ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസ് മറ്റൊരു ജഡ്ജിക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള കുറ്റാരോപിതനായ സുകേഷ് ചന്ദ്രശേഖറിന്റെ ഹർജി തള്ളി പട്യാല ഹൗസ് കോടതി.
200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടുള്ള കേസ് മറ്റൊരു ജഡ്ജിക്ക് കൈമാറണമെന്നാവശ്യപ്പെട്ടു കുറ്റാരോപിതനായ സുകേഷ് ചന്ദ്രശേഖർ ഇന്നലെയാണു പട്യാല ഹൗസ് കോടതിയിൽ ഹർജി സമർപ്പിച്ചത്.
കേസിൽ ജഡ്ജി പക്ഷപാതപരമായി പെരുമാറിയെന്നാണു പ്രതിയുടെ ആരോപണം. സുകേഷ് നൽകിയ ഹർജിയിൽ അതൃപ്തി രേഖപ്പെടുത്തിയ പട്യാല ഹൗസ് കോടതി പ്രിസൈഡിംഗ് ഓഫീസറെക്കുറിച്ചു പ്രതികരിക്കാൻ പ്രതിക്ക് അവകാശമില്ലെന്നും വ്യക്തമാക്കി.
സുകേഷ് ചന്ദ്രശേഖറിന്റെ ജുഡീഷൽ കസ്റ്റഡി 31 വരെ കോടതി നീട്ടിയിട്ടുണ്ട്. റിലിഗെയർ എന്റർപ്രൈസസിന്റെ മുൻ പ്രൊമോട്ടറായ മൽവിന്ദർ സിംഗിന്റെ ഭാര്യ ജപ്ന സിംഗിൽനിന്നു 3.5 കോടി രൂപ തട്ടിയെടുത്തതിന് ഇഡി രജിസ്റ്റർ ചെയ്ത കുറ്റപത്രത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് .
200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടുള്ള കേസ് മറ്റൊരു ജഡ്ജിക്ക് കൈമാറണമെന്നാവശ്യപ്പെട്ടു കുറ്റാരോപിതനായ സുകേഷ് ചന്ദ്രശേഖർ ഇന്നലെയാണു പട്യാല ഹൗസ് കോടതിയിൽ ഹർജി സമർപ്പിച്ചത്.
കേസിൽ ജഡ്ജി പക്ഷപാതപരമായി പെരുമാറിയെന്നാണു പ്രതിയുടെ ആരോപണം. സുകേഷ് നൽകിയ ഹർജിയിൽ അതൃപ്തി രേഖപ്പെടുത്തിയ പട്യാല ഹൗസ് കോടതി പ്രിസൈഡിംഗ് ഓഫീസറെക്കുറിച്ചു പ്രതികരിക്കാൻ പ്രതിക്ക് അവകാശമില്ലെന്നും വ്യക്തമാക്കി.
സുകേഷ് ചന്ദ്രശേഖറിന്റെ ജുഡീഷൽ കസ്റ്റഡി 31 വരെ കോടതി നീട്ടിയിട്ടുണ്ട്. റിലിഗെയർ എന്റർപ്രൈസസിന്റെ മുൻ പ്രൊമോട്ടറായ മൽവിന്ദർ സിംഗിന്റെ ഭാര്യ ജപ്ന സിംഗിൽനിന്നു 3.5 കോടി രൂപ തട്ടിയെടുത്തതിന് ഇഡി രജിസ്റ്റർ ചെയ്ത കുറ്റപത്രത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് .