അഗർത്തല/ഷില്ലോംഗ്/കൊഹിമ: ത്രിപുരയിൽ ബിജെപിയും നാഗാലാൻഡിൽ ബിജെപിസഖ്യവും വീണ്ടും അധികാരത്തിലേക്ക്. മേഘാലയയിൽ വലിയ ഒറ്റക്കക്ഷിയായ എൻപിപി, ചെറുകക്ഷികളുടെ പിന്തുണയോടെ അധികാരം നിലനിർത്തും.
ത്രിപുരയിൽ കോൺഗ്രസിനെ ഒപ്പംകൂട്ടി മത്സരിച്ച സിപിഎമ്മിന് പ്രധാന പ്രതിപക്ഷസ്ഥാനംപോലും കിട്ടിയില്ല. മൂന്നു സംസ്ഥാനങ്ങളിലും ദയനീയ പ്രകടനമാണു കോൺഗ്രസ് നടത്തിയത്. ത്രിപുരയിൽ മണിക് സാഹയും മേഘാലയയിൽ കോൺറാഡ് സാംഗ്മയും നാഗാലാൻഡിൽ നെഫ്യു റിയോയും മുഖ്യമന്ത്രിമാരായി തുടരും.
ത്രിപുരയിൽ ബിജെപിക്കു തിളക്കം
ത്രിപുരയിൽ കഴിഞ്ഞ തവണത്തെ സീറ്റ് നിലനിർത്താനായില്ലെങ്കിലും ഒറ്റയ്ക്കു ഭൂരിപക്ഷം നേടി(32 സീറ്റ്) ബിജെപി കരുത്തു തെളിയിച്ചു. സഖ്യകക്ഷിയായ ഐപിഎഫ്ടി വെറും ഒരു സീറ്റിലൊതുങ്ങി. ഗോത്രവർഗ പാർട്ടിയായ തിപ്ര മോത്തയാണ് ത്രിപുരയിൽ ശ്രദ്ധേയ പ്രകടനം നടത്തിയത്.
13 സീറ്റുകളിൽ വിജയിച്ച തിപ്ര മോത്ത, പ്രധാന പ്രതിപക്ഷ പാർട്ടിയായി. ബിജെപിയുടെയും സിപിഎം-കോൺഗ്രസ് സഖ്യത്തിന്റെയും കണക്കുകൂട്ടലുകൾ തെറ്റിക്കാൻ തിപ്ര മോത്തയ്ക്കായി. വൻ ഭൂരിപക്ഷത്തിലാണ് തിപ്രയുടെ സ്ഥാനാർഥികൾ വിജയിച്ചത്. കഴിഞ്ഞ തവണ 16 സീറ്റുണ്ടായിരുന്ന സിപിഎമ്മിന് 11 സീറ്റാണു കിട്ടിയത്. കഴിഞ്ഞ തവണ വട്ടപ്പൂജ്യമായിരുന്ന കോൺഗ്രസ് ഇത്തവണ മൂന്നു സീറ്റ് നേടി. മുഖ്യമന്ത്രി മണിക് സാഹ, സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, മുതിർന്ന കോൺഗ്രസ് നേതാവ് സുദീപ് റോയ്ബർമൻ എന്നിവർ വിജയിച്ചു.
