ന്യൂഡൽഹി: ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന് സംസ്ഥാന സർക്കാർ അനുവദിച്ച സ്ഥലത്ത് പഞ്ചായത്തിന്റെ അനുമതിയോടെ അനധികൃത നിർമാണം നടത്തുകയാണെന്ന് ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാംഗവുമായ പി.ടി. ഉഷ. സ്കൂളിന്റെ സുഗമമായ നടത്തിപ്പിനു സാഹചര്യമൊരുക്കണമെന്നും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പി.ടി. ഉഷ അഭ്യർഥിച്ചു.
ഉഷ സ്കൂളിന് കോഴിക്കോട് കിനാലൂരിൽ സർക്കാർ അനുവദിച്ച സ്ഥലത്തു പനങ്ങാട് പഞ്ചായത്തിന്റെ അറിവോടെയാണ് അനധികൃത നിർമാണം നടക്കുന്നതെന്നാണ് ഉഷ പറഞ്ഞത്. എംപിയായ ശേഷം നിരന്തരം അതിക്രമങ്ങൾക്ക് ഇരയാകുന്നുവെന്നാണ് ഉഷയുടെ ആരോപണം.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് കോഴിക്കോട് ബാലുശേരി കിനാലൂരിൽ ലീസായി ട്രസ്റ്റിന് അനുവദിച്ച 30 ഏക്കർ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്.
സാന്പത്തിക ബുദ്ധിമുട്ടു കാരണം മതിൽ കെട്ടി ഭൂമി വേർതിരിച്ചിരുന്നില്ല. ഈ ഭൂമിയിൽ ഇപ്പോൾ തുടർച്ചയായി കൈയേറ്റങ്ങളും അതിക്രമവും നടക്കുന്നു വെന്നാണ് ഉഷ പറയുന്നത്. വെള്ളിയാഴ്ച ഒരുസംഘം ആളുകൾ ജെസിബിയുമായി എത്തി സ്കൂളിന്റെ സ്ഥലത്തു നിർമാണ പ്രവർത്തനങ്ങൾ നടത്താൻ നോക്കി. തടയാൻ ശ്രമിച്ച സ്കൂൾ ജീവനക്കാർക്കുനേരേ ജെസിബി കയറ്റാനും ശ്രമിച്ചു. മുൻപ് പ്രശ്നമുണ്ടായിരുന്ന സമയത്ത് റൂറൽ എസ്പിക്കും കളക്ടർക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിർമാണപ്രവൃത്തികൾ നിർത്തിവച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതു വീണ്ടും ആരംഭിച്ചിരിക്കുകയാണെന്നും ഉഷ പറഞ്ഞു.
സ്കൂളിന്റെ ഭൂമി പലപ്പോഴും മയക്കുമരുന്നു സംഘം താവളമാക്കുന്നു. ഗേറ്റ് അടയ്ക്കാൻ അനുവദിക്കാറില്ല. പല സംസ്ഥാനങ്ങളിൽനിന്നു വന്ന് ഉഷ സ്കൂളിൽ താമസിച്ചു പഠിക്കുന്ന പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ല.
25-ഓളം പെണ്‍കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണിത്. ഹോസ്റ്റൽ, സിന്തറ്റിക്ക് ട്രാക്ക്, മൾട്ടി ജിം, എന്നിവയെല്ലാം ഇവിടുണ്ട്. സ്കൂൾ പരിസരത്ത് അതിക്രമം തുടർക്കഥയാണ്. മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടുണ്ടെന്നും ഉഷ വ്യക്തമാക്കി.
ഉഷ സ്കൂളിന് കോഴിക്കോട് കിനാലൂരിൽ സർക്കാർ അനുവദിച്ച സ്ഥലത്തു പനങ്ങാട് പഞ്ചായത്തിന്റെ അറിവോടെയാണ് അനധികൃത നിർമാണം നടക്കുന്നതെന്നാണ് ഉഷ പറഞ്ഞത്. എംപിയായ ശേഷം നിരന്തരം അതിക്രമങ്ങൾക്ക് ഇരയാകുന്നുവെന്നാണ് ഉഷയുടെ ആരോപണം.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് കോഴിക്കോട് ബാലുശേരി കിനാലൂരിൽ ലീസായി ട്രസ്റ്റിന് അനുവദിച്ച 30 ഏക്കർ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്.
സാന്പത്തിക ബുദ്ധിമുട്ടു കാരണം മതിൽ കെട്ടി ഭൂമി വേർതിരിച്ചിരുന്നില്ല. ഈ ഭൂമിയിൽ ഇപ്പോൾ തുടർച്ചയായി കൈയേറ്റങ്ങളും അതിക്രമവും നടക്കുന്നു വെന്നാണ് ഉഷ പറയുന്നത്. വെള്ളിയാഴ്ച ഒരുസംഘം ആളുകൾ ജെസിബിയുമായി എത്തി സ്കൂളിന്റെ സ്ഥലത്തു നിർമാണ പ്രവർത്തനങ്ങൾ നടത്താൻ നോക്കി. തടയാൻ ശ്രമിച്ച സ്കൂൾ ജീവനക്കാർക്കുനേരേ ജെസിബി കയറ്റാനും ശ്രമിച്ചു. മുൻപ് പ്രശ്നമുണ്ടായിരുന്ന സമയത്ത് റൂറൽ എസ്പിക്കും കളക്ടർക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിർമാണപ്രവൃത്തികൾ നിർത്തിവച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതു വീണ്ടും ആരംഭിച്ചിരിക്കുകയാണെന്നും ഉഷ പറഞ്ഞു.
സ്കൂളിന്റെ ഭൂമി പലപ്പോഴും മയക്കുമരുന്നു സംഘം താവളമാക്കുന്നു. ഗേറ്റ് അടയ്ക്കാൻ അനുവദിക്കാറില്ല. പല സംസ്ഥാനങ്ങളിൽനിന്നു വന്ന് ഉഷ സ്കൂളിൽ താമസിച്ചു പഠിക്കുന്ന പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ല.
25-ഓളം പെണ്‍കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണിത്. ഹോസ്റ്റൽ, സിന്തറ്റിക്ക് ട്രാക്ക്, മൾട്ടി ജിം, എന്നിവയെല്ലാം ഇവിടുണ്ട്. സ്കൂൾ പരിസരത്ത് അതിക്രമം തുടർക്കഥയാണ്. മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടുണ്ടെന്നും ഉഷ വ്യക്തമാക്കി.