മോസ്കോ: അന്താരാഷ്ട്ര നീതിന്യായക്കോടതിയെ അംഗീകരിക്കുന്നില്ലെന്നു റഷ്യ. കോടതിയെയും അതിന്റെ അധികാരപരിധിയെയും റഷ്യ മാനിക്കുന്നില്ലെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
യുക്രെയ്ൻ യുദ്ധത്തിനിടെ ജനങ്ങളെ കൊന്നതിനും കെട്ടിടങ്ങൾ നശിപ്പിച്ചതിനും കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും റഷ്യക്കെതിരേ കേസെടുക്കാനുള്ള നടപടികളുമായി കോടതി മുന്നോട്ടു പോകുന്നതായി കഴിഞ്ഞദിവസം റിപ്പോർട്ടുണ്ടായിരുന്നു. ഇതു സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു പെസ്കോവ്.
യുക്രെയ്ൻ സർക്കാർ പുതിയ യാഥാർഥ്യങ്ങൾ അംഗീകരിക്കാതെ യുദ്ധത്തിനു പരിഹാരമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിനിടെ റഷ്യയോടു കൂട്ടിച്ചേർത്ത പ്രദേശങ്ങൾ യുക്രെയ്നു തിരിച്ചു നല്കില്ല എന്ന അർഥത്തിലാണ്ഇതു പറഞ്ഞത്.
യുക്രെയ്ൻ യുദ്ധത്തിനിടെ ജനങ്ങളെ കൊന്നതിനും കെട്ടിടങ്ങൾ നശിപ്പിച്ചതിനും കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും റഷ്യക്കെതിരേ കേസെടുക്കാനുള്ള നടപടികളുമായി കോടതി മുന്നോട്ടു പോകുന്നതായി കഴിഞ്ഞദിവസം റിപ്പോർട്ടുണ്ടായിരുന്നു. ഇതു സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു പെസ്കോവ്.
യുക്രെയ്ൻ സർക്കാർ പുതിയ യാഥാർഥ്യങ്ങൾ അംഗീകരിക്കാതെ യുദ്ധത്തിനു പരിഹാരമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിനിടെ റഷ്യയോടു കൂട്ടിച്ചേർത്ത പ്രദേശങ്ങൾ യുക്രെയ്നു തിരിച്ചു നല്കില്ല എന്ന അർഥത്തിലാണ്ഇതു പറഞ്ഞത്.