ന്യൂഡൽഹി: ജമ്മു-കാഷ്മീരിലെ കുടിയൊഴിപ്പിക്കൽ നടപടികൾക്കെതിരേ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിൽ നടത്തിയ പാർലമെന്റ് മാർച്ചിൽ സംഘർഷം.
പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പ്രവർത്തകർക്കൊപ്പം ഡൽഹിയിലെ റെയിൽ ഭവനിൽനിന്നു പാർലമെന്റിലേക്കു നടത്താൻ ഉദ്ദേശിച്ചിരുന്ന മാർച്ച് തടഞ്ഞ പോലീസ് പിഡിപി നേതാവ് മെഹബൂബ മഫ്തിയെ അറസ്റ്റ് ചെയ്തു നീക്കി.
ഗൗരവമേറിയ പ്രശ്നം പാർലമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനാണു ശ്രമിച്ചതെന്നും ജനങ്ങളുടെ പ്രശ്നം പാർലമെന്റിൽ അവതരിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജനങ്ങൾ എവിടെയാണു പോകേണ്ടതെന്നും മെഹബൂബ മുഫ്തി ചോദിച്ചു.
ജമ്മു-കാഷ്മീരിലെ 20ൽ അധികം ജില്ലകളിലാണ് സർക്കാർ ഭൂമി കൈയേറി അനധികൃത നിർമാണങ്ങൾ നടത്തിയെന്ന് ആരോപിച്ച് ജമ്മു-കാഷ്മീർ അഡ്മിനിസ്ട്രേഷൻ ബുൾഡോസറുകൾ ഉപയോഗിച്ച് കെട്ടിടങ്ങൾ ഇടിച്ചുനിരത്തുന്നത്.
പലസ്തീനിലെ ജനങ്ങൾ നേരിടുന്നതിനേക്കാൾ വലിയ കുടിയൊഴിപ്പിക്കലാണ് കാഷ്മീരിൽ ജനങ്ങൾ അനുഭവിക്കുന്നതെന്നും ജമ്മു-കാഷ്മീരിനെ അഫ്ഗാനിസ്ഥാൻ ആക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും മെഹബൂബ പറഞ്ഞു.
പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പ്രവർത്തകർക്കൊപ്പം ഡൽഹിയിലെ റെയിൽ ഭവനിൽനിന്നു പാർലമെന്റിലേക്കു നടത്താൻ ഉദ്ദേശിച്ചിരുന്ന മാർച്ച് തടഞ്ഞ പോലീസ് പിഡിപി നേതാവ് മെഹബൂബ മഫ്തിയെ അറസ്റ്റ് ചെയ്തു നീക്കി.
ഗൗരവമേറിയ പ്രശ്നം പാർലമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനാണു ശ്രമിച്ചതെന്നും ജനങ്ങളുടെ പ്രശ്നം പാർലമെന്റിൽ അവതരിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജനങ്ങൾ എവിടെയാണു പോകേണ്ടതെന്നും മെഹബൂബ മുഫ്തി ചോദിച്ചു.
ജമ്മു-കാഷ്മീരിലെ 20ൽ അധികം ജില്ലകളിലാണ് സർക്കാർ ഭൂമി കൈയേറി അനധികൃത നിർമാണങ്ങൾ നടത്തിയെന്ന് ആരോപിച്ച് ജമ്മു-കാഷ്മീർ അഡ്മിനിസ്ട്രേഷൻ ബുൾഡോസറുകൾ ഉപയോഗിച്ച് കെട്ടിടങ്ങൾ ഇടിച്ചുനിരത്തുന്നത്.
പലസ്തീനിലെ ജനങ്ങൾ നേരിടുന്നതിനേക്കാൾ വലിയ കുടിയൊഴിപ്പിക്കലാണ് കാഷ്മീരിൽ ജനങ്ങൾ അനുഭവിക്കുന്നതെന്നും ജമ്മു-കാഷ്മീരിനെ അഫ്ഗാനിസ്ഥാൻ ആക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും മെഹബൂബ പറഞ്ഞു.