സെബി മാത്യു
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി അഞ്ചംഗ വിദഗ്ധസമിതിയെ നിയോഗിച്ചു. സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് എ.എം. സാപ്രേയുടെ നേതൃത്വത്തിലുള്ള സമിതിയായിരിക്കും അന്വേഷണം നടത്തുക.
എസ്ബിഐ മുന്‍ ചെയര്മാന് ഒ.പി. ഭട്ട്, റിട്ട. ജഡ്ജി ജെ.പി. ദേവധാര്‍, മുതിര്‍ന്ന ബാങ്കര്‍ കെ.വി. കാമത്ത്, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന് നിലേക്കനി, അഭിഭാഷകന് സോമശേഖര്‍ സുന്ദരേശന് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ പി.എം. നരസിംഹ, ജെ.ബി. പര്‍ദീവാല എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിദഗ്ധസമിതി രൂപീകരിച്ച് ഉത്തരവായത്. വിദഗ്ധസമിതിയെ നിയോഗിച്ചതുകൊണ്ട് നിലവില്‍ ഓഹരി വിപണിയിലെ സുരക്ഷയെക്കുറിച്ച് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നടത്തുന്ന അന്വേഷണത്തിന്റെ പ്രാധാന്യമോ അധികാരമോ കുറയുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഓഹരിവിപണിയിലെ നിക്ഷേപകരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് വിദഗ്ധസമിതി വിലയിരുത്തും. നിക്ഷേപകരില്‍ ബോധവത്കരണം ശക്തമാക്കും. അദാനി ഗ്രൂപ്പ് നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യവും സമിതി പരിശോധിക്കും. രണ്ടു മാസത്തിനുള്ളില്‍ സമിതിയുടെ റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ സുപ്രീംകോടതിക്കു സമര്‍പ്പിക്കും.
സമിതിയുടെ അന്വേഷണവും പ്രവര്‍ത്തനങ്ങളുമായി സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും മറ്റ് ഏജന്‍സികളും പൂര്‍ണമായും സഹകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. നിലവില്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെബി നടത്തുന്ന അന്വേഷണം വിദഗ്ധസമിതിയെ ധരിപ്പിക്കുകയും വേണം. മാത്രമല്ല, സമിതിയുടെ രൂപീകരണം സെബി ഉള്‍പ്പെടെ മറ്റ് അനുബന്ധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ അന്വേഷണം നടത്തി രണ്ടു മാസത്തിനുള്ളില്‍ തത്സ്ഥിതി റിപ്പോര്‍ട്ട് നല്കാന് കോടതി സെബിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളെക്കുറിച്ച് സെബി ഇതിനോടകംതന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി അഞ്ചംഗ വിദഗ്ധസമിതിയെ നിയോഗിച്ചു. സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് എ.എം. സാപ്രേയുടെ നേതൃത്വത്തിലുള്ള സമിതിയായിരിക്കും അന്വേഷണം നടത്തുക.
എസ്ബിഐ മുന്‍ ചെയര്മാന് ഒ.പി. ഭട്ട്, റിട്ട. ജഡ്ജി ജെ.പി. ദേവധാര്‍, മുതിര്‍ന്ന ബാങ്കര്‍ കെ.വി. കാമത്ത്, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന് നിലേക്കനി, അഭിഭാഷകന് സോമശേഖര്‍ സുന്ദരേശന് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ പി.എം. നരസിംഹ, ജെ.ബി. പര്‍ദീവാല എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിദഗ്ധസമിതി രൂപീകരിച്ച് ഉത്തരവായത്. വിദഗ്ധസമിതിയെ നിയോഗിച്ചതുകൊണ്ട് നിലവില്‍ ഓഹരി വിപണിയിലെ സുരക്ഷയെക്കുറിച്ച് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നടത്തുന്ന അന്വേഷണത്തിന്റെ പ്രാധാന്യമോ അധികാരമോ കുറയുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഓഹരിവിപണിയിലെ നിക്ഷേപകരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് വിദഗ്ധസമിതി വിലയിരുത്തും. നിക്ഷേപകരില്‍ ബോധവത്കരണം ശക്തമാക്കും. അദാനി ഗ്രൂപ്പ് നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യവും സമിതി പരിശോധിക്കും. രണ്ടു മാസത്തിനുള്ളില്‍ സമിതിയുടെ റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ സുപ്രീംകോടതിക്കു സമര്‍പ്പിക്കും.
സമിതിയുടെ അന്വേഷണവും പ്രവര്‍ത്തനങ്ങളുമായി സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും മറ്റ് ഏജന്‍സികളും പൂര്‍ണമായും സഹകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. നിലവില്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെബി നടത്തുന്ന അന്വേഷണം വിദഗ്ധസമിതിയെ ധരിപ്പിക്കുകയും വേണം. മാത്രമല്ല, സമിതിയുടെ രൂപീകരണം സെബി ഉള്‍പ്പെടെ മറ്റ് അനുബന്ധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ അന്വേഷണം നടത്തി രണ്ടു മാസത്തിനുള്ളില്‍ തത്സ്ഥിതി റിപ്പോര്‍ട്ട് നല്കാന് കോടതി സെബിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളെക്കുറിച്ച് സെബി ഇതിനോടകംതന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.