ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി. സിസോദിയ അഞ്ചു ദിവസം കൂടി ഇഡി കസ്റ്റഡിയിൽ തുടരും.
22 വരെയാണ് കസ്റ്റഡി കാലാവധി. കസ്റ്റഡി കാലാവധി നീട്ടണമെന്ന ഇഡിയുടെ ആവശ്യത്തത്തുടർന്ന് ഡൽഹി റോസ് അവന്യുകോടതി ജഡ്ജി എം.കെ. നാഗ്പാലാണ് ഉത്തരവിട്ടത്. കസ്റ്റഡിയിലുള്ള സിസോദിയയിൽനിന്നു നിർണായക വിവരങ്ങൾ ലഭിച്ചതായും മറ്റു പ്രതികൾക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. സിസോദിയയുടെ ഇ-മെയിലിൽനിന്നും മൊബൈലിൽനിന്നുമുള്ള വിവരങ്ങളുടെ ഫോറൻസിക് പരിശോധന പുരോഗമിക്കുകയാണെന്നും ഇഡി വ്യക്തമാക്കി.
എന്നാൽ, കുറ്റകൃത്യം സംബന്ധിച്ച് അന്വേഷണ ഏജൻസി ഒന്നും വ്യക്തമാക്കുന്നില്ലെന്ന് സിസോദിയയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. ഇഡി ദിവസവും പരമാവധി ഒരു മണിക്കൂർ മാത്രമാണ് സിസോദിയയെ ചോദ്യം ചെയ്യുന്നതെന്നും ഇക്കഴിഞ്ഞ ദിവസങ്ങൾ ഇഡി എന്താണു ചെയ്തതെന്നും സിസോദിയയുടെ അഭിഭാഷകൻ ചോദിച്ചു.
ഏഴു ദിവസത്തിനു പകരം ഏഴു മാസം അന്വേഷിച്ചാലും കൂടുതൽ ദിവസങ്ങൾ കസ്റ്റഡിയിൽ വേണമെന്നേ ഇഡി പറയൂവെന്നും, ചോദ്യംചെയ്യലിൽനിന്നു കണ്ടെത്തിയത് എന്താണെന്ന് അവർ വെളിപ്പെടുത്തണമെന്നും സിസോദിയയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
22 വരെയാണ് കസ്റ്റഡി കാലാവധി. കസ്റ്റഡി കാലാവധി നീട്ടണമെന്ന ഇഡിയുടെ ആവശ്യത്തത്തുടർന്ന് ഡൽഹി റോസ് അവന്യുകോടതി ജഡ്ജി എം.കെ. നാഗ്പാലാണ് ഉത്തരവിട്ടത്. കസ്റ്റഡിയിലുള്ള സിസോദിയയിൽനിന്നു നിർണായക വിവരങ്ങൾ ലഭിച്ചതായും മറ്റു പ്രതികൾക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. സിസോദിയയുടെ ഇ-മെയിലിൽനിന്നും മൊബൈലിൽനിന്നുമുള്ള വിവരങ്ങളുടെ ഫോറൻസിക് പരിശോധന പുരോഗമിക്കുകയാണെന്നും ഇഡി വ്യക്തമാക്കി.
എന്നാൽ, കുറ്റകൃത്യം സംബന്ധിച്ച് അന്വേഷണ ഏജൻസി ഒന്നും വ്യക്തമാക്കുന്നില്ലെന്ന് സിസോദിയയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. ഇഡി ദിവസവും പരമാവധി ഒരു മണിക്കൂർ മാത്രമാണ് സിസോദിയയെ ചോദ്യം ചെയ്യുന്നതെന്നും ഇക്കഴിഞ്ഞ ദിവസങ്ങൾ ഇഡി എന്താണു ചെയ്തതെന്നും സിസോദിയയുടെ അഭിഭാഷകൻ ചോദിച്ചു.
ഏഴു ദിവസത്തിനു പകരം ഏഴു മാസം അന്വേഷിച്ചാലും കൂടുതൽ ദിവസങ്ങൾ കസ്റ്റഡിയിൽ വേണമെന്നേ ഇഡി പറയൂവെന്നും, ചോദ്യംചെയ്യലിൽനിന്നു കണ്ടെത്തിയത് എന്താണെന്ന് അവർ വെളിപ്പെടുത്തണമെന്നും സിസോദിയയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു.