മിൻസ്ക്: ഇപ്രാവശ്യത്തെ സമാധാന നൊബേൽ ജേതാക്കളിലൊരാളും ബെലാറൂസിലെ ജനാധിപത്യ പോരാളിയുമായ അലെസ് ബിയലിയാറ്റ്സ്കിക്ക് പത്തുവർഷം തടവുശിക്ഷ.
കള്ളക്കടത്ത്, ക്രമസമാധാനം നശിപ്പിക്കാൻ ധനസഹായം നല്കൽ എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരേ കോടതി കണ്ടെത്തിയത്.
ബലാറൂഷ്യൻ പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെങ്കോ, ജനാധിപത്യ-മനുഷ്യാവകാശ പോരാളികളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണു ശിക്ഷയെന്ന് ബിയലിയാറ്റ്സ്കിയുടെ അനുയായികൾ ചൂണ്ടിക്കാട്ടി.
ലൂക്കാഷെങ്കോയുടെ തെരഞ്ഞെടുപ്പുവിജയത്തിൽ ക്രമക്കേടാരോപിച്ച് 2021ൽ വൻ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയതിനു പിന്നാലെയാണ് ബിയലിയാറ്റ്സ്കിയും രണ്ട് അനുയായികളും അറസ്റ്റിലായത്. അനുയായികൾ നേരത്തേ തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു.
കള്ളക്കടത്ത്, ക്രമസമാധാനം നശിപ്പിക്കാൻ ധനസഹായം നല്കൽ എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരേ കോടതി കണ്ടെത്തിയത്.
ബലാറൂഷ്യൻ പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെങ്കോ, ജനാധിപത്യ-മനുഷ്യാവകാശ പോരാളികളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണു ശിക്ഷയെന്ന് ബിയലിയാറ്റ്സ്കിയുടെ അനുയായികൾ ചൂണ്ടിക്കാട്ടി.
ലൂക്കാഷെങ്കോയുടെ തെരഞ്ഞെടുപ്പുവിജയത്തിൽ ക്രമക്കേടാരോപിച്ച് 2021ൽ വൻ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയതിനു പിന്നാലെയാണ് ബിയലിയാറ്റ്സ്കിയും രണ്ട് അനുയായികളും അറസ്റ്റിലായത്. അനുയായികൾ നേരത്തേ തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു.