ഡമാസ്കസ്: സിറിയയിൽ കെട്ടിടാവശിഷ്ടങ്ങളിൽനിന്നു രക്ഷപ്പെടുത്തിയ നവജാത ശിശുവിന്റെ നില തൃപ്തികരം. തുർക്കി അതിർത്തിയോടു ചേർന്ന ജിൻഡാരിസ് പട്ടണത്തിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് പെൺകുഞ്ഞിനെ കണ്ടെത്തിയത്. ഭൂകന്പത്തിനു പിന്നാലെയായിരുന്നു പ്രസവമെന്നു കരുതുന്നു. അമ്മ ഉടൻ മരിച്ചു. കുഞ്ഞിന്റെ അച്ഛനും നാലു സഹോദരങ്ങളും മറ്റൊരു ബന്ധുവും മരിച്ചു.
സ്ഥലത്തു തെരച്ചിലിനെത്തിയ ബന്ധുക്കളാണു കുഞ്ഞിന്റെ ശബ്ദം കേട്ടത്. പൊക്കിൾക്കൊടിയോടുകൂടിയ നിലയിലായിരുന്നു കുഞ്ഞ്. അതു മുറിച്ചുമാറ്റിയശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കുഞ്ഞിന്റെ ദേഹത്ത് ഒട്ടേറെ മുറിവുകളുണ്ട്. തണുപ്പുമൂലവും ആരോഗ്യം മോശമായിരുന്നു. ഇപ്പോൾ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ ഇന്നലെ പറഞ്ഞു.
എട്ടുവയസുകാരനെ രക്ഷപ്പെടുത്തി
ഭൂകന്പം നടന്ന് 52 മണിക്കൂറിനുശേഷം എട്ടുവയസുകാരനെ തുർക്കിയിലെ ഹതായ് പ്രവിശ്യയിൽ രക്ഷപ്പെടുത്തി. യിഗിത് ജക്മാകിനെ കെട്ടിടാവശിഷ്ടങ്ങളിൽനിന്നാണു രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.
സ്ഥലത്തു തെരച്ചിലിനെത്തിയ ബന്ധുക്കളാണു കുഞ്ഞിന്റെ ശബ്ദം കേട്ടത്. പൊക്കിൾക്കൊടിയോടുകൂടിയ നിലയിലായിരുന്നു കുഞ്ഞ്. അതു മുറിച്ചുമാറ്റിയശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കുഞ്ഞിന്റെ ദേഹത്ത് ഒട്ടേറെ മുറിവുകളുണ്ട്. തണുപ്പുമൂലവും ആരോഗ്യം മോശമായിരുന്നു. ഇപ്പോൾ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ ഇന്നലെ പറഞ്ഞു.
എട്ടുവയസുകാരനെ രക്ഷപ്പെടുത്തി
ഭൂകന്പം നടന്ന് 52 മണിക്കൂറിനുശേഷം എട്ടുവയസുകാരനെ തുർക്കിയിലെ ഹതായ് പ്രവിശ്യയിൽ രക്ഷപ്പെടുത്തി. യിഗിത് ജക്മാകിനെ കെട്ടിടാവശിഷ്ടങ്ങളിൽനിന്നാണു രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.