മാപുറ്റോ: ഫ്രെഡി ചുഴലിക്കാറ്റ് നാശം വിതച്ച മലാവിയിലും മൊസാംബിക്കിലും മരണം 200നു മുകളിലായി.
മലാവിയിൽ 199 പേരുടെ മരണം സ്ഥിരീകരിച്ചു; 584 പേർക്കു പരിക്കേൽക്കുകയും 37 പേരെ കാണാതാവുകയും ചെയ്തു. മൊസാംബിക്കിൽ കുറഞ്ഞത് പത്തു പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കാറ്റിനൊപ്പമുള്ള പേമാരി വലിയ നാശം വിതച്ചതായാണു റിപ്പോർട്ട്. മലാവിയിൽ ഒട്ടനവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. മരണസംഖ്യ ഉയരുമെന്നാണ് അധികൃതർ പറഞ്ഞത്.
ഫെബ്രുവരി ആദ്യം ഓസ്ട്രേലിയയുടെ വടക്കുപടിഞ്ഞാറ് രൂപംകൊണ്ട ഫ്രഡി, ഏറ്റവും കൂടുതൽ കാലം നീണ്ടുനിൽക്കുന്ന ചുഴലിക്കൊടുങ്കാറ്റാണ്. ഇന്ത്യൻ മഹാസമുദ്രം മുറിച്ചുകടന്ന കാറ്റ്, മഡഗാസ്കറിലും തുടർന്ന് ഫെബ്രുവരി 21 മുതൽ 24 വരെ മൊസാംബിക്കിലും വീശിയിരുന്നു. വീണ്ടും മഡഗാസ്കറിലേക്കു പോയ ശേഷമാണു കഴിഞ്ഞദിവസങ്ങളിൽ മൊസാംബിക്കിൽ തിരിച്ചെത്തിയത്.
മലാവിയിൽ 199 പേരുടെ മരണം സ്ഥിരീകരിച്ചു; 584 പേർക്കു പരിക്കേൽക്കുകയും 37 പേരെ കാണാതാവുകയും ചെയ്തു. മൊസാംബിക്കിൽ കുറഞ്ഞത് പത്തു പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കാറ്റിനൊപ്പമുള്ള പേമാരി വലിയ നാശം വിതച്ചതായാണു റിപ്പോർട്ട്. മലാവിയിൽ ഒട്ടനവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. മരണസംഖ്യ ഉയരുമെന്നാണ് അധികൃതർ പറഞ്ഞത്.
ഫെബ്രുവരി ആദ്യം ഓസ്ട്രേലിയയുടെ വടക്കുപടിഞ്ഞാറ് രൂപംകൊണ്ട ഫ്രഡി, ഏറ്റവും കൂടുതൽ കാലം നീണ്ടുനിൽക്കുന്ന ചുഴലിക്കൊടുങ്കാറ്റാണ്. ഇന്ത്യൻ മഹാസമുദ്രം മുറിച്ചുകടന്ന കാറ്റ്, മഡഗാസ്കറിലും തുടർന്ന് ഫെബ്രുവരി 21 മുതൽ 24 വരെ മൊസാംബിക്കിലും വീശിയിരുന്നു. വീണ്ടും മഡഗാസ്കറിലേക്കു പോയ ശേഷമാണു കഴിഞ്ഞദിവസങ്ങളിൽ മൊസാംബിക്കിൽ തിരിച്ചെത്തിയത്.