ന്യൂഡൽഹി: അദാനിയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ പരാമർശങ്ങളെല്ലാം ലോക്സഭാ രേഖകളിൽനിന്നു നീക്കി.
ലോക്സഭയിൽ ചൊവ്വാഴ്ച രാഹുൽ നടത്തിയ പ്രസംഗത്തിലെ മോദിക്കെതിരേയുള്ള പ്രധാന വിമർശനങ്ങളാണ് ഇന്നലെ ഉച്ചയോടെ സ്പീക്കർ ഓം ബിർല നീക്കം ചെയ്തത്. അദാനിക്കു കേന്ദ്രസർക്കാർ വഴിവിട്ടു കരാറുകളും സഹായങ്ങളും നൽകിയെന്ന് ആരോപിച്ച രാഹുൽ അദാനിയും മോദിയും തമ്മിലുള്ള ബന്ധമെന്താണെന്ന ചോദ്യവും ഉയർത്തിയിരുന്നു.
ജനങ്ങളുടെ ശബ്ദം ആർക്കും മായ്ക്കാനാകില്ലെന്ന് രാഹുൽ ഗാന്ധി തിരിച്ചടിച്ചു. തന്റെ പരാമർശങ്ങൾ നീക്കം ചെയ്തതു കൊണ്ട് ജനാധിപത്യത്തിൽ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാകില്ല. പകരം, ജനങ്ങളുടെ നേരിട്ടുള്ള ചോദ്യങ്ങൾക്കു മറുപടി പറയുകയാണ് പ്രധാനമന്ത്രി മോദി ചെയ്യേണ്ടതെന്ന് തന്റെ ലോക്സഭയിലെ പ്രസംഗത്തിന്റെ വീഡിയോ ട്വിറ്ററിൽ വീണ്ടും പങ്കുവച്ച് രാഹുൽ ഓർമപ്പെടുത്തി. എന്തിനാണ് തന്റെ പരാമർശങ്ങൾ രേഖയിൽനിന്നു നീക്കിയതെന്ന് രാഹുൽ ചോദിച്ചു.
ജനാധിപത്യത്തിന്റെ ശവദാഹമാണ് ലോക്സഭയിലെ നടപടിയെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി.
അദാനി മഹാകുംഭകോണവുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധത്തെക്കുറിച്ചുള്ള രാഹുലിന്റെ പരാമർശങ്ങൾ നീക്കിയതിലൂടെ ജനാധിപത്യം കശാപ്പു ചെയ്യാനാണു ശ്രമമെന്ന് കോണ്ഗ്രസ് നേതാക്കൾ ആരോപിച്ചു.
രാഹുലിന്റെ പരാമർശങ്ങൾ നീക്കണമെന്നും കോണ്ഗ്രസ് നേതാവിനെതിരേ നടപടി വേണമെന്നും പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടതിനു പിന്നാലെയാണു സ്പീക്കറുടെ നടപടി. തെളിവുകളില്ലാതെ പ്രധാനമന്ത്രിക്കെതിരേ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്കെതിരേ ബിജെപി എംപി നിഷികാന്ത് ദുബെ അവകാശലംഘനത്തിന് നോട്ടീസ് നൽകി.
ലോക്സഭയിൽ ചൊവ്വാഴ്ച രാഹുൽ നടത്തിയ പ്രസംഗത്തിലെ മോദിക്കെതിരേയുള്ള പ്രധാന വിമർശനങ്ങളാണ് ഇന്നലെ ഉച്ചയോടെ സ്പീക്കർ ഓം ബിർല നീക്കം ചെയ്തത്. അദാനിക്കു കേന്ദ്രസർക്കാർ വഴിവിട്ടു കരാറുകളും സഹായങ്ങളും നൽകിയെന്ന് ആരോപിച്ച രാഹുൽ അദാനിയും മോദിയും തമ്മിലുള്ള ബന്ധമെന്താണെന്ന ചോദ്യവും ഉയർത്തിയിരുന്നു.
ജനങ്ങളുടെ ശബ്ദം ആർക്കും മായ്ക്കാനാകില്ലെന്ന് രാഹുൽ ഗാന്ധി തിരിച്ചടിച്ചു. തന്റെ പരാമർശങ്ങൾ നീക്കം ചെയ്തതു കൊണ്ട് ജനാധിപത്യത്തിൽ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാകില്ല. പകരം, ജനങ്ങളുടെ നേരിട്ടുള്ള ചോദ്യങ്ങൾക്കു മറുപടി പറയുകയാണ് പ്രധാനമന്ത്രി മോദി ചെയ്യേണ്ടതെന്ന് തന്റെ ലോക്സഭയിലെ പ്രസംഗത്തിന്റെ വീഡിയോ ട്വിറ്ററിൽ വീണ്ടും പങ്കുവച്ച് രാഹുൽ ഓർമപ്പെടുത്തി. എന്തിനാണ് തന്റെ പരാമർശങ്ങൾ രേഖയിൽനിന്നു നീക്കിയതെന്ന് രാഹുൽ ചോദിച്ചു.
ജനാധിപത്യത്തിന്റെ ശവദാഹമാണ് ലോക്സഭയിലെ നടപടിയെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി.
അദാനി മഹാകുംഭകോണവുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധത്തെക്കുറിച്ചുള്ള രാഹുലിന്റെ പരാമർശങ്ങൾ നീക്കിയതിലൂടെ ജനാധിപത്യം കശാപ്പു ചെയ്യാനാണു ശ്രമമെന്ന് കോണ്ഗ്രസ് നേതാക്കൾ ആരോപിച്ചു.
രാഹുലിന്റെ പരാമർശങ്ങൾ നീക്കണമെന്നും കോണ്ഗ്രസ് നേതാവിനെതിരേ നടപടി വേണമെന്നും പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടതിനു പിന്നാലെയാണു സ്പീക്കറുടെ നടപടി. തെളിവുകളില്ലാതെ പ്രധാനമന്ത്രിക്കെതിരേ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്കെതിരേ ബിജെപി എംപി നിഷികാന്ത് ദുബെ അവകാശലംഘനത്തിന് നോട്ടീസ് നൽകി.