കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി; പ്രചണ്ഡ സർക്കാരുമായുള്ള സഖ്യം മൂന്നാമത്തെ വലിയ പാർട്ടിയായ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർഎസ്പി) ഉപേക്ഷിച്ചു.
പാർട്ടി നേതാവ് റാബി ലമിച്ചേനെയെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമാക്കാത്തതിനെത്തുടർന്നാണ് ആർഎസ്പി സഖ്യം ഉപേക്ഷിച്ചത്. തൊഴിൽ മന്ത്രി ദോൽ പ്രസാദ് ആര്യാൽ, വിദ്യാഭ്യാസ മന്ത്രി ശിശിർ ഖനാൽ, ആരോഗ്യമന്ത്രി തോഷിമ കാർകി എന്നിവർ മന്ത്രിസ്ഥാനം രാജിവച്ചു.
ലമിച്ചേനെയുടെ തെരഞ്ഞെ ടുപ്പ് വിജയം ജനുവരി 27ന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പൗരത്വ സർട്ടിഫിക്കറ്റ് അസാധുവായിരുന്നു എന്നതാണു കാരണം. ഇതേത്തുടർന്ന് ലമിച്ചേനെയ്ക്കു മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടിവന്നു.
ജനുവരി 29ന് പൗരത്വം വീണ്ടെടുത്ത ലമിച്ചേനെ തന്നെ വീണ്ടും കാബിനറ്റിൽ ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പ്രചണ്ഡയോട് ആവശ്യപ്പെട്ടു. എന്നാൽ, അദ്ദേഹം ഇക്കാര്യം തള്ളിയതോടെയാണ് ആർഎസ്പി സഖ്യം വിട്ടത്.
പാർട്ടി നേതാവ് റാബി ലമിച്ചേനെയെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമാക്കാത്തതിനെത്തുടർന്നാണ് ആർഎസ്പി സഖ്യം ഉപേക്ഷിച്ചത്. തൊഴിൽ മന്ത്രി ദോൽ പ്രസാദ് ആര്യാൽ, വിദ്യാഭ്യാസ മന്ത്രി ശിശിർ ഖനാൽ, ആരോഗ്യമന്ത്രി തോഷിമ കാർകി എന്നിവർ മന്ത്രിസ്ഥാനം രാജിവച്ചു.
ലമിച്ചേനെയുടെ തെരഞ്ഞെ ടുപ്പ് വിജയം ജനുവരി 27ന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പൗരത്വ സർട്ടിഫിക്കറ്റ് അസാധുവായിരുന്നു എന്നതാണു കാരണം. ഇതേത്തുടർന്ന് ലമിച്ചേനെയ്ക്കു മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടിവന്നു.
ജനുവരി 29ന് പൗരത്വം വീണ്ടെടുത്ത ലമിച്ചേനെ തന്നെ വീണ്ടും കാബിനറ്റിൽ ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പ്രചണ്ഡയോട് ആവശ്യപ്പെട്ടു. എന്നാൽ, അദ്ദേഹം ഇക്കാര്യം തള്ളിയതോടെയാണ് ആർഎസ്പി സഖ്യം വിട്ടത്.