മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തുടർച്ചയായ ആറാം തവണയും റിപ്പോ നിരക്ക് വർധിപ്പിച്ചിച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധ സാഹചര്യത്തിൽ ആഗോള വിതരണ ശൃംഖല തടസപ്പെട്ടതിനെത്തുടർന്ന് പണപ്പെരുപ്പം തടയുന്നതിനായിരുന്നു നിരക്ക് വർധിപ്പിച്ചു തുടങ്ങിയത്.
ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് നിരക്ക് വർധന പ്രഖ്യാപിച്ചത്. എന്നാൽ, റിവേഴ്സ് റിപ്പോ നിരക്കിൽ നിലവിൽ മാറ്റമില്ല. ഇത്തവണ 0.25 ബേസിസ് പോയിന്റാണ് കൂട്ടിയത്. ഇതോടെ റിപ്പോ നിരക്ക് 6.50 ശതമാനമായി.
റിപ്പോ നിരക്കിലെ വർധനവിനെത്തുടർന്ന് വായ്പാ പലിശ നിരക്കും ഇഎംഐയും ഉയരും. പലിശ നിരക്കിലെ ഈ വർധന പുതിയതായി വായ്പയെടുക്കുന്നവരെ പ്രതികൂലമായി ബാധിക്കും. വാഹന, ഭവന വായ്പകളുടെ ഉൾപ്പടെ പലിശനിരക്ക് വർധിക്കും.
ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് നിരക്ക് വർധന പ്രഖ്യാപിച്ചത്. എന്നാൽ, റിവേഴ്സ് റിപ്പോ നിരക്കിൽ നിലവിൽ മാറ്റമില്ല. ഇത്തവണ 0.25 ബേസിസ് പോയിന്റാണ് കൂട്ടിയത്. ഇതോടെ റിപ്പോ നിരക്ക് 6.50 ശതമാനമായി.
റിപ്പോ നിരക്കിലെ വർധനവിനെത്തുടർന്ന് വായ്പാ പലിശ നിരക്കും ഇഎംഐയും ഉയരും. പലിശ നിരക്കിലെ ഈ വർധന പുതിയതായി വായ്പയെടുക്കുന്നവരെ പ്രതികൂലമായി ബാധിക്കും. വാഹന, ഭവന വായ്പകളുടെ ഉൾപ്പടെ പലിശനിരക്ക് വർധിക്കും.