ത്രിപുര തെരഞ്ഞെടുപ്പിൽ ശ്രദ്ധേയ സാന്നിധ്യമായി തിപ്ര മോത്ത. 20 ഗോത്രവർഗ സീറ്റുകളിൽ 13 എണ്ണം നേടിയ തിപ്ര മോത്ത പ്രധാന പ്രതിപക്ഷ പാർട്ടിയായി.
മുൻ കോൺഗ്രസ് നേതാവായ പ്രദ്യോദ് കിഷോർ മാണിക്യ ദേബർമ നയിക്കുന്ന പാർട്ടിയുടെ പ്രധാന ആവശ്യം ഗ്രേറ്റർ ത്രിപ്രലാൻഡ് ആണ്. ഗോത്രവിഭാഗങ്ങൾ വസിക്കുന്ന പ്രദേശങ്ങളെല്ലാം ചേർത്ത് പ്രത്യേക സംസ്ഥാനമാണു പാർട്ടി മുന്നോട്ടുവയ്ക്കുന്ന ആവശ്യം.
പ്രത്യേക സംസ്ഥാനമെന്ന തിപ്ര മോത്തയുടെ നിലപാടിനോട് ബിജെപി, കോൺഗ്രസ്, സിപിഎം പാർട്ടികൾക്കു യോജിപ്പില്ല. ബംഗാളി വോട്ടു ബാങ്കിനെ പിണക്കാൻ ഒരു ദേശീയ പാർട്ടിയും തയാറല്ല. 2022 ഏപ്രിലിൽ നടന്ന ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ(ടിടിഎഎഡിസി) തെരഞ്ഞെടുപ്പിൽ 28ൽ 18 സീറ്റ് നേടി തിപ്ര മോത്ത കരുത്തു തെളിയിച്ചിരുന്നു. ഗ്രേറ്റർ തിപ്രലാൻഡ് എന്ന ആവശ്യമുയർത്തി ബിജെപി-ഐപിഎഫ്ടി സഖ്യത്തിനെതിരേയായിരുന്നു തിപ്ര മോത്ത വിജയിച്ചത്.
പ്രദ്യോദ് കിഷോർ മാണിക്യ ദേബർമയുടെ രാജവംശം അഞ്ഞൂറിലേറെ വർഷം ത്രിപുര ഭരിച്ചു. 1949ലാണ് ഇന്ത്യൻ യൂണിയനിൽ ചേർന്നത്. ബിജെപിയുടെ സഖ്യകക്ഷിയും ഗോത്രവിഭാഗങ്ങളുടെ പാർട്ടിയുമായ ഐപിഎഫ്ടി (ഇൻഡിജനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര)യുടെ കാൽച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുന്ന കാഴ്ചയാണു ത്രിപുരയിൽ കണ്ടത്. ഒരേയൊരു സീറ്റാണ് ഇത്തവണ ഐപിഎഫ്ടിക്കു കിട്ടിയത്.
തെരഞ്ഞടുപ്പിനുമുന്പ് ഐപിഎഫ്ടിയുടെ എംഎൽഎമാരും പ്രവർത്തകരും തിപ്ര മോത്തയിലേക്കു ചേക്കേറുന്നത് പതിവു കാഴ്ചയായിരുന്നു. ഐപിഎഫ്ടിയെ തിപ്ര മോത്തയിൽ ലയിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ത്രിപുരയിലെ 40 ലക്ഷം വോട്ടർമാരുടെ മൂന്നിലൊന്ന് ഗോത്രവിഭാഗമാണ്.
മുൻ കോൺഗ്രസ് നേതാവായ പ്രദ്യോദ് കിഷോർ മാണിക്യ ദേബർമ നയിക്കുന്ന പാർട്ടിയുടെ പ്രധാന ആവശ്യം ഗ്രേറ്റർ ത്രിപ്രലാൻഡ് ആണ്. ഗോത്രവിഭാഗങ്ങൾ വസിക്കുന്ന പ്രദേശങ്ങളെല്ലാം ചേർത്ത് പ്രത്യേക സംസ്ഥാനമാണു പാർട്ടി മുന്നോട്ടുവയ്ക്കുന്ന ആവശ്യം.
പ്രത്യേക സംസ്ഥാനമെന്ന തിപ്ര മോത്തയുടെ നിലപാടിനോട് ബിജെപി, കോൺഗ്രസ്, സിപിഎം പാർട്ടികൾക്കു യോജിപ്പില്ല. ബംഗാളി വോട്ടു ബാങ്കിനെ പിണക്കാൻ ഒരു ദേശീയ പാർട്ടിയും തയാറല്ല. 2022 ഏപ്രിലിൽ നടന്ന ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ(ടിടിഎഎഡിസി) തെരഞ്ഞെടുപ്പിൽ 28ൽ 18 സീറ്റ് നേടി തിപ്ര മോത്ത കരുത്തു തെളിയിച്ചിരുന്നു. ഗ്രേറ്റർ തിപ്രലാൻഡ് എന്ന ആവശ്യമുയർത്തി ബിജെപി-ഐപിഎഫ്ടി സഖ്യത്തിനെതിരേയായിരുന്നു തിപ്ര മോത്ത വിജയിച്ചത്.
പ്രദ്യോദ് കിഷോർ മാണിക്യ ദേബർമയുടെ രാജവംശം അഞ്ഞൂറിലേറെ വർഷം ത്രിപുര ഭരിച്ചു. 1949ലാണ് ഇന്ത്യൻ യൂണിയനിൽ ചേർന്നത്. ബിജെപിയുടെ സഖ്യകക്ഷിയും ഗോത്രവിഭാഗങ്ങളുടെ പാർട്ടിയുമായ ഐപിഎഫ്ടി (ഇൻഡിജനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര)യുടെ കാൽച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുന്ന കാഴ്ചയാണു ത്രിപുരയിൽ കണ്ടത്. ഒരേയൊരു സീറ്റാണ് ഇത്തവണ ഐപിഎഫ്ടിക്കു കിട്ടിയത്.
തെരഞ്ഞടുപ്പിനുമുന്പ് ഐപിഎഫ്ടിയുടെ എംഎൽഎമാരും പ്രവർത്തകരും തിപ്ര മോത്തയിലേക്കു ചേക്കേറുന്നത് പതിവു കാഴ്ചയായിരുന്നു. ഐപിഎഫ്ടിയെ തിപ്ര മോത്തയിൽ ലയിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ത്രിപുരയിലെ 40 ലക്ഷം വോട്ടർമാരുടെ മൂന്നിലൊന്ന് ഗോത്രവിഭാഗമാണ്.