ന്യൂഡൽഹി: കൗണ്‍സലിംഗിനു വിധേയമാകണമെന്ന കേരള ഹൈക്കോടതിയുടെ നിർദേശത്തിനെതിരേ സുപ്രീംകോടതിയെ സമീപിച്ച് സ്വവർഗാനുരാഗികളായ ദന്പതിമാർ. ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ച സ്ത്രീദന്പതിമാർ വീട്ടുകാരുടെ എതിർപ്പിനെത്തുടർന്നാണ് കോടതിയെ സമീപിച്ചത്.
വീട്ടുതടങ്കലിലായ പങ്കാളിയെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് പങ്കാളി നൽകിയ ഹേബിയസ് കോർപസ് പരാതിയെത്തുടർന്ന് വീഡിയോ കോണ്‍ഫറൻസിംഗ് മുഖേന ഹാജരായ പങ്കാളി പരാതിക്കാരിയുമായി ഒരുമിച്ചു ജീവിക്കുന്നതിനാണ് ഇഷ്ടപ്പെടുന്നതെന്ന് വെളിപ്പെടുത്തിയിട്ടും വീട്ടുതടങ്കലിലായ പങ്കാളിയെ കൗണ്‍സലിംഗിന് വിധേയയാക്കാനാണു കോടതി നിർദേശിച്ചത്.
കോടതി നിർദേശിക്കുന്ന കൗണ്‍സലിംഗ് പങ്കാളിയുടെ ലൈംഗിക പ്രതിപത്തി മാറ്റുന്നതിനു വേണ്ടിയാണെന്നും ഇതു തികച്ചും നിയമവിരുദ്ധമാണെന്നും പരാതിക്കാരിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കേസിൽ വിശദമായ വാദം കേൾക്കുമെന്ന് കേസ് പരിഗണിച്ച ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി.
വീട്ടുതടങ്കലിലായ പങ്കാളിയെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് പങ്കാളി നൽകിയ ഹേബിയസ് കോർപസ് പരാതിയെത്തുടർന്ന് വീഡിയോ കോണ്‍ഫറൻസിംഗ് മുഖേന ഹാജരായ പങ്കാളി പരാതിക്കാരിയുമായി ഒരുമിച്ചു ജീവിക്കുന്നതിനാണ് ഇഷ്ടപ്പെടുന്നതെന്ന് വെളിപ്പെടുത്തിയിട്ടും വീട്ടുതടങ്കലിലായ പങ്കാളിയെ കൗണ്‍സലിംഗിന് വിധേയയാക്കാനാണു കോടതി നിർദേശിച്ചത്.
കോടതി നിർദേശിക്കുന്ന കൗണ്‍സലിംഗ് പങ്കാളിയുടെ ലൈംഗിക പ്രതിപത്തി മാറ്റുന്നതിനു വേണ്ടിയാണെന്നും ഇതു തികച്ചും നിയമവിരുദ്ധമാണെന്നും പരാതിക്കാരിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കേസിൽ വിശദമായ വാദം കേൾക്കുമെന്ന് കേസ് പരിഗണിച്ച ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി.