ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരുടെ നിയമനം രാഷ്ട്രപതി നടത്തേണ്ടത് പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്നിവരുള്‍പ്പെട്ട ഉന്നതസമിതിയുടെ ഉപദേശപ്രകാരമായിരിക്കണമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും നിഷ്പക്ഷവുമാക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് പാര്‍ലമെന്റ് ഒരു നിയമം പാസാക്കുന്നതുവരെ പ്രസ്തുത രീതി തുടരണമെന്നും കോടതി നിര്‍ദേശിച്ചു.
ജസ്റ്റീസ് കെ.എം. ജോസഫ് അധ്യക്ഷനും ജസ്റ്റീസുമാരായ അജയ് രസ്തോഗി, അനിരുദ്ധ ബോസ്, ഋഷികേശ് റോയ്, സി.ടി. രവികുമാര്‍ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് സുപ്രധാന നിർദേശം പുറപ്പെടുവിച്ചത്.
സര്‍ക്കാരിനോടുള്ള കടപ്പാട് ഒഴിവാക്കുന്നതിനായി തെരഞ്ഞെടുപ്പു കമ്മീഷന്റെ ചെലവുകള്‍ക്കും മറ്റുമായി സ്വതന്ത്ര സെക്രട്ടേറിയറ്റ് രൂപീകരിക്കണമെന്ന നിര്‍ദേശവും ഭരണഘടനാ ബെഞ്ച് സര്‍ക്കാരിന്റെയും പാര്‍ലമെന്റിന്റെയും മുന്നില്‍ വച്ചു. ഇതോടെ തെരഞ്ഞെടുപ്പു കമ്മീഷന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെയോ നിയമ മന്ത്രാലയത്തിന്റെയോ ശിപാര്‍ശകളില്ലാതെ സര്‍ക്കാരില്‍നിന്ന് ഫണ്ട് ലഭിക്കും.
ഐഎഎസില്‍നിന്ന് സ്വയം വിരമിച്ച അരുണ്‍ ഗോയലിനെ അസാധാരണ നടപടികളിലൂടെ തെരഞ്ഞെടുപ്പു കമ്മീഷണറായി നിയമിച്ചതിനെയും സുപ്രീംകോടതി ചോദ്യംചെയ്തു. ഇതുമായി ബന്ധപ്പെട്ട യഥാര്‍ഥ ഫയലുകള്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. ഫയലുകള്‍ പരിശോധിച്ചശേഷം നിയമനത്തിനുള്ള ചുരുക്കപ്പട്ടിക തയാറാക്കിയത് എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരായി ആറു മാസം കാലാവധി തികച്ചിട്ടില്ലാത്തവരെ തെരഞ്ഞെടുത്തതിനെയും കോടതി ചോദ്യംചെയ്തു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിമാറി അധികാരത്തിലെത്തിയിട്ടും തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരുടെ നിയമനത്തിനായി ഒരു നിയമം രൂപീകരിച്ചിട്ടില്ലെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിനായി ഒരു നിയമമില്ലാത്തത് വലിയൊരു വിടവുതന്നെയാണ്. ഇതിനായി ഭരണഘടനയുടെ 324-ാം വകുപ്പ് പ്രകാരം ഒരു നിയമം വേണ്ടത് തികച്ചും അനിവാര്യമാണെന്നും ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. ജനാധിപത്യ സംവിധാനത്തില്‍ അധികാരം നേടുന്നത് ഭരണഘടനയ്ക്കു വിധേയമായിക്കൊണ്ടും കളങ്കമില്ലാത്ത രീതിയിലുമായിരിക്കണം.
സ്വതന്ത്ര സംവിധാനമാണെന്ന അവകാശവാദത്തിന്റെ പുറത്ത് തെരഞ്ഞെടുപ്പു കമ്മീഷന് മോശമായി പ്രവര്‍ത്തിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരെ നീക്കം ചെയ്യുന്നതിനും മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറെ നീക്കുന്ന അതേ നടപടിക്രമംതന്നെ വേണമെന്നും ജസ്റ്റീസ് അജയ് രസ്തോഗി ചൂണ്ടിക്കാട്ടി.
അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, കാളീശ്വരം രാജ്, ഗോപാല്‍ സുബ്രഹ്മണ്യം എന്നിവര്‍ മുഖേന ഫയല്‍ ചെയ്ത വിവിധ ഹര്‍ജികളിലാണ് ഭരണഘടനാ ബെഞ്ച് വാദം കേട്ടത്. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറുടെയും തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരുടെയും നിയമനത്തിന് സിബിഐ തലവനെ തെരഞ്ഞെടുക്കുന്ന മാതൃകയില്‍ ഉന്നതസമിതി വേണമെന്നായിരുന്നു എല്ലാവരുംതന്നെ വാദിച്ചത്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പിനെത്തുടര്‍ന്നാണ് വിഷയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനു വിട്ടത്.