മേഘാലയയിൽ എൻപിപിതന്നെ
മേഘാലയയിൽ ഭരണകക്ഷിയായ എൻപിപി 26 സീറ്റ് നേടി വലിയ ഒറ്റക്കക്ഷിയായി. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 31 പേരുടെ പിന്തുണയാണ്. 2018ൽ എൻപിപിക്ക് 19 സീറ്റാണുണ്ടായിരുന്നത്. രണ്ടു സീറ്റുള്ള ബിജെപി അടക്കമുള്ള ചെറുകക്ഷികളുടെ പിന്തുണ എൻപിപിക്കു ലഭിക്കും. 11 സീറ്റുള്ള യുഡിപിയാണ് മേഘാലയയിലെ രണ്ടാമത്തെ വലിയ കക്ഷി. കഴിഞ്ഞ തവണ 21 സീറ്റുണ്ടായിരുന്ന കോൺഗ്രസ് ഇത്തവണ അഞ്ചിലേക്കു പതിച്ചു. അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്നു കരുതിയ തൃണമൂൽ കോൺഗ്രസിന് അഞ്ചു സീറ്റുകൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. എന്നാൽ, വോട്ട് വിഹിതത്തിൽ കോൺഗ്രസിനെ പിന്തള്ളി തൃണമൂൽ മൂന്നാം സ്ഥാനത്തെത്തി. എൻപിപി, യുഡിപി പാർട്ടികളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
നാഗാലാൻഡിൽ എൻഡിപിപി-ബിജെപി തരംഗം
നാഗാലാൻഡിൽ എതിരാളികളെ നിഷ്പ്രഭരാക്കിയാണ് എൻഡിപിപി-ബിജെപി സഖ്യം അധികാരം നിലനിർത്തിയത്. ഒരുകാലത്ത് നാഗാലാൻഡിലെ പ്രബല പാർട്ടിയായിരുന്ന എൻപിഎഫിന് വെറും രണ്ടു സീറ്റിൽ മാത്രമാണു വിജയിക്കാനായത്. ഏഴു സീറ്റുള്ള എൻസിപി നാഗാലാൻഡ് നിയമസഭയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായി. കോൺഗ്രസിന് ഇത്തവണയും ഒറ്റ സീറ്റുപോലുമില്ല.
ചരിത്രത്തിലാദ്യമായി നാഗാലാൻഡ് നിയമസഭയിലേക്കു രണ്ടു വനിതകൾ വിജയിച്ചു. എൻഡിപിപി-ബിജെപി സഖ്യം 51 ശതമാനം വോട്ടാണു നേടിയത്. ഒരു സീറ്റിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആർപിഐ (അത്താവലെ), ജെഡി-യു, ലോക് ജനശക്തി (രാം വിലാസ്) എന്നീ പാർട്ടികൾക്കു നിയമസഭയിൽ പ്രാതിനിധ്യം ലഭിച്ചു. മേഘാലയയിൽ ഭരണം പിടിച്ച എൻപിപി നാഗാലാൻഡിൽ അഞ്ചു സീറ്റ് നേടി സാന്നിധ്യമറിയിച്ചു.
ത്രിപുരയിൽ കോൺഗ്രസിനെ ഒപ്പംകൂട്ടി മത്സരിച്ച സിപിഎമ്മിന് പ്രധാന പ്രതിപക്ഷസ്ഥാനംപോലും കിട്ടിയില്ല. മൂന്നു സംസ്ഥാനങ്ങളിലും ദയനീയ പ്രകടനമാണു കോൺഗ്രസ് നടത്തിയത്. ത്രിപുരയിൽ മണിക് സാഹയും മേഘാലയയിൽ കോൺറാഡ് സാംഗ്മയും നാഗാലാൻഡിൽ നെഫ്യു റിയോയും മുഖ്യമന്ത്രിമാരായി തുടരും.
ത്രിപുരയിൽ ബിജെപിക്കു തിളക്കം
ത്രിപുരയിൽ കഴിഞ്ഞ തവണത്തെ സീറ്റ് നിലനിർത്താനായില്ലെങ്കിലും ഒറ്റയ്ക്കു ഭൂരിപക്ഷം നേടി(32 സീറ്റ്) ബിജെപി കരുത്തു തെളിയിച്ചു. സഖ്യകക്ഷിയായ ഐപിഎഫ്ടി വെറും ഒരു സീറ്റിലൊതുങ്ങി. ഗോത്രവർഗ പാർട്ടിയായ തിപ്ര മോത്തയാണ് ത്രിപുരയിൽ ശ്രദ്ധേയ പ്രകടനം നടത്തിയത്.
