അങ്കാറ: തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ ഭൂകന്പബാധിത പ്രദേശങ്ങളിൽ സന്ദർശനം തുടങ്ങി. സർക്കാരിന്റെ ദുരന്തപ്രതികരണത്തിൽ ജനങ്ങളിൽനിന്നും പ്രതിപക്ഷത്തുനിന്നും അമർഷം രൂക്ഷമായിരിക്കുന്നതിനിടെയാണിത്. ഭൂകന്പമുണ്ടായി മൂന്നാം ദിനമാണ് അദ്ദേഹം സന്ദർശനത്തിനു തയാറായിരിക്കുന്നത്. കഹ്റാമൻമറാസ്, ഹതായ്, പസാർജിക് എന്നിവിടങ്ങളിലെ രക്ഷാപ്രവർത്തനവും നാശനഷ്ടങ്ങളും എർദോഗൻ നേരിട്ടു വിലയിരുത്തും.
തുർക്കിയിലെ സർക്കാർ അനുകൂല വാർത്താ ചാനലുകൾ, രക്ഷാപ്രവർത്തകർ കടുത്ത തണുപ്പിനെ അവഗണിച്ച് തെരച്ചിൽ നടത്തുന്നതുമായി ബന്ധപ്പെട്ട വാർത്തകളാണു പുറത്തുവിടുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ എർദോഗൻ സർക്കാരിനെതിരേ നിശിത വിമർശനം ഉയരുന്നുണ്ട്. സഹായം അഭ്യർഥിക്കുന്ന ഒട്ടേറെ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിൽ രക്ഷാപ്രവർത്തകരോ സർക്കാർ പ്രതിനിധികളോ വന്നിട്ടില്ലെന്നു പലരും ചൂണ്ടിക്കാട്ടി.
ഇടയ്ക്കിടെ ഭൂകന്പങ്ങളുണ്ടാകുന്ന രാജ്യമാണു തുർക്കിയെന്നും ഇത്രവലിയ ദുരന്തത്തെ നേരിടാനുള്ള ഒരു തയാറെടുപ്പും എർദോഗൻ സർക്കാർ നടത്തിയിരുന്നില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. തുർക്കിയിലെ ദുരന്തനിവാരണ അഥോറിറ്റി(എഎഫ്എഡി)യുടെ പ്രവർത്തനവും പരിതാപകരമാണെന്ന് ടേബിൾ ഓഫ് സിക്സ് എന്നറിയപ്പെടുന്ന പ്രതിപക്ഷസഖ്യത്തിലെ നേതാവ് കമാൽ ആരോപിച്ചു.
ഭൂകന്പത്തിൽ തകർന്ന പത്തു പ്രവിശ്യകളിൽ എർദോഗൻ മൂന്നു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പു നടക്കുന്ന മേയ് 14നു തൊട്ടുമുന്പാണ് അടിയന്തരാവസ്ഥ അവസാനിക്കുക. 20 വർഷമായി തുർക്കി ഭരിക്കുന്നത് എർദോഗനാണ്. അധികാരം നിലനിർത്താൻ ലക്ഷ്യമിട്ടാണ് അദ്ദേഹം തെരഞ്ഞെടുപ്പിനിറങ്ങുക.
ഭൂകന്പനികുതി എന്തിന്?
തുർക്കി സർക്കാരിന്റെ ഭൂകന്പ നികുതിക്കെതിരേയും പ്രതിഷേധം ശക്തമായി. 1999ൽ 17,000 പേർ കൊല്ലപ്പെട്ട ഭൂകന്പത്തിനു പിന്നാലെയാണു നികുതി ഏർപ്പെടുത്തിയത്.
ഓരോ പ്രാവശ്യവും ഭൂകന്പമുണ്ടായാൽ നികുതി പിരിക്കുന്നുണ്ടെന്നാണു പറയുന്നത്. ഇങ്ങനെ സമാഹരിച്ച 380 കോടി ഡോളർ എവിടെ എന്ന ചോദ്യമുയരുന്നു. ദുരന്തവ്യാപ്തി തടയുന്നതിനും അടിയന്തരസേവനങ്ങൾ വിപുലപ്പെടുത്തുന്നതിനും ഈ തുക ചെലവഴിച്ചിട്ടില്ലെന്നും ആരോപിക്കപ്പെടുന്നു.
തുർക്കിയിലെ സർക്കാർ അനുകൂല വാർത്താ ചാനലുകൾ, രക്ഷാപ്രവർത്തകർ കടുത്ത തണുപ്പിനെ അവഗണിച്ച് തെരച്ചിൽ നടത്തുന്നതുമായി ബന്ധപ്പെട്ട വാർത്തകളാണു പുറത്തുവിടുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ എർദോഗൻ സർക്കാരിനെതിരേ നിശിത വിമർശനം ഉയരുന്നുണ്ട്. സഹായം അഭ്യർഥിക്കുന്ന ഒട്ടേറെ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിൽ രക്ഷാപ്രവർത്തകരോ സർക്കാർ പ്രതിനിധികളോ വന്നിട്ടില്ലെന്നു പലരും ചൂണ്ടിക്കാട്ടി.
ഇടയ്ക്കിടെ ഭൂകന്പങ്ങളുണ്ടാകുന്ന രാജ്യമാണു തുർക്കിയെന്നും ഇത്രവലിയ ദുരന്തത്തെ നേരിടാനുള്ള ഒരു തയാറെടുപ്പും എർദോഗൻ സർക്കാർ നടത്തിയിരുന്നില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. തുർക്കിയിലെ ദുരന്തനിവാരണ അഥോറിറ്റി(എഎഫ്എഡി)യുടെ പ്രവർത്തനവും പരിതാപകരമാണെന്ന് ടേബിൾ ഓഫ് സിക്സ് എന്നറിയപ്പെടുന്ന പ്രതിപക്ഷസഖ്യത്തിലെ നേതാവ് കമാൽ ആരോപിച്ചു.
ഭൂകന്പത്തിൽ തകർന്ന പത്തു പ്രവിശ്യകളിൽ എർദോഗൻ മൂന്നു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പു നടക്കുന്ന മേയ് 14നു തൊട്ടുമുന്പാണ് അടിയന്തരാവസ്ഥ അവസാനിക്കുക. 20 വർഷമായി തുർക്കി ഭരിക്കുന്നത് എർദോഗനാണ്. അധികാരം നിലനിർത്താൻ ലക്ഷ്യമിട്ടാണ് അദ്ദേഹം തെരഞ്ഞെടുപ്പിനിറങ്ങുക.
ഭൂകന്പനികുതി എന്തിന്?
തുർക്കി സർക്കാരിന്റെ ഭൂകന്പ നികുതിക്കെതിരേയും പ്രതിഷേധം ശക്തമായി. 1999ൽ 17,000 പേർ കൊല്ലപ്പെട്ട ഭൂകന്പത്തിനു പിന്നാലെയാണു നികുതി ഏർപ്പെടുത്തിയത്.
ഓരോ പ്രാവശ്യവും ഭൂകന്പമുണ്ടായാൽ നികുതി പിരിക്കുന്നുണ്ടെന്നാണു പറയുന്നത്. ഇങ്ങനെ സമാഹരിച്ച 380 കോടി ഡോളർ എവിടെ എന്ന ചോദ്യമുയരുന്നു. ദുരന്തവ്യാപ്തി തടയുന്നതിനും അടിയന്തരസേവനങ്ങൾ വിപുലപ്പെടുത്തുന്നതിനും ഈ തുക ചെലവഴിച്ചിട്ടില്ലെന്നും ആരോപിക്കപ്പെടുന്നു.