ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാലയിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പ്രതിയാക്കിയ ജഹവർലാൽ നെഹ്റു സർവകലാശാലാ വിദ്യാർഥി ഷർജിൽ ഇമാമിനെ ഡൽഹി കോടതി വെറുതെ വിട്ടു.
കേസിൽ പ്രതിചേർക്കപ്പെട്ട ആസിഫ് ഇഖ്ബാലിനെയും കോടതി വെറുതെ വിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ജാമിയ നഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അഡീഷണൽ സെഷൻസ് ജഡ്ജി അരുൾ വർമ റദ്ദാക്കി. പക്ഷേ, ഡൽഹി കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസ് നിലവിലുള്ളത് കൊണ്ട് ഷർജിൽ ഇമാമിന്റെ ജയിൽ മോചനം സാധ്യമാകില്ല.
ജാമിയ സർവകലാശാലയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ആളുകളും പോലീസും ഏറ്റുമുട്ടിയിരുന്നു. കേസിൽ 2021ൽ ഷർജീലിന് ജാമ്യം ലഭിച്ചിരുന്നു. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ഷർജീൽ ഇമാമിനെ ഡൽഹി പൊലീസ് ബിഹാറിൽ നിന്ന് അറസ്റ്റ് ചെയ്തത്.
കേസിൽ പ്രതിചേർക്കപ്പെട്ട ആസിഫ് ഇഖ്ബാലിനെയും കോടതി വെറുതെ വിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ജാമിയ നഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അഡീഷണൽ സെഷൻസ് ജഡ്ജി അരുൾ വർമ റദ്ദാക്കി. പക്ഷേ, ഡൽഹി കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസ് നിലവിലുള്ളത് കൊണ്ട് ഷർജിൽ ഇമാമിന്റെ ജയിൽ മോചനം സാധ്യമാകില്ല.
ജാമിയ സർവകലാശാലയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ആളുകളും പോലീസും ഏറ്റുമുട്ടിയിരുന്നു. കേസിൽ 2021ൽ ഷർജീലിന് ജാമ്യം ലഭിച്ചിരുന്നു. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ഷർജീൽ ഇമാമിനെ ഡൽഹി പൊലീസ് ബിഹാറിൽ നിന്ന് അറസ്റ്റ് ചെയ്തത്.