുണ്ടായത്. പെറുവിൽ മരിച്ചത് നാലു വയസുള്ള പെൺകുട്ടിയാണ്. വീടു തകർന്നാണു കുട്ടി മരിച്ചത്. ഇക്വഡോർ ഭൂകന്പസാധ്യതയുള്ള രാജ്യമാണ്. 2016ൽ ഇക്വഡോറിലുണ്ടായ ഭൂകന്പത്തിൽ അറുന്നൂറിലേറെ പേർ മരിച്ചിരുന്നു.
ഭൂകന്പത്തിൽ ഫ്രാൻസിസ് മാർപാപ്പ ദുഃഖം രേഖപ്പെടുത്തി. മരിച്ചവർക്കും പരിക്കേറ്റവർക്കുംവേണ്ടി ഇന്നലെ ത്രികാല ജപത്തിനിടെ മാർപാപ്പ പ്രാർഥിച്ചു.
റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം ഇക്വഡോറിലെ രണ്ടാമത്തെ വലിയ നഗരമായ ഗുവായക്വിലിന് 80 കിലോമീറ്റർ അകലെയാണ്. 30 ലക്ഷം പേർ വസിക്കുന്ന നഗരമാണ് ഗുവായക്വിൽ. മഷാല, കുവെൻസ നഗരങ്ങളിലും ഭൂകന്പം നാശം വിതച്ചു.
ഇക്വഡോറിൽ 14 പേരും പെറുവിൽ ഒരാളുമാണു മരിച്ചത്. നാനൂറിലേറെ പേർക്കു പരിക്കേറ്റു. തെക്കൻ പ്രവിശ്യയായ എൽ ഒറോവിലാണു കൂടുതൽ നാശനഷ്ടം.
ആശുപത്രികൾക്കും സ്കൂളുകൾക്കും ഭൂകന്പത്തിൽ നാശനഷ്ടമുണ്ടായി. ഇക്വഡോറുമായി അതിർത്തി പങ്കിടുന്ന പ്രദേശത്താണ് പെറുവിൽ നാശനഷ്ടമുണ്ടായത്. പെറുവിൽ മരിച്ചത് നാലു വയസുള്ള പെൺകുട്ടിയാണ്. വീടു തകർന്നാണു കുട്ടി മരിച്ചത്. ഇക്വഡോർ ഭൂകന്പസാധ്യതയുള്ള രാജ്യമാണ്. 2016ൽ ഇക്വഡോറിലുണ്ടായ ഭൂകന്പത്തിൽ അറുന്നൂറിലേറെ പേർ മരിച്ചിരുന്നു.
ഭൂകന്പത്തിൽ ഫ്രാൻസിസ് മാർപാപ്പ ദുഃഖം രേഖപ്പെടുത്തി. മരിച്ചവർക്കും പരിക്കേറ്റവർക്കുംവേണ്ടി ഇന്നലെ ത്രികാല ജപത്തിനിടെ മാർപാപ്പ പ്രാർഥിച്ചു.