ന്യൂഡൽഹി: അനധികൃത ചൈനീസ് ആപ്പുകൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 138 ചൈനീസ് വാതുവയ്പ് ആപ്പുകൾക്കും 94 ലോണ്‍ ആപ്പുകൾക്കും എതിരേയാണു കേന്ദ്ര വാർത്താവിക്ഷേപണ മന്ത്രാലയം നടപടി സ്വീകരിച്ചത്. രാജ്യസുരക്ഷയ്ക്കു വെല്ലുവിളി ഉയർത്തിയ നിരവധി ചൈനീസ് ആപ്പുകൾ കഴിഞ്ഞ വർഷവും കേന്ദ്രം നിരോധിച്ചിരുന്നു.
രാജ്യത്തിന്റെ നിയമ വ്യവസ്ഥയ്ക്കും പരമാധികാരത്തിനും വെല്ലുവിളിയാകുന്ന തരത്തിൽ ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു നിരോധനം. ഇന്ത്യക്കാരായ ഉപയോക്താക്കളുടെ വിവരങ്ങൾ ശത്രുരാജ്യങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സെർവറുകളുമായി പങ്കുവയ്ക്കുന്നതിനു പുറമേ മറ്റു തരത്തിൽ ദുരുപയോഗം ചെയ്യുന്നതായും കേന്ദ്ര ഐടി മന്ത്രാലയം കണ്ടെത്തി. പ്ലേസ്റ്റോറിൽ ലഭ്യമല്ലാത്ത മിക്കവാറും ചൈനീസ് ആപ്പുകളുടെ വ്യാജ പതിപ്പുകൾ വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരം ആപ്പുകൾ സംബന്ധിച്ച് തെലുങ്കാന, ഒഡീഷ, ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങൾ ആശങ്കയറിയിച്ചതിനു പിന്നാലെയാണു കേന്ദ്രത്തിന്റെ നടപടി.
ചൈനീസ് ലോൺ ആപ്പുകൾ അനുവദിക്കുന്ന തുകയിൽ വിവിധ കിഴിവുകൾ നടത്തി കുറഞ്ഞ സംഖ്യയാണ് ഉപയോക്താക്കൾക്കു നൽകുന്നത്. എന്നാൽ, ലോണ്‍ തുക തിരിച്ചടയ്ക്കേണ്ടി വരുന്പോൾ പലിശയെന്ന പേരിൽ ഇരട്ടി തുക ആവശ്യപ്പെടുന്നു. തുക നൽകാൻ താമസിച്ചാലും അധിക തുക നൽകാൻ വിസമ്മതിച്ചാലും നിരന്തരം അധിക്ഷേപം നേരിടേണ്ടി വരുന്നതായും ഉപയോക്താക്കൾ പരാതിപ്പെടുന്നുണ്ട്. കേരളത്തിൽ ഉൾപ്പെടെ ഇത്തരത്തിൽ ലോണ്‍ ആപ്ലിക്കേഷനുകളുടെ കെണിയിൽ അകപ്പെട്ട് മോർഫ് ചെയ്തുള്ള ചിത്രങ്ങൾ പ്രചരിച്ചതിനു പിന്നാലെ ദന്പതികൾ ആത്മഹത്യ ചെയ്തിരുന്നു.
രാജ്യത്തിന്റെ നിയമ വ്യവസ്ഥയ്ക്കും പരമാധികാരത്തിനും വെല്ലുവിളിയാകുന്ന തരത്തിൽ ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു നിരോധനം. ഇന്ത്യക്കാരായ ഉപയോക്താക്കളുടെ വിവരങ്ങൾ ശത്രുരാജ്യങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സെർവറുകളുമായി പങ്കുവയ്ക്കുന്നതിനു പുറമേ മറ്റു തരത്തിൽ ദുരുപയോഗം ചെയ്യുന്നതായും കേന്ദ്ര ഐടി മന്ത്രാലയം കണ്ടെത്തി. പ്ലേസ്റ്റോറിൽ ലഭ്യമല്ലാത്ത മിക്കവാറും ചൈനീസ് ആപ്പുകളുടെ വ്യാജ പതിപ്പുകൾ വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരം ആപ്പുകൾ സംബന്ധിച്ച് തെലുങ്കാന, ഒഡീഷ, ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങൾ ആശങ്കയറിയിച്ചതിനു പിന്നാലെയാണു കേന്ദ്രത്തിന്റെ നടപടി.
ചൈനീസ് ലോൺ ആപ്പുകൾ അനുവദിക്കുന്ന തുകയിൽ വിവിധ കിഴിവുകൾ നടത്തി കുറഞ്ഞ സംഖ്യയാണ് ഉപയോക്താക്കൾക്കു നൽകുന്നത്. എന്നാൽ, ലോണ്‍ തുക തിരിച്ചടയ്ക്കേണ്ടി വരുന്പോൾ പലിശയെന്ന പേരിൽ ഇരട്ടി തുക ആവശ്യപ്പെടുന്നു. തുക നൽകാൻ താമസിച്ചാലും അധിക തുക നൽകാൻ വിസമ്മതിച്ചാലും നിരന്തരം അധിക്ഷേപം നേരിടേണ്ടി വരുന്നതായും ഉപയോക്താക്കൾ പരാതിപ്പെടുന്നുണ്ട്. കേരളത്തിൽ ഉൾപ്പെടെ ഇത്തരത്തിൽ ലോണ്‍ ആപ്ലിക്കേഷനുകളുടെ കെണിയിൽ അകപ്പെട്ട് മോർഫ് ചെയ്തുള്ള ചിത്രങ്ങൾ പ്രചരിച്ചതിനു പിന്നാലെ ദന്പതികൾ ആത്മഹത്യ ചെയ്തിരുന്നു.