ന്യൂഡൽഹി: മാർച്ച് മാസത്തിൽത്തന്നെ അടുത്ത അധ്യയനവർഷം തുടങ്ങുന്നത് വിലക്കി സിബിഎസ്ഇ. പഠനം മാത്രമല്ല വിദ്യാർഥികളുടെ പാഠ്യേതരപ്രവർത്തനങ്ങളും പ്രധാനമാണെന്നു ചൂണ്ടിക്കാട്ടിയാണ് സിബിഎസ്ഇ സ്കൂളുകൾക്ക് നിർദേശം നൽകിയത്.
ഉത്തരേന്ത്യയിലും കേരളത്തിലുമുൾപ്പെടെ പല സ്കൂളുകളിലും ഏപ്രിൽ ഒന്നിന് മുന്പുതന്നെ ക്ലാസുകൾ തുടങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി കർശന നിർദേശം നൽകിയത്.
ചില അഫിലിയേറ്റഡ് സ്കൂളുകൾ അവരുടെ അക്കാദമിക് സെഷൻ വളരെ നേരത്തെതന്നെ ആരംഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതു നല്ല പ്രവണതയല്ല. ഇത്തരം നടപടികൾ വിദ്യാർഥികളിൽ അധിക സമ്മർദമുണ്ടാക്കുന്നു.
10, 12 ക്ലാസുകൾക്കാണ് മാർച്ച് മാസത്തിൽത്തന്നെ അടുത്ത അധ്യയനവർഷത്തിലേക്കുള്ള ക്ലാസുകൾ തുടങ്ങിയത്. ഇതു വിദ്യാർഥികൾക്കു ലഭിക്കേണ്ട മറ്റ് അവസരങ്ങൾ ഇല്ലാതെയാക്കുന്നു. പാഠ്യേതര നൈെപുണ്യ വികസനത്തിനുള്ള പരിശീലനങ്ങളെയും ഇതു ബാധിക്കുന്നുവെന്നും അതിനാൽ ബോർഡ് നിർദേശിക്കുന്ന സമയക്രമത്തിൽ ക്ലാസുകൾ തുടങ്ങണമെന്നുമാണ് സിബിഎസ്ഇയുടെ നിർദേശം.
പല സ്കൂളുകളും മാർച്ച് മാസത്തിൽ ക്ലാസുകൾ തുടങ്ങുന്നതിനെതിരേ വലിയ പരാതികൾ ഉയർന്നിരുന്നു. പാഠഭാഗങ്ങൾ വേഗത്തിൽ തീർക്കാനാണ് ഈ നടപടിയെന്നാണു സ്കൂളുകളുടെ വിശദീകരണം. എന്നാൽ ഇതു പാടില്ലെന്ന കർശന നിർദേശമാണ് സിബിഎസ്ഇ നൽകുന്നത്.
ഉത്തരേന്ത്യയിലും കേരളത്തിലുമുൾപ്പെടെ പല സ്കൂളുകളിലും ഏപ്രിൽ ഒന്നിന് മുന്പുതന്നെ ക്ലാസുകൾ തുടങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി കർശന നിർദേശം നൽകിയത്.
ചില അഫിലിയേറ്റഡ് സ്കൂളുകൾ അവരുടെ അക്കാദമിക് സെഷൻ വളരെ നേരത്തെതന്നെ ആരംഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതു നല്ല പ്രവണതയല്ല. ഇത്തരം നടപടികൾ വിദ്യാർഥികളിൽ അധിക സമ്മർദമുണ്ടാക്കുന്നു.
10, 12 ക്ലാസുകൾക്കാണ് മാർച്ച് മാസത്തിൽത്തന്നെ അടുത്ത അധ്യയനവർഷത്തിലേക്കുള്ള ക്ലാസുകൾ തുടങ്ങിയത്. ഇതു വിദ്യാർഥികൾക്കു ലഭിക്കേണ്ട മറ്റ് അവസരങ്ങൾ ഇല്ലാതെയാക്കുന്നു. പാഠ്യേതര നൈെപുണ്യ വികസനത്തിനുള്ള പരിശീലനങ്ങളെയും ഇതു ബാധിക്കുന്നുവെന്നും അതിനാൽ ബോർഡ് നിർദേശിക്കുന്ന സമയക്രമത്തിൽ ക്ലാസുകൾ തുടങ്ങണമെന്നുമാണ് സിബിഎസ്ഇയുടെ നിർദേശം.
പല സ്കൂളുകളും മാർച്ച് മാസത്തിൽ ക്ലാസുകൾ തുടങ്ങുന്നതിനെതിരേ വലിയ പരാതികൾ ഉയർന്നിരുന്നു. പാഠഭാഗങ്ങൾ വേഗത്തിൽ തീർക്കാനാണ് ഈ നടപടിയെന്നാണു സ്കൂളുകളുടെ വിശദീകരണം. എന്നാൽ ഇതു പാടില്ലെന്ന കർശന നിർദേശമാണ് സിബിഎസ്ഇ നൽകുന്നത്.