ഗോഹട്ടി: നാലുദിവസത്തിനിടെ ആസാമിൽ രജിസ്റ്റർ ചെയ്തത് 4,074 ശൈശവ വിവാഹക്കേസുകൾ. അറസ്റ്റിലായത് 2441 പേർ. ബറാക് താഴ്വര, മൊറിഗാവ്, നാഗാവ് ധുബ്രി ജില്ലകളിൽ പോലീസ് നടപടികൾ പുരോഗമിക്കുന്നതിനിടെ പ്രതിഷേധവും ശക്തമായി. നിരവധി സ്ഥലങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സംഘടിച്ച് പ്രതിഷേധിക്കുകയാണ്.
പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ. മനുഷ്യത്വപരമായ സമീപനമാണു വേണ്ടതെന്നു സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഭുപൻ ബോറ പറഞ്ഞു.
സമൂഹത്തിലുണ്ടാകുന്ന ആഘാതം മനസിലാക്കാതെയാണ് വ്യാപക അറസ്റ്റിനായി പോലീസ് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് ആസാം ജതിയ പരിഷത് അധ്യക്ഷൻ ലുറിൻജ്യോതി ഗോഗോയി പറഞ്ഞു.
14 വയസിൽ താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചവരെ പോക്സോ കേസിൽ അറസ്റ്റ് ചെയ്യണമെന്നും 14നും 18നുമിടയിലുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചവർക്കെതിരേ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുക്കണമെന്നുമുള്ള മന്ത്രിസഭാ തീരുമാനത്തിനു പിന്നാലെയാണ് സംസ്ഥാനവ്യാപകമായി പോലീസ് നടപടികൾ തുടരുന്നത്.
പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ. മനുഷ്യത്വപരമായ സമീപനമാണു വേണ്ടതെന്നു സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഭുപൻ ബോറ പറഞ്ഞു.
സമൂഹത്തിലുണ്ടാകുന്ന ആഘാതം മനസിലാക്കാതെയാണ് വ്യാപക അറസ്റ്റിനായി പോലീസ് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് ആസാം ജതിയ പരിഷത് അധ്യക്ഷൻ ലുറിൻജ്യോതി ഗോഗോയി പറഞ്ഞു.
14 വയസിൽ താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചവരെ പോക്സോ കേസിൽ അറസ്റ്റ് ചെയ്യണമെന്നും 14നും 18നുമിടയിലുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചവർക്കെതിരേ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുക്കണമെന്നുമുള്ള മന്ത്രിസഭാ തീരുമാനത്തിനു പിന്നാലെയാണ് സംസ്ഥാനവ്യാപകമായി പോലീസ് നടപടികൾ തുടരുന്നത്.