ന്യൂഡൽഹി: സൗജന്യ ബൈബിൾ വിതരണം നടത്തിയെന്നാരോപിച്ച് ഡൽഹി അന്താരാഷ്ട്ര പുസ്തകമേളയിൽ സ്റ്റാളിനെതിരേ ആക്രമണം.
ഗിദിയോണ്സ് ഇന്റർനാഷണൽ എന്ന ക്രൈസ്തവ സംഘടനയുടെ പുസ്തകസ്റ്റാളിനെതിരേയാണ് ഒരുസംഘം പ്രതിഷേധവുമായി എത്തിയത്. സ്റ്റാളിൽനിന്ന് ബൈബിളുകൾ സൗജന്യമായി വിതരണം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബഹളം. എന്നാൽ, സംഭവത്തെക്കുറിച്ച് ഗിദിയോണ്‍ ഇന്റർനാഷണലിൽനിന്നോ പുസ്തകമേള സംഘാടകരിൽനിന്നോ പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഹിന്ദു യുണൈറ്റഡ് ഫ്രണ്ട് എന്ന സംഘടനയാണ് പുസ്തകസ്റ്റാളിലേക്ക് പ്രതിഷേധവുമായി എത്തിയതെന്നാണ് വിവരം.
എന്നാൽ, നാല്പതോളം പേരടങ്ങുന്ന സംഘം മുദ്രാവാക്യം വിളിച്ച് പുസ്തകസ്റ്റാളിലേക്ക് എത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സൗജന്യ ബൈബിൾ വിതരണം നിർത്തുക എന്നാക്രോശിച്ച് എത്തിയ ഇവർ ജയ്ശ്രീ റാം വിളികളും മുഴക്കിയതായി ഗിദിയോണ്‍ ഇന്റർനാഷണലിന്റെ പ്രവർത്തകൻ ഡേവിഡ് ഫിലിപ്പ് പറഞ്ഞു.
പ്രതിഷേധക്കാരിൽ ചിലർ തന്നെ തള്ളി താഴെയിട്ടുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്തു വർഷമായി ഡൽഹി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഗിദിയോണ്‍ ഇന്റർനാഷണൽ പുസ്തകസ്റ്റാൾ ഒരുക്കുന്നുണ്ട്.
ഇത്തരത്തിൽ ഒരു സംഭവമുണ്ടാകുന്നത് ആദ്യമായാണ്. അന്താരാഷ്ട്ര പുസ്തകമേളയിൽ നിരവധി മതപരമായ പുസ്തകസ്റ്റാളുകളുണ്ട്. എന്നാൽ, ഗിദിയോന്റെ മാത്രം സ്റ്റാൾ ആക്രമിക്കപ്പെട്ടതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മറ്റെല്ലാ പുസ്തകസ്റ്റാളുകളിലും വച്ചിരിക്കുന്നതുപോലെതന്നെയാണ് ബൈബിൾ സൗജന്യമായി ലഭിക്കുമെന്ന പോസ്റ്റർ സ്റ്റാളിൽ പതിച്ചിരുന്നത്.
എന്നാൽ, മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചാണ് അക്രമിസംഘം പോസ്റ്റർ വലിച്ചുകീറി എറിഞ്ഞത് -ഡേവിഡ് ഫിലിപ്പ് പറഞ്ഞു. പോലീസ് പിന്നീട് സ്ഥലത്തെത്തി പരാതി നൽകാൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ തന്റെ മേലധികാരികളുടെ നിർദേശപ്രകാരം പോലീസ് നടപടികളിലേക്ക് പോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഗിദിയോണ്സ് ഇന്റർനാഷണൽ എന്ന ക്രൈസ്തവ സംഘടനയുടെ പുസ്തകസ്റ്റാളിനെതിരേയാണ് ഒരുസംഘം പ്രതിഷേധവുമായി എത്തിയത്. സ്റ്റാളിൽനിന്ന് ബൈബിളുകൾ സൗജന്യമായി വിതരണം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബഹളം. എന്നാൽ, സംഭവത്തെക്കുറിച്ച് ഗിദിയോണ്‍ ഇന്റർനാഷണലിൽനിന്നോ പുസ്തകമേള സംഘാടകരിൽനിന്നോ പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഹിന്ദു യുണൈറ്റഡ് ഫ്രണ്ട് എന്ന സംഘടനയാണ് പുസ്തകസ്റ്റാളിലേക്ക് പ്രതിഷേധവുമായി എത്തിയതെന്നാണ് വിവരം.
എന്നാൽ, നാല്പതോളം പേരടങ്ങുന്ന സംഘം മുദ്രാവാക്യം വിളിച്ച് പുസ്തകസ്റ്റാളിലേക്ക് എത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സൗജന്യ ബൈബിൾ വിതരണം നിർത്തുക എന്നാക്രോശിച്ച് എത്തിയ ഇവർ ജയ്ശ്രീ റാം വിളികളും മുഴക്കിയതായി ഗിദിയോണ്‍ ഇന്റർനാഷണലിന്റെ പ്രവർത്തകൻ ഡേവിഡ് ഫിലിപ്പ് പറഞ്ഞു.
പ്രതിഷേധക്കാരിൽ ചിലർ തന്നെ തള്ളി താഴെയിട്ടുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്തു വർഷമായി ഡൽഹി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഗിദിയോണ്‍ ഇന്റർനാഷണൽ പുസ്തകസ്റ്റാൾ ഒരുക്കുന്നുണ്ട്.
ഇത്തരത്തിൽ ഒരു സംഭവമുണ്ടാകുന്നത് ആദ്യമായാണ്. അന്താരാഷ്ട്ര പുസ്തകമേളയിൽ നിരവധി മതപരമായ പുസ്തകസ്റ്റാളുകളുണ്ട്. എന്നാൽ, ഗിദിയോന്റെ മാത്രം സ്റ്റാൾ ആക്രമിക്കപ്പെട്ടതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മറ്റെല്ലാ പുസ്തകസ്റ്റാളുകളിലും വച്ചിരിക്കുന്നതുപോലെതന്നെയാണ് ബൈബിൾ സൗജന്യമായി ലഭിക്കുമെന്ന പോസ്റ്റർ സ്റ്റാളിൽ പതിച്ചിരുന്നത്.
എന്നാൽ, മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചാണ് അക്രമിസംഘം പോസ്റ്റർ വലിച്ചുകീറി എറിഞ്ഞത് -ഡേവിഡ് ഫിലിപ്പ് പറഞ്ഞു. പോലീസ് പിന്നീട് സ്ഥലത്തെത്തി പരാതി നൽകാൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ തന്റെ മേലധികാരികളുടെ നിർദേശപ്രകാരം പോലീസ് നടപടികളിലേക്ക് പോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.