ബംഗളൂരു: ബിജെപി എംഎൽഎയുടെ മകൻ കൈക്കൂലി കേസിൽ അറസ്റ്റിലായത് കർണാടകയിൽ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടിയായി. വ്യാഴാഴ്ച വൈകുന്നേരമാണ് ബിജെപി എംഎൽഎ മഡാൽ വിരുപക്ഷപ്പയുടെ മകൻ പ്രശാന്ത് മഡാലിനെ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത സംഘം പിടികൂടിയത്. തുടർന്ന് പ്രശാന്തിന്റെയും സഹായികളുടെയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിൽ 7.62 കോടി രൂപ കണ്ടെടുത്തു.
എംഎൽഎയുടെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥാപനങ്ങളിലും റെയ്ഡ് തുടരുകയാണ്. സംഭവത്തിൽ പ്രശാന്ത് ഉൾപ്പെടെ അഞ്ചുപേരെ ലോകായുക്ത സംഘം അറസ്റ്റ് ചെയ്തു. പ്രശാന്തിന്റെ ബന്ധു സിദ്ദേഷ്, അക്കൗണ്ടന്റ് സുരേന്ദ്ര, സഹായികളായ നിക്കൊളാസ്, ഗംഗാധർ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. പ്രതികളെ പ്രത്യേക ലോകായുക്ത കോടതി ഒരാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.
ചന്നഗിരി മണ്ഡലം എംഎൽഎയായ മഡാൽ വിരുപക്ഷപ്പയുടെ ബംഗളൂരു സഞ്ജയ്നഗറിലെ വസതിയായ കെ.എം.വി.മാൻഷനിൽ നടത്തിയ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തതായി ലോകായുക്ത സംഘം അറിയിച്ചു. കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് കോർപറേഷൻ ലിമിറ്റഡ് ചെയർമാൻകൂടിയായ മഡാൽ വിരുപക്ഷപ്പ സംഭവത്തെത്തുടർന്ന് തത്സ്ഥാനം രാജിവച്ചു.
ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡിൽ ചീഫ് അക്കൗണ്ടന്റാണ് പ്രശാന്ത്. പിതാവ് ചെയർമാനായ കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിനുവേണ്ടിയുള്ള ഒരു ടെൻഡർ നൽകുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് സൂചന. 80 ലക്ഷം രൂപയാണ് പ്രശാന്ത് കൈക്കൂലിയായി ആവശ്യപ്പെട്ടത്.
ഇതിന്റെ ആദ്യഗഡുവായ 40 ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് ഇയാളെ ലോകായുക്ത പിടികൂടിയത്. അഴിമതിയുമായി ബന്ധപ്പെട്ട് മഡാൽ വിരുപക്ഷപ്പയെയും ചോദ്യംചെയ്യാനാണ് ലോകായുക്തയുടെ തീരുമാനം. പ്രശാന്തിനെതിരേ അനധികൃത സ്വത്തു സന്പാദനവുമായി ബന്ധപ്പെട്ട കേസും നിലവിലുണ്ട്.
അതേസമയം, അഴിമതി ആരു നടത്തിയാലും ശിക്ഷിക്കപ്പെടുമെന്നും കുറ്റക്കാരെ സർക്കാർ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി ബസവ് രാജ് ബൊമ്മൈ വ്യക്തമാക്കി. 40 ശതമാനം കമ്മീഷൻ സർക്കാർ എന്നാക്ഷേപിച്ച് പ്രതിപക്ഷം ബൊമ്മൈ സർക്കാരിനെതിരേ സജീവമായി രംഗത്തുള്ളപ്പോൾ ഉയർന്നിരിക്കുന്ന പുതിയ ആരോപണം പ്രതിരോധിക്കാൻ ബിജെപി ഏറെ വിയർക്കുമെന്നാണ് നിഗമനം.
