കോട്ടയം: 77-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ചാന്പ്യൻഷപ്പിനായി കേരള ടീം കഴിഞ്ഞ രാത്രിയിൽ ഗോവയിലെത്തി. ഇന്നലെ ഉച്ച കഴിഞ്ഞ് 2.38ന് കോഴിക്കോടുനിന്ന് മംഗള എക്സ്പ്രസിലാണ് ടീം പുറപ്പെട്ടത്. ഗോവയിലെ വാസ്കോയിലുള്ള തിലക് മൈതാനത്താണ് കേരളത്തിന്റെ മത്സരങ്ങൾ.
ഗ്രൂപ്പ് എയിലാണ് കേരളം. ആതിഥേയരായ ഗോവയ്ക്കു പുറമേ ഛത്തീസ്ഗഡ്, ഗുജറാത്ത്, ജമ്മു-കാഷ്മീർ എന്നീ ടീമുകളാണ് ഗ്രൂപ്പ് എയിലുള്ളത്. ഇന്നു മുതൽ ഗ്രൂപ്പ് എ പോരാട്ടങ്ങൾ ആരംഭിക്കും. ജമ്മു-കാഷ്മീരും ഗുജറാത്തും തമ്മിലാണ് ആദ്യ മത്സരം. കേരളം തങ്ങളുടെ ആദ്യ മത്സരത്തിൽ ഗുജറാത്തിനെ നേരിടും. ബുധനാഴ്ചയാണ് കേരളം x ഗുജറാത്ത് പോരാട്ടം.
സതീവൻ ബാലൻ പരിശീലിപ്പിക്കുന്ന കേരള സംഘത്തിൽ 10 പുതുമുഖങ്ങളുണ്ട്. നിജോ ഗിൽബർട്ട് നായകനും സഞ്ജു ഉപനായകനുമാണ്. എഫ്സി കേരളയുടെ അസീസാണ് സഹപരിശീലകൻ. ഹർഷൽ റഹ്മാൻ ഗോൾ കീപ്പിംഗ് കോച്ച്.
ഗ്രൂപ്പ് ഘട്ടത്തിൽ ഗോവയാണ് കേരളത്തിനു വെല്ലുവിളിയുയർത്തുക. ഡെറിക്ക് പരേരയും ക്ലൈമാക്സ് ലോറൻസുമാണ് ഗോവയുടെ പരിശീലകർ. പ്രാഥമിക റൗണ്ടിലെ ആറ് ഗ്രൂപ്പ് ജേതാക്കളും മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരുമാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുക. നിലവിലെ ചാന്പ്യന്മാരായ കർണാടക, ഫൈനലിസ്റ്റുകളായ മേഘാലയ, ആതിഥേയരായ ഹിമാചൽപ്രദേശ് എന്നീ ടീമുകൾ ഫൈനൽ റൗണ്ടിലേക്ക് നേരിട്ടെത്തി.
ഗ്രൂപ്പ് എയിലാണ് കേരളം. ആതിഥേയരായ ഗോവയ്ക്കു പുറമേ ഛത്തീസ്ഗഡ്, ഗുജറാത്ത്, ജമ്മു-കാഷ്മീർ എന്നീ ടീമുകളാണ് ഗ്രൂപ്പ് എയിലുള്ളത്. ഇന്നു മുതൽ ഗ്രൂപ്പ് എ പോരാട്ടങ്ങൾ ആരംഭിക്കും. ജമ്മു-കാഷ്മീരും ഗുജറാത്തും തമ്മിലാണ് ആദ്യ മത്സരം. കേരളം തങ്ങളുടെ ആദ്യ മത്സരത്തിൽ ഗുജറാത്തിനെ നേരിടും. ബുധനാഴ്ചയാണ് കേരളം x ഗുജറാത്ത് പോരാട്ടം.
സതീവൻ ബാലൻ പരിശീലിപ്പിക്കുന്ന കേരള സംഘത്തിൽ 10 പുതുമുഖങ്ങളുണ്ട്. നിജോ ഗിൽബർട്ട് നായകനും സഞ്ജു ഉപനായകനുമാണ്. എഫ്സി കേരളയുടെ അസീസാണ് സഹപരിശീലകൻ. ഹർഷൽ റഹ്മാൻ ഗോൾ കീപ്പിംഗ് കോച്ച്.
ഗ്രൂപ്പ് ഘട്ടത്തിൽ ഗോവയാണ് കേരളത്തിനു വെല്ലുവിളിയുയർത്തുക. ഡെറിക്ക് പരേരയും ക്ലൈമാക്സ് ലോറൻസുമാണ് ഗോവയുടെ പരിശീലകർ. പ്രാഥമിക റൗണ്ടിലെ ആറ് ഗ്രൂപ്പ് ജേതാക്കളും മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരുമാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുക. നിലവിലെ ചാന്പ്യന്മാരായ കർണാടക, ഫൈനലിസ്റ്റുകളായ മേഘാലയ, ആതിഥേയരായ ഹിമാചൽപ്രദേശ് എന്നീ ടീമുകൾ ഫൈനൽ റൗണ്ടിലേക്ക് നേരിട്ടെത്തി.