13 സീറ്റുകളിൽ വിജയിച്ച തിപ്ര മോത്ത, പ്രധാന പ്രതിപക്ഷ പാർട്ടിയായി. ബിജെപിയുടെയും സിപിഎം-കോൺഗ്രസ് സഖ്യത്തിന്റെയും കണക്കുകൂട്ടലുകൾ തെറ്റിക്കാൻ തിപ്ര മോത്തയ്ക്കായി. വൻ ഭൂരിപക്ഷത്തിലാണ് തിപ്രയുടെ സ്ഥാനാർഥികൾ വിജയിച്ചത്. കഴിഞ്ഞ തവണ 16 സീറ്റുണ്ടായിരുന്ന സിപിഎമ്മിന് 11 സീറ്റാണു കിട്ടിയത്. കഴിഞ്ഞ തവണ വട്ടപ്പൂജ്യമായിരുന്ന കോൺഗ്രസ് ഇത്തവണ മൂന്നു സീറ്റ് നേടി. മുഖ്യമന്ത്രി മണിക് സാഹ, സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, മുതിർന്ന കോൺഗ്രസ് നേതാവ് സുദീപ് റോയ്ബർമൻ എന്നിവർ വിജയിച്ചു.
മേഘാലയയിൽ എൻപിപിതന്നെ
മേഘാലയയിൽ ഭരണകക്ഷിയായ എൻപിപി 26 സീറ്റ് നേടി വലിയ ഒറ്റക്കക്ഷിയായി. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 31 പേരുടെ പിന്തുണയാണ്. 2018ൽ എൻപിപിക്ക് 19 സീറ്റാണുണ്ടായിരുന്നത്. രണ്ടു സീറ്റുള്ള ബിജെപി അടക്കമുള്ള ചെറുകക്ഷികളുടെ പിന്തുണ എൻപിപിക്കു ലഭിക്കും. 11 സീറ്റുള്ള യുഡിപിയാണ് മേഘാലയയിലെ രണ്ടാമത്തെ വലിയ കക്ഷി. കഴിഞ്ഞ തവണ 21 സീറ്റുണ്ടായിരുന്ന കോൺഗ്രസ് ഇത്തവണ അഞ്ചിലേക്കു പതിച്ചു. അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്നു കരുതിയ തൃണമൂൽ കോൺഗ്രസിന് അഞ്ചു സീറ്റുകൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. എന്നാൽ, വോട്ട് വിഹിതത്തിൽ കോൺഗ്രസിനെ പിന്തള്ളി തൃണമൂൽ മൂന്നാം സ്ഥാനത്തെത്തി. എൻപിപി, യുഡിപി പാർട്ടികളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
നാഗാലാൻഡിൽ എൻഡിപിപി-ബിജെപി തരംഗം
നാഗാലാൻഡിൽ എതിരാളികളെ നിഷ്പ്രഭരാക്കിയാണ് എൻഡിപിപി-ബിജെപി സഖ്യം അധികാരം നിലനിർത്തിയത്. ഒരുകാലത്ത് നാഗാലാൻഡിലെ പ്രബല പാർട്ടിയായിരുന്ന എൻപിഎഫിന് വെറും രണ്ടു സീറ്റിൽ മാത്രമാണു വിജയിക്കാനായത്. ഏഴു സീറ്റുള്ള എൻസിപി നാഗാലാൻഡ് നിയമസഭയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായി. കോൺഗ്രസിന് ഇത്തവണയും ഒറ്റ സീറ്റുപോലുമില്ല.
ചരിത്രത്തിലാദ്യമായി നാഗാലാൻഡ് നിയമസഭയിലേക്കു രണ്ടു വനിതകൾ വിജയിച്ചു. എൻഡിപിപി-ബിജെപി സഖ്യം 51 ശതമാനം വോട്ടാണു നേടിയത്. ഒരു സീറ്റിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആർപിഐ (അത്താവലെ), ജെഡി-യു, ലോക് ജനശക്തി (രാം വിലാസ്) എന്നീ പാർട്ടികൾക്കു നിയമസഭയിൽ പ്രാതിനിധ്യം ലഭിച്ചു. മേഘാലയയിൽ ഭരണം പിടിച്ച എൻപിപി നാഗാലാൻഡിൽ അഞ്ചു സീറ്റ് നേടി സാന്നിധ്യമറിയിച്ചു.