ട്രാവിസ് ഹെഡിന്റെ ക്യാച്ച് മുഹമ്മദ് ഷമി നഷ്ടപ്പെടുത്തിയതും ഓസീസിന്റെ 10 വിക്കറ്റ് ജയത്തിനു കാരണമായി. അതേസമയം, ഹാർദിക് പാണ്ഡ്യയെ പുറത്താക്കാൻ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഫസ്റ്റ് സ്ലിപ്പിൽ അത്യുജ്വല ഡൈവിംഗ് ക്യാച്ചാണെടുത്തത്. ഇതോടെ മൂന്ന് മത്സര പരന്പര 1-1 സമനിലയിലെത്തി. പരന്പരയിലെ അവസാന മത്സരം ബുധനാഴ്ച ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടക്കും.
04: മിച്ചൽ മിച്ചം വച്ചില്ല
സ്വിംഗ് ബൗളിംഗ് ആക്രമണവുമായി മിച്ചൽ സ്റ്റാർക്ക് കളം വാണപ്പോൾ ഇന്ത്യയുടെ മുൻനിര ബാറ്റർമാർ മിച്ചമില്ലാതായി. ആദ്യ പവർപ്ലേയിൽ (1-10 ഓവർ) നാലു വിക്കറ്റാണ് മിച്ചൽ സ്റ്റാർക്ക് വീഴ്ത്തിയത്. ഏകദിന ചരിത്രത്തിൽ ഓസ്ട്രേലിയയ്ക്കായി ആദ്യ 10 ഓവറിനുള്ളിൽ നാല് വിക്കറ്റ് വീഴ്ത്തുന്ന ഏക ബൗളറാണ് മിച്ചൽ സ്റ്റാർക്ക്. 2013ൽ പെർത്തിൽ വെസ്റ്റ് ഇൻഡീസിനെതിരേയും ഇതേ പ്രകടനം സ്റ്റാർക്ക് നടത്തിയിരുന്നു.
രോഹിത് ശർമ (13), ശുഭ്മാൻ ഗിൽ (0), സൂര്യകുമാർ യാദവ് (0), കെ.എൽ. രാഹുൽ (9) എന്നിവരെയാണ് ആദ്യ 10 ഓവറിനുള്ളിൽ സ്റ്റാർക്ക് മടക്കിയത്. മുഹമ്മദ് സിറാജായിരുന്നു (0) സ്റ്റാർക്കിന്റെ അഞ്ചാം ഇര.
04: പൂജ്യം വെട്ടൽ
ഇന്ത്യൻ ഇന്നിംഗ്സിൽ നാല് പേർ പൂജ്യത്തിനു പുറത്തായി. ഏകദിന ചരിത്രത്തിൽ ഇന്ത്യയുടെ നാലു ബാറ്റർമാർ പൂജ്യത്തിനു പുറത്താകുന്നത് ഇത് അഞ്ചാം തവണയാണ്. 2017ൽ ശ്രീലങ്കയ്ക്കെതിരേയായിരുന്നു ഇന്ത്യയുടെ ഇതിനു മുന്‍പത്തെ ഈ നാണക്കേട്. സൂര്യകുമാർ യാദവ് തുടർച്ചയായ രണ്ടാം മത്സരത്തിലും മിച്ചൽ സ്റ്റാർക്കിനു മുന്നിൽ ഗോൾഡൻ ഡക്ക് ആയി. വിരാട് കോഹ്ലിയും (31) അക്സർ പട്ടേലുമാണ് (29 നോട്ടൗട്ട്) ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർമാർ.
ഹോം ഏകദിനത്തിൽ ഇന്ത്യയുടെ 10 വിക്കറ്റും പേസർമാർ സ്വന്തമാക്കുന്നത് ഇത് രണ്ടാം തവണയാണ്. 2009ൽ ഓസ്ട്രേലിയയായിരുന്നു ഇതിനുമുന്‍പ് ഇക്കാര്യം ചെയ്തത്. മിച്ചൽ സ്റ്റാർക്കിനൊപ്പം സീൻ ആബട്ട് മൂന്നും നഥാൻ എല്ലിസ് രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
09: സ്റ്റാർക്ക് മൂന്നാമൻ
ഏകദിനത്തിൽ മിച്ചൽ സ്റ്റാർക്കിന്റെ ഒന്‍പതാം അഞ്ച് വിക്കറ്റ് പ്രകടനമാണ്. 109 ഇന്നിംഗ്സിൽനിന്നാണിത്. ഓസ്ട്രേലിയയുടെ ബ്രെറ്റ് ലി മാത്രമാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയത്.
