അഹമ്മദാബാദ്: വിവരാവകാശ പ്രവർത്തകനായ അമിത് ജെത്വ കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവിന്റെ ബന്ധു ശിവ സോളങ്കിയുടെ ജീവപര്യന്തം തടവുശിക്ഷ ഗുജറാത്ത് ഹൈക്കോടതി താത്കാലികമായി റദ്ദാക്കി. ജസ്റ്റീസ് എസ്.എച്ച്. വോറ, മൗന ഭട്ട് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണു വിധി പറഞ്ഞത്. സിബിഐ കോടതി വിധിക്കെതിരേ സോളങ്കി സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണു കോടതിയുടെ നടപടി. സോളങ്കിക്കു കോടതി ജാമ്യവും അനുവദിച്ചു.
ബിജെപിയുടെ മുൻ എംപി ദിനു സോളങ്കിയുടെ അനന്തരവനാണ് അമിത് ജെത്വ കൊലപാതകക്കേസിലെ ഏഴു പ്രതികളിൽ ഒരാളായ ശിവ സോളങ്കി. 2010 ജൂലൈ ഇരുപതിന് ഗുജറാത്ത് ഹൈക്കോടതി പരിസരത്തുവച്ചാണ് അമിത് ജെത്വയെ വെടിവച്ചു കൊല്ലുന്നത്.
ദിനു സോളങ്കിയുമായി ബന്ധപ്പെട്ട അനധികൃത ഖനന ഇടപാട് വിവരാവകാശ രേഖകളിലൂടെ ജെത്വ പുറത്തുകൊണ്ടുവരാൻ ശ്രമിച്ചതിനെത്തുടർന്നായിരുന്നു കൊലപാതകം. 2021 സെപ്റ്റംബറിൽ കേസിലെ പ്രധാന പ്രതിയും ബിജെപി നേതാവുമായ ദിനു സോളങ്കിയുടെ ശിക്ഷയും ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ബിജെപിയുടെ മുൻ എംപി ദിനു സോളങ്കിയുടെ അനന്തരവനാണ് അമിത് ജെത്വ കൊലപാതകക്കേസിലെ ഏഴു പ്രതികളിൽ ഒരാളായ ശിവ സോളങ്കി. 2010 ജൂലൈ ഇരുപതിന് ഗുജറാത്ത് ഹൈക്കോടതി പരിസരത്തുവച്ചാണ് അമിത് ജെത്വയെ വെടിവച്ചു കൊല്ലുന്നത്.
ദിനു സോളങ്കിയുമായി ബന്ധപ്പെട്ട അനധികൃത ഖനന ഇടപാട് വിവരാവകാശ രേഖകളിലൂടെ ജെത്വ പുറത്തുകൊണ്ടുവരാൻ ശ്രമിച്ചതിനെത്തുടർന്നായിരുന്നു കൊലപാതകം. 2021 സെപ്റ്റംബറിൽ കേസിലെ പ്രധാന പ്രതിയും ബിജെപി നേതാവുമായ ദിനു സോളങ്കിയുടെ ശിക്ഷയും ഹൈക്കോടതി റദ്ദാക്കിയിരുന്നു.