ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്റെ ഓഹരിസമാഹരണത്തിനു കേന്ദ്രസർക്കാർ വഴിവിട്ട സഹായങ്ങൾ നൽകുന്നുവെന്നാരോപിച്ച് പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധത്തിൽ തുടർച്ചയായ രണ്ടാം ദിവസവും പാർലമെന്റ് സഭാ നടപടികൾ തടസപ്പെട്ടു.
അദാനിക്കെതിരായ അന്വേഷണത്തിനു സർക്കാർ ഉത്തരവിടുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. എന്നാൽ ബജറ്റ് ഉൾപ്പെടെയുള്ള വിഷയം ചർച്ച ചെയ്യേണ്ട സമയം അനാവശ്യ വിവാദങ്ങൾ ഉയർത്തി പ്രതിപക്ഷം പാഴാക്കുകയാണെന്നു ലോക്സഭാ സ്പീക്കർ കുറ്റപ്പെടുത്തി.
അദാനിക്കെതിരായ വെളിപ്പെടുത്തലുകളിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ്, സിപിഎം, ശിവസേന ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ അദാനി വിഷയത്തിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയും രാജ്യസഭാധ്യക്ഷൻ ജയ്ദീപ് ധൻകറും ചർച്ച അനുവദിക്കാത്തതിനു പിന്നാലെയാണ് പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചത്.
അദാനി വിഷയത്തിൽ ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികളിലെ എംപിമാർ ലോകസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർത്തി. ബജറ്റ്, ജി-20 വിഷയങ്ങളിൽ ചർച്ച നടക്കേണ്ട സമയത്തു മറ്റു വിഷയങ്ങളിൽ ചർച്ച അനുവദിക്കാനാകില്ലെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള വ്യക്തമാക്കി.
പാർലമെന്റ് ജനാധിപത്യത്തിന്റെ ധ്രുവനക്ഷത്രമാണെന്നും പാർലമെന്റ് നടപടികൾ അകാരണമായി തടസപ്പെടുത്തുന്നത് അനുവദിക്കാനാകില്ലെന്നും രാജ്യസഭാധ്യക്ഷൻ പറഞ്ഞു. എംപിമാർ വഴങ്ങാത്തതിനെ തുടർന്ന് ലോക്സഭ ഉച്ചയ്ക്കു രണ്ടുമണി വരെയും രാജ്യസഭ ഉച്ചയ്ക്കു രണ്ടര വരെയുമാണ് ഇന്നലെ പിരിഞ്ഞത്. തുടർന്നും അദാനി വിഷയം ഉയർത്തി പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ച സാഹചര്യത്തിലാണ് പാർലമെന്റിന്റെ ഇരുസഭകളും രണ്ടു ദിവസത്തേക്ക് പിരിഞ്