ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ തുടർച്ചയായി നേരിടുന്ന പരാജയം ഉൾക്കൊള്ളാൻ കഴിയാതെ രാഹുൽ ഗാന്ധി രാജ്യത്തെ അപകീർത്തിപ്പെടുത്തുകയാണെന്ന് കേന്ദ്ര വാർത്താവിതരണ വകുപ്പ് മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ.
ഇന്ത്യൻ ജനാധിപത്യം കടുത്ത ഭീഷണികൾ നേരിടുകയാണെന്നും താനടക്കമുള്ള രാഷ്ട്രീയനേതാക്കളുടെ ഫോണുകൾ ഇസ്രായേൽ ചാര സോഫ്റ്റ്വെറായ പെഗാസസിന്റെ നിരീക്ഷണത്തിലായിരുന്നെന്നും ലണ്ടനിലെ കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്കൂളിൽ രാഹുൽ പറഞ്ഞതിനോടായിരുന്നു കേന്ദ്ര വാർത്താവിതരണ വകുപ്പ് മന്ത്രിയുടെ പ്രതികരണം.
രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയോടുള്ള വിരോധം എല്ലാവർക്കും അറിയാവുന്നതാണെന്നും എന്നാൽ, വിദേശത്തെത്തി രാജ്യത്തിനെതിരേ അപകീർത്തികരമായി സംസാരിക്കുന്നതിലൂടെ കോണ്ഗ്രസ് എന്താണ് ലക്ഷ്യമിടുന്നതെന്നും അനുരാഗ് താക്കൂർ ചോദിച്ചു.
ഇന്ത്യൻ ജനാധിപത്യം കടുത്ത ഭീഷണികൾ നേരിടുകയാണെന്നും താനടക്കമുള്ള രാഷ്ട്രീയനേതാക്കളുടെ ഫോണുകൾ ഇസ്രായേൽ ചാര സോഫ്റ്റ്വെറായ പെഗാസസിന്റെ നിരീക്ഷണത്തിലായിരുന്നെന്നും ലണ്ടനിലെ കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്കൂളിൽ രാഹുൽ പറഞ്ഞതിനോടായിരുന്നു കേന്ദ്ര വാർത്താവിതരണ വകുപ്പ് മന്ത്രിയുടെ പ്രതികരണം.
രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയോടുള്ള വിരോധം എല്ലാവർക്കും അറിയാവുന്നതാണെന്നും എന്നാൽ, വിദേശത്തെത്തി രാജ്യത്തിനെതിരേ അപകീർത്തികരമായി സംസാരിക്കുന്നതിലൂടെ കോണ്ഗ്രസ് എന്താണ് ലക്ഷ്യമിടുന്നതെന്നും അനുരാഗ് താക്കൂർ ചോദിച്ചു.