സർക്കാരിനെതിരേ തങ്ങൾ ആരോപിക്കുന്ന അഴിമതിയാരോപണം ശരിവയ്ക്കുന്നതാണ് പുതിയ സംഭവവികാസങ്ങളെന്ന് കോൺഗ്രസ് പ്രതികരിച്ചു. കൂടുതൽ അഴിമതിയാരോപണങ്ങൾ ഉടൻ പുറത്തുവരുമെന്നും പാർട്ടി വ്യക്തമാക്കി.
എംഎൽഎയുടെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥാപനങ്ങളിലും റെയ്ഡ് തുടരുകയാണ്. സംഭവത്തിൽ പ്രശാന്ത് ഉൾപ്പെടെ അഞ്ചുപേരെ ലോകായുക്ത സംഘം അറസ്റ്റ് ചെയ്തു. പ്രശാന്തിന്റെ ബന്ധു സിദ്ദേഷ്, അക്കൗണ്ടന്റ് സുരേന്ദ്ര, സഹായികളായ നിക്കൊളാസ്, ഗംഗാധർ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. പ്രതികളെ പ്രത്യേക ലോകായുക്ത കോടതി ഒരാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.
ചന്നഗിരി മണ്ഡലം എംഎൽഎയായ മഡാൽ വിരുപക്ഷപ്പയുടെ ബംഗളൂരു സഞ്ജയ്നഗറിലെ വസതിയായ കെ.എം.വി.മാൻഷനിൽ നടത്തിയ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തതായി ലോകായുക്ത സംഘം അറിയിച്ചു. കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് കോർപറേഷൻ ലിമിറ്റഡ് ചെയർമാൻകൂടിയായ മഡാൽ വിരുപക്ഷപ്പ സംഭവത്തെത്തുടർന്ന് തത്സ്ഥാനം രാജിവച്ചു.
ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡിൽ ചീഫ് അക്കൗണ്ടന്റാണ് പ്രശാന്ത്. പിതാവ് ചെയർമാനായ കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിനുവേണ്ടിയുള്ള ഒരു ടെൻഡർ നൽകുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് സൂചന. 80 ലക്ഷം രൂപയാണ് പ്രശാന്ത് കൈക്കൂലിയായി ആവശ്യപ്പെട്ടത്.
ഇതിന്റെ ആദ്യഗഡുവായ 40 ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് ഇയാളെ ലോകായുക്ത പിടികൂടിയത്. അഴിമതിയുമായി ബന്ധപ്പെട്ട് മഡാൽ വിരുപക്ഷപ്പയെയും ചോദ്യംചെയ്യാനാണ് ലോകായുക്തയുടെ തീരുമാനം. പ്രശാന്തിനെതിരേ അനധികൃത സ്വത്തു സന്പാദനവുമായി ബന്ധപ്പെട്ട കേസും നിലവിലുണ്ട്.
അതേസമയം, അഴിമതി ആരു നടത്തിയാലും ശിക്ഷിക്കപ്പെടുമെന്നും കുറ്റക്കാരെ സർക്കാർ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി ബസവ് രാജ് ബൊമ്മൈ വ്യക്തമാക്കി. 40 ശതമാനം കമ്മീഷൻ സർക്കാർ എന്നാക്ഷേപിച്ച് പ്രതിപക്ഷം ബൊമ്മൈ സർക്കാരിനെതിരേ സജീവമായി രംഗത്തുള്ളപ്പോൾ ഉയർന്നിരിക്കുന്ന പുതിയ ആരോപണം പ്രതിരോധിക്കാൻ ബിജെപി ഏറെ വിയർക്കുമെന്നാണ് നിഗമനം.
സർക്കാരിനെതിരേ തങ്ങൾ ആരോപിക്കുന്ന അഴിമതിയാരോപണം ശരിവയ്ക്കുന്നതാണ് പുതിയ സംഭവവികാസങ്ങളെന്ന് കോൺഗ്രസ് പ്രതികരിച്ചു. കൂടുതൽ അഴിമതിയാരോപണങ്ങൾ ഉടൻ പുറത്തുവരുമെന്നും പാർട്ടി വ്യക്തമാക്കി.