കാഠ്മണ്ഡു: മൂന്നു സഖ്യകക്ഷികൾ പിന്തുണ പിൻവലിക്കുകയും നേപ്പാളി കോൺഗ്രസ് മുന്നണിയിലെത്തുകയും ചെയ്തതോടെ മന്ത്രിസഭ പുനഃസംഘടിപ്പിക്കാനൊരുങ്ങി നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ. മൂന്നു സഖ്യകക്ഷികളുടെ പ്രതിനിധികളായ 16 മന്ത്രിമാരാണ് രാജിവച്ചത്.
നേപ്പാൾ പാർലമെന്റിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഎൻ-യുഎംഎൽ തിങ്കളാഴ്ച പ്രചണ്ഡ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. നേപ്പാളി കോൺഗ്രസ് സ്ഥാനാർഥിയെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കാനുള്ള പ്രചണ്ഡയുടെ തീരുമാനമാണ് മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലി നയിക്കുന്ന സിപിഎൻ-യുഎംഎലിനെ ചൊടിപ്പിച്ചത്. എട്ടു മന്ത്രിമാരാണ് സിപിഎൻ-യുഎഎലിനുണ്ടായിരുന്നത്.
രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി(ആർപിപി), രാഷ്ട്രീയ സ്വതന്ത്ര പാർട്ടി(ആർഎസ്പി) എന്നിവയുടെ മന്ത്രിമാരും രാജിവച്ചു. അതേസമയം, ആർഎസ്പി സർക്കാരിനു പുറത്തുനിന്നു പിന്തുണ നല്കുന്നുണ്ട്. മൂന്നു പാർട്ടികൾ സഖ്യം വിട്ടെങ്കിലും നേപ്പാളി കോൺഗ്രസുമായും മറ്റ് ആറും പാർട്ടികളുമായും പ്രചണ്ഡ സഖ്യം രൂപവത്കരിച്ചതോടെ സർക്കാരിനു നിലവിൽ ഭീഷണിയില്ല.
ജനമത് പാർട്ടി, നാഗരിക് ഉൻമുക്തി പാർട്ടി, ജനത സമാജ്ബാദി പാർട്ടി എന്നീ കക്ഷികൾ ഭരണമുന്നണിക്കു പിന്തുണ പ്രഖ്യാപിച്ചവയിൽ ഉൾപ്പെടുന്നു. സിപിഎൻ-യുഎംഎൽ മന്ത്രിമാർ രാജിവച്ച ഒഴിവിൽ നേപ്പാളി കോൺഗ്രസ് നേതാക്കളെ മന്ത്രിമാരാക്കുമെന്നാണു റിപ്പോർട്ട്.
89 അംഗങ്ങളുള്ള നേപ്പാളി കോൺഗ്രസാണ് പാർലമെന്റിൽ വലിയ ഒറ്റക്കക്ഷി. സിപിഎൻ-യുഎംഎലിന് 79 അംഗങ്ങളുണ്ട്. പ്രചണ്ഡയുടെ പാർട്ടിയായ സിപിഎൻ(മാവോയിസ്റ്റ് സെന്റർ) 32 അംഗങ്ങളോടെ മൂന്നാം സ്ഥാനത്താണ്. ആർഎസ്പിക്ക് 20 അംഗങ്ങളുണ്ട്. നിലവിൽ പ്രചണ്ഡയ്ക്ക് 141 പേരുടെ പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിന് 132 പേരുടെ പിന്തുണ വേണം.
നേപ്പാൾ പാർലമെന്റിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഎൻ-യുഎംഎൽ തിങ്കളാഴ്ച പ്രചണ്ഡ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. നേപ്പാളി കോൺഗ്രസ് സ്ഥാനാർഥിയെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കാനുള്ള പ്രചണ്ഡയുടെ തീരുമാനമാണ് മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലി നയിക്കുന്ന സിപിഎൻ-യുഎംഎലിനെ ചൊടിപ്പിച്ചത്. എട്ടു മന്ത്രിമാരാണ് സിപിഎൻ-യുഎഎലിനുണ്ടായിരുന്നത്.
രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി(ആർപിപി), രാഷ്ട്രീയ സ്വതന്ത്ര പാർട്ടി(ആർഎസ്പി) എന്നിവയുടെ മന്ത്രിമാരും രാജിവച്ചു. അതേസമയം, ആർഎസ്പി സർക്കാരിനു പുറത്തുനിന്നു പിന്തുണ നല്കുന്നുണ്ട്. മൂന്നു പാർട്ടികൾ സഖ്യം വിട്ടെങ്കിലും നേപ്പാളി കോൺഗ്രസുമായും മറ്റ് ആറും പാർട്ടികളുമായും പ്രചണ്ഡ സഖ്യം രൂപവത്കരിച്ചതോടെ സർക്കാരിനു നിലവിൽ ഭീഷണിയില്ല.
ജനമത് പാർട്ടി, നാഗരിക് ഉൻമുക്തി പാർട്ടി, ജനത സമാജ്ബാദി പാർട്ടി എന്നീ കക്ഷികൾ ഭരണമുന്നണിക്കു പിന്തുണ പ്രഖ്യാപിച്ചവയിൽ ഉൾപ്പെടുന്നു. സിപിഎൻ-യുഎംഎൽ മന്ത്രിമാർ രാജിവച്ച ഒഴിവിൽ നേപ്പാളി കോൺഗ്രസ് നേതാക്കളെ മന്ത്രിമാരാക്കുമെന്നാണു റിപ്പോർട്ട്.
89 അംഗങ്ങളുള്ള നേപ്പാളി കോൺഗ്രസാണ് പാർലമെന്റിൽ വലിയ ഒറ്റക്കക്ഷി. സിപിഎൻ-യുഎംഎലിന് 79 അംഗങ്ങളുണ്ട്. പ്രചണ്ഡയുടെ പാർട്ടിയായ സിപിഎൻ(മാവോയിസ്റ്റ് സെന്റർ) 32 അംഗങ്ങളോടെ മൂന്നാം സ്ഥാനത്താണ്. ആർഎസ്പിക്ക് 20 അംഗങ്ങളുണ്ട്. നിലവിൽ പ്രചണ്ഡയ്ക്ക് 141 പേരുടെ പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിന് 132 പേരുടെ പിന്തുണ വേണം.