സര്‍ക്കാര്‍ നേരിട്ടു നിയമനം നടത്തിയതുകൊണ്ടാണ് പോയ വര്‍ഷങ്ങളില്‍ ടി.എന്‍. ശേഷനെപ്പോലുള്ള പ്രഗല്ഭ വ്യക്തികളെ തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരായി ലഭിച്ചതെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.
ജസ്റ്റീസ് കെ.എം. ജോസഫ് അധ്യക്ഷനും ജസ്റ്റീസുമാരായ അജയ് രസ്തോഗി, അനിരുദ്ധ ബോസ്, ഋഷികേശ് റോയ്, സി.ടി. രവികുമാര്‍ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് സുപ്രധാന നിർദേശം പുറപ്പെടുവിച്ചത്.
സര്‍ക്കാരിനോടുള്ള കടപ്പാട് ഒഴിവാക്കുന്നതിനായി തെരഞ്ഞെടുപ്പു കമ്മീഷന്റെ ചെലവുകള്‍ക്കും മറ്റുമായി സ്വതന്ത്ര സെക്രട്ടേറിയറ്റ് രൂപീകരിക്കണമെന്ന നിര്‍ദേശവും ഭരണഘടനാ ബെഞ്ച് സര്‍ക്കാരിന്റെയും പാര്‍ലമെന്റിന്റെയും മുന്നില്‍ വച്ചു. ഇതോടെ തെരഞ്ഞെടുപ്പു കമ്മീഷന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെയോ നിയമ മന്ത്രാലയത്തിന്റെയോ ശിപാര്‍ശകളില്ലാതെ സര്‍ക്കാരില്‍നിന്ന് ഫണ്ട് ലഭിക്കും.
ഐഎഎസില്‍നിന്ന് സ്വയം വിരമിച്ച അരുണ്‍ ഗോയലിനെ അസാധാരണ നടപടികളിലൂടെ തെരഞ്ഞെടുപ്പു കമ്മീഷണറായി നിയമിച്ചതിനെയും സുപ്രീംകോടതി ചോദ്യംചെയ്തു. ഇതുമായി ബന്ധപ്പെട്ട യഥാര്‍ഥ ഫയലുകള്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. ഫയലുകള്‍ പരിശോധിച്ചശേഷം നിയമനത്തിനുള്ള ചുരുക്കപ്പട്ടിക തയാറാക്കിയത് എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരായി ആറു മാസം കാലാവധി തികച്ചിട്ടില്ലാത്തവരെ തെരഞ്ഞെടുത്തതിനെയും കോടതി ചോദ്യംചെയ്തു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിമാറി അധികാരത്തിലെത്തിയിട്ടും തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരുടെ നിയമനത്തിനായി ഒരു നിയമം രൂപീകരിച്ചിട്ടില്ലെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിനായി ഒരു നിയമമില്ലാത്തത് വലിയൊരു വിടവുതന്നെയാണ്. ഇതിനായി ഭരണഘടനയുടെ 324-ാം വകുപ്പ് പ്രകാരം ഒരു നിയമം വേണ്ടത് തികച്ചും അനിവാര്യമാണെന്നും ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. ജനാധിപത്യ സംവിധാനത്തില്‍ അധികാരം നേടുന്നത് ഭരണഘടനയ്ക്കു വിധേയമായിക്കൊണ്ടും കളങ്കമില്ലാത്ത രീതിയിലുമായിരിക്കണം.
സ്വതന്ത്ര സംവിധാനമാണെന്ന അവകാശവാദത്തിന്റെ പുറത്ത് തെരഞ്ഞെടുപ്പു കമ്മീഷന് മോശമായി പ്രവര്‍ത്തിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരെ നീക്കം ചെയ്യുന്നതിനും മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറെ നീക്കുന്ന അതേ നടപടിക്രമംതന്നെ വേണമെന്നും ജസ്റ്റീസ് അജയ് രസ്തോഗി ചൂണ്ടിക്കാട്ടി.
അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, കാളീശ്വരം രാജ്, ഗോപാല്‍ സുബ്രഹ്മണ്യം എന്നിവര്‍ മുഖേന ഫയല്‍ ചെയ്ത വിവിധ ഹര്‍ജികളിലാണ് ഭരണഘടനാ ബെഞ്ച് വാദം കേട്ടത്. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറുടെയും തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരുടെയും നിയമനത്തിന് സിബിഐ തലവനെ തെരഞ്ഞെടുക്കുന്ന മാതൃകയില്‍ ഉന്നതസമിതി വേണമെന്നായിരുന്നു എല്ലാവരുംതന്നെ വാദിച്ചത്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പിനെത്തുടര്‍ന്നാണ് വിഷയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനു വിട്ടത്.
സര്‍ക്കാര്‍ നേരിട്ടു നിയമനം നടത്തിയതുകൊണ്ടാണ് പോയ വര്‍ഷങ്ങളില്‍ ടി.എന്‍. ശേഷനെപ്പോലുള്ള പ്രഗല്ഭ വ്യക്തികളെ തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരായി ലഭിച്ചതെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.