ദുബായ്/ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പട്ടാള ഭരണാധികാരി ജനറൽ പർവേസ് മുഷറഫിന്റെ മൃതദേഹം ഇന്നു സംസ്കരിക്കും.
ചൊവ്വാഴ്ച മാലിർ കന്റോൺമെന്റിലെ ഗുൽമോഹർ പോളോ ഗ്രൗണ്ടിൽ പ്രാർഥനകൾക്കുശേഷം കറാച്ചി ഓൾഡ് ആർമി കബർസ്ഥാനിലായിരിക്കും മുഷറഫിന്റെ മൃതദേഹം കബറടക്കുക.
1999ലെ കാർഗിൽ യുദ്ധകാലത്ത് പാക് സൈനികമേധാവിയായിരുന്ന മുഷറഫ് ഞായറാഴ്ച ദുബായിലാണ് അന്തരിച്ചത്. എഴുപത്തിയൊന്പതുകരാനായ മുഷറഫ് 2016 മുതൽ ദുബായിലാണ് കഴിഞ്ഞിരുന്നത്.
മുഷറഫിന്റെ മൃതദേഹവുമായി ദുബായിൽനിന്നു പുറപ്പെടേണ്ട പ്രത്യേക വിമാനം ഇന്നലെ വൈകിയിരുന്നു. പ്രത്യേക വിമാനത്തിൽ മുഷറഫിന്റെ മൃതദേഹം ഇന്നലെ രാവിലെ 11.30ന് പാക്കിസ്ഥാനിൽ എത്തിക്കുമെന്നാണ് ജിയോ ടിവി റിപ്പോർട്ട് ചെയ്തത്. എന്നാൽ, രാത്രിയോടെയാണ് മൃതദേഹം പാക്കിസ്ഥാനിലെത്തിച്ചത്.
ചൊവ്വാഴ്ച മാലിർ കന്റോൺമെന്റിലെ ഗുൽമോഹർ പോളോ ഗ്രൗണ്ടിൽ പ്രാർഥനകൾക്കുശേഷം കറാച്ചി ഓൾഡ് ആർമി കബർസ്ഥാനിലായിരിക്കും മുഷറഫിന്റെ മൃതദേഹം കബറടക്കുക.
1999ലെ കാർഗിൽ യുദ്ധകാലത്ത് പാക് സൈനികമേധാവിയായിരുന്ന മുഷറഫ് ഞായറാഴ്ച ദുബായിലാണ് അന്തരിച്ചത്. എഴുപത്തിയൊന്പതുകരാനായ മുഷറഫ് 2016 മുതൽ ദുബായിലാണ് കഴിഞ്ഞിരുന്നത്.
മുഷറഫിന്റെ മൃതദേഹവുമായി ദുബായിൽനിന്നു പുറപ്പെടേണ്ട പ്രത്യേക വിമാനം ഇന്നലെ വൈകിയിരുന്നു. പ്രത്യേക വിമാനത്തിൽ മുഷറഫിന്റെ മൃതദേഹം ഇന്നലെ രാവിലെ 11.30ന് പാക്കിസ്ഥാനിൽ എത്തിക്കുമെന്നാണ് ജിയോ ടിവി റിപ്പോർട്ട് ചെയ്തത്. എന്നാൽ, രാത്രിയോടെയാണ് മൃതദേഹം പാക്കിസ്ഥാനിലെത്തിച്ചത്.