ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്റെ തട്ടിപ്പുവിഷയത്തിൽ ബന്ധപ്പെട്ട അധികൃതർ വേണ്ടപോലെ ഇടപെടുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് (സെബി) ഉൾപ്പെടെയുള്ള സംവിധാനങ്ങളെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
വിഷയത്തിൽ കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് പ്രതികരിച്ചുകഴിഞ്ഞതാണ്. എൽഐസിയും മറ്റു ബാങ്കുകളും ഇക്കാര്യത്തിൽ അവരുടെ പ്രതികരണങ്ങൾ അറിയിച്ചു. ഇനി അധികൃതർ അവരുടെ ജോലി ചെയ്യട്ടെ എന്നാണു മന്ത്രി പറഞ്ഞത്. സെബി ഉൾപ്പെടെയുള്ള നിയന്ത്രണ സംവിധാനങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നവയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അദാനി ഗ്രൂപ്പിന്റെ 20,000 കോടി രൂപയുടെ എഫ്പിഒ പിൻവലിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. വിവാദങ്ങൾ എല്ലാംതന്നെ ബന്ധപ്പെട്ട ഏജൻസികൾ കൈകാര്യം ചെയ്യും. നിർണായക ഘട്ടങ്ങളിൽ ഏറ്റവും അനുയോജ്യമായ തീരുമാനങ്ങൾ അവർക്കുതന്നെ കൈക്കൊള്ളാം. ഇക്കാര്യത്തിൽ സെബിക്ക് അവരുടേതായ രീതികളുണ്ടെന്നും മന്ത്രി പറഞ്ഞു.
എത്രയോ തവണ ഇവിടെ എഫ്പിഒ ഉപേക്ഷിച്ചിരിക്കുന്നു. അതുകൊണ്ടു രാജ്യത്തിന് പ്രത്യേകിച്ച് എന്തെങ്കിലും കോട്ടം സംഭവിച്ചുണ്ടോ എന്നും മന്ത്രി ചോദിച്ചു.
വിഷയത്തിൽ കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് പ്രതികരിച്ചുകഴിഞ്ഞതാണ്. എൽഐസിയും മറ്റു ബാങ്കുകളും ഇക്കാര്യത്തിൽ അവരുടെ പ്രതികരണങ്ങൾ അറിയിച്ചു. ഇനി അധികൃതർ അവരുടെ ജോലി ചെയ്യട്ടെ എന്നാണു മന്ത്രി പറഞ്ഞത്. സെബി ഉൾപ്പെടെയുള്ള നിയന്ത്രണ സംവിധാനങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നവയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അദാനി ഗ്രൂപ്പിന്റെ 20,000 കോടി രൂപയുടെ എഫ്പിഒ പിൻവലിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. വിവാദങ്ങൾ എല്ലാംതന്നെ ബന്ധപ്പെട്ട ഏജൻസികൾ കൈകാര്യം ചെയ്യും. നിർണായക ഘട്ടങ്ങളിൽ ഏറ്റവും അനുയോജ്യമായ തീരുമാനങ്ങൾ അവർക്കുതന്നെ കൈക്കൊള്ളാം. ഇക്കാര്യത്തിൽ സെബിക്ക് അവരുടേതായ രീതികളുണ്ടെന്നും മന്ത്രി പറഞ്ഞു.
എത്രയോ തവണ ഇവിടെ എഫ്പിഒ ഉപേക്ഷിച്ചിരിക്കുന്നു. അതുകൊണ്ടു രാജ്യത്തിന് പ്രത്യേകിച്ച് എന്തെങ്കിലും കോട്ടം സംഭവിച്ചുണ്ടോ എന്നും മന്ത്രി ചോദിച്ചു.