ന്യൂഡൽഹി: സിസ്റ്റർ അഭയ കേസിൽ സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയതു നിയമവിരുദ്ധമെന്ന് ഡൽഹി ഹൈക്കോടതി. സിസ്റ്റർ അഭയ കേസിൽ സിബിഐ നടത്തിയ കന്യകാത്വ പരിശോധനയ്ക്കെതിരേ 2009ൽ സിസ്റ്റർ സെഫി നൽകിയ ഹർജിയിലാണ് ഡൽഹി ഹൈക്കോടതി ജസ്റ്റീസ് സ്വർണകാന്ത ശർമയുടെ വിധി.
ജുഡീഷൽ കസ്റ്റഡിയിലോ പോലീസ് കസ്റ്റഡിയിലോ കഴിയുന്ന കുറ്റാരോപിതരായ വ്യക്തികളുടെ കന്യകാത്വ പരിശോധന നടത്തുന്നതു ഭരണഘടന നിഷ്കർഷിക്കുന്ന വ്യക്തിസ്വാതന്ത്ര്യങ്ങളുടെ ലംഘനമാണ്.
കന്യകാത്വ പരിശോധനയ്ക്കെതിരേ സിസ്റ്റർ സെഫി നൽകിയ പരാതി നേരത്തേ മനുഷ്യാവകാശ കമ്മീഷൻ തള്ളിയിരുന്നു. ഇതിനെതിരേ കൂടിയാണ് പരാതിക്കാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ക്രിമിനൽ കേസിൽ നടപടി പൂർത്തിയായ ശേഷം സിബിഐക്കെതിരേ മാനനഷ്ടത്തിനും മനുഷ്യാവകാശ ലംഘനത്തിനും കേസ് നൽകാൻ സിസ്റ്റർ സെഫിക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.
കന്യകാത്വ പരിശോധനാ റിപ്പോർട്ട് സിബിഐ പുറത്തുവിട്ടത് അപകീർത്തികരമാണെന്ന സിസ്റ്റർ സെഫിയുടെ വാദം പരിശോധിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. എന്നാൽ, കേസിൽ വിചാരണ പൂർത്തിയായതിനു ശേഷം പരാതിക്കാരിക്ക് നഷ്ടപരിഹാരം ഉൾപ്പെടെ നിയമം അനുവദിക്കുന്ന മറ്റ് പ്രതിവിധികൾ തേടാമെന്നും കോടതി വ്യക്തമാക്കി.
സിസ്റ്റർ സെഫിയും ഫാ. തോമസ് കോട്ടൂരുമായുള്ള ബന്ധം പുറത്താകാതിരിക്കുന്നതിനാണ് ഇരുവരും ചേർന്ന് സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയതെന്ന സിബിഐയുടെ വാദത്തിന്റെ തെളിവിനായാണ് സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയത്.
കന്യകാത്വ പരിശോധനയിൽ സിസ്റ്റർ സെഫി കന്യകയാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് ശസ്ത്രക്രിയയിലൂടെ കൃത്രിമമായി കന്യാചർമം വച്ചുപിടിപ്പിച്ചതാണെന്നു പ്രചാരണം നടത്തുകയായിരുന്നു.
ജുഡീഷൽ കസ്റ്റഡിയിലോ പോലീസ് കസ്റ്റഡിയിലോ കഴിയുന്ന കുറ്റാരോപിതരായ വ്യക്തികളുടെ കന്യകാത്വ പരിശോധന നടത്തുന്നതു ഭരണഘടന നിഷ്കർഷിക്കുന്ന വ്യക്തിസ്വാതന്ത്ര്യങ്ങളുടെ ലംഘനമാണ്.
കന്യകാത്വ പരിശോധനയ്ക്കെതിരേ സിസ്റ്റർ സെഫി നൽകിയ പരാതി നേരത്തേ മനുഷ്യാവകാശ കമ്മീഷൻ തള്ളിയിരുന്നു. ഇതിനെതിരേ കൂടിയാണ് പരാതിക്കാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ക്രിമിനൽ കേസിൽ നടപടി പൂർത്തിയായ ശേഷം സിബിഐക്കെതിരേ മാനനഷ്ടത്തിനും മനുഷ്യാവകാശ ലംഘനത്തിനും കേസ് നൽകാൻ സിസ്റ്റർ സെഫിക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.
കന്യകാത്വ പരിശോധനാ റിപ്പോർട്ട് സിബിഐ പുറത്തുവിട്ടത് അപകീർത്തികരമാണെന്ന സിസ്റ്റർ സെഫിയുടെ വാദം പരിശോധിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. എന്നാൽ, കേസിൽ വിചാരണ പൂർത്തിയായതിനു ശേഷം പരാതിക്കാരിക്ക് നഷ്ടപരിഹാരം ഉൾപ്പെടെ നിയമം അനുവദിക്കുന്ന മറ്റ് പ്രതിവിധികൾ തേടാമെന്നും കോടതി വ്യക്തമാക്കി.
സിസ്റ്റർ സെഫിയും ഫാ. തോമസ് കോട്ടൂരുമായുള്ള ബന്ധം പുറത്താകാതിരിക്കുന്നതിനാണ് ഇരുവരും ചേർന്ന് സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയതെന്ന സിബിഐയുടെ വാദത്തിന്റെ തെളിവിനായാണ് സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയത്.
കന്യകാത്വ പരിശോധനയിൽ സിസ്റ്റർ സെഫി കന്യകയാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് ശസ്ത്രക്രിയയിലൂടെ കൃത്രിമമായി കന്യാചർമം വച്ചുപിടിപ്പിച്ചതാണെന്നു പ്രചാരണം നടത്തുകയായിരുന്നു.