ന്യൂഡൽഹി: 2014-15 മുതൽ 2022 -23 (ഏപ്രിൽ മുതൽ ഡിസംബർ) വരെയുള്ള കാലയളവിൽ പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് തീരുവയിൽനിന്ന് കേന്ദ്ര ഖജനാവിന് ലഭിച്ചതു 21,26,824 കോടി രൂപയാണെന്നു കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് സഹമന്ത്രി രാമേശ്വർ ടെലി ആന്റോ ആന്റണി എംപിയുടെ ചോദ്യത്തിന് ലോക്സഭയിൽ മറുപടി നൽകി.
പെട്രോൾ/ഡീസൽ, മറ്റ് പെട്രോളിയം ഉത്പന്നങ്ങൾ എന്നിവ ജിഎസ്ടി വ്യവസ്ഥയിൽ ഉൾപ്പെടുത്തുന്നത് 2021 സെപ്റ്റംബർ 17ന് നടന്ന ജിഎസ്ടി കൗണ്‍സിൽ യോഗം പരിഗണിച്ചിരുന്നു. പക്ഷ,േ ഖജനാവിന് കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന കാര്യമായതിനാൽ കൂടുതൽ ചർച്ചകൾ നടത്താൻ തീരുമാനിച്ചു. ഇതിനുശേഷം നടന്ന ജിഎസ്ടി കൗണ്‍സിൽ യോഗങ്ങളിൽ ഈ വിഷയം ഒരു അജൻഡയായി ഉൾപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി ആന്റോ ആന്റണി എംപിയെ അറിയിച്ചു.
പെട്രോൾ/ഡീസൽ, മറ്റ് പെട്രോളിയം ഉത്പന്നങ്ങൾ എന്നിവ ജിഎസ്ടി വ്യവസ്ഥയിൽ ഉൾപ്പെടുത്തുന്നത് 2021 സെപ്റ്റംബർ 17ന് നടന്ന ജിഎസ്ടി കൗണ്‍സിൽ യോഗം പരിഗണിച്ചിരുന്നു. പക്ഷ,േ ഖജനാവിന് കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന കാര്യമായതിനാൽ കൂടുതൽ ചർച്ചകൾ നടത്താൻ തീരുമാനിച്ചു. ഇതിനുശേഷം നടന്ന ജിഎസ്ടി കൗണ്‍സിൽ യോഗങ്ങളിൽ ഈ വിഷയം ഒരു അജൻഡയായി ഉൾപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി ആന്റോ ആന്റണി എംപിയെ അറിയിച്ചു.