പാക്കിസ്ഥാന്റെ വഖാർ യൂനിസ് (13), ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ (10) എന്നിവരാണ് ഏകദിന അഞ്ചു വിക്കറ്റ് നേട്ടത്തിൽ ഇനി സ്റ്റാർക്കിനു മുന്നിലുള്ളത്.
234: വന്പൻ ജയം
ഇന്ത്യക്കെതിരേ ഓസ്ട്രേലിയ ജയം നേടിയപ്പോൾ ബാക്കിയുണ്ടായിരുന്നത് 234 പന്തുകൾ. ഇന്ത്യക്കെതിരേ ഏതൊരു ടീമിന്റെയും ഏറ്റവും കൂടുതൽ പന്ത് ബാക്കിനിൽക്കേയുള്ള ജയമാണിത്. 2019ൽ ന്യൂസിലൻഡ് 212 പന്ത് ബാക്കിനിൽക്കേ ഇന്ത്യയെ തോൽപ്പിച്ചിരുന്നു.
26 ഓവർ മാത്രമാണ് ഇന്ത്യൻ ഇന്നിംഗ്സ് നീണ്ടത്. ഹോം മത്സരത്തിൽ ഇന്ത്യയുടെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ഇന്നിംഗ്സ് ആണ്. 117 റണ്‍സ് എന്നത് ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്കോറും ഹോം മത്സരത്തിൽ ഇന്ത്യയുടെ ചെറിയ നാലാമത്തെ സ്കോറുമാണ്.
183.33: കടന്നാക്രമണം v
രണ്ടാം ഏകദിനത്തിൽ ആകെ എറിഞ്ഞത് 222 പന്ത് മാത്രം. പന്ത് എണ്ണത്തിൽ ഇന്ത്യയിൽ നടന്ന ഏറ്റവും ചെറിയ മത്സരമാണിത്. ഇന്ത്യക്കെതിരേ 66 പന്തിൽ ഓസ്ട്രേലിയ ജയം സ്വന്തമാക്കി. 183.33 ആയിരുന്നു ഓസീസിന്റെ സ്ട്രൈക്ക് റേറ്റ്. ഇന്ത്യയിൽ ഏതൊരു ടീമിന്റെയും ഏറ്റവും ഉയർന്ന ഓപ്പണിംഗ് സ്ട്രൈക്ക് റേറ്റാണിത്.
സ്കോർ കാർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: രോഹിത് സി സ്മിത്ത് ബി സ്റ്റാർക്ക് 13, ശുഭ്മാൻ ഗിൽ സി ലബൂഷെയ്ൻ ബി സ്റ്റാർക്ക് 0, വിരാട് കോഹ്ലി എൽബിഡബ്ല്യു ബി എല്ലിസ് 31, സൂര്യകുമാർ യാദവ് എൽബിഡബ്ല്യു ബി സ്റ്റാർക്ക് 0, രാഹുൽ എൽബിഡബ്ല്യു ബി സ്റ്റാർക്ക് 9, ഹാർദിക് സി സ്മിത്ത് ബി അബൗട്ട് 1, ജഡേജ സി കാരെ ബി എല്ലിസ് 16, അക്സർ പട്ടേൽ നോട്ടൗട്ട് 29, കുൽദീപ് സി ഹെഡ് ബി അബൗട്ട് 4, ഷമി സി കാരെ ബി അബൗട്ട് 0, സിറാജ് ബി സ്റ്റാർക്ക് 0, എക്സ്ട്രാസ് 14, ആകെ 26 ഓവറിൽ 117.
വിക്കറ്റ് വീഴ്ച: 3/1, 32/2, 32/3, 48/4, 49/5, 71/6, 91/7, 103/8, 103/9, 117/10.
ബൗളിംഗ്: സ്റ്റാർക്ക് 8-1-53-5, കാമറൂണ്‍ ഗ്രീൻ 5-0-20-0, സീൻ അബൗട്ട് 6-0-23-3, നഥാൻ എല്ലിസ് 5-0-13-2, ആദം സാംപ 2-0-6-0.
ഓസ്ട്രേലിയ ഇന്നിംഗ്: ട്രാവിസ് ഹെഡ് നോട്ടൗട്ട് 51, മിച്ചൽ മാർഷ് നോട്ടൗട്ട് 66, എക്സ്ട്രാസ് 4, ആകെ 11 ഓവറിൽ 121/0.
ബൗളിംഗ്: മുഹമ്മദ് ഷമി 3-0-29-0, മുഹമ്മദ് സിറാജ് 3-0-37-0, അക്സർ പട്ടേൽ 3-0-25-0, ഹാർദിക് 1-0-18-0, കുൽദീപ് 1-0-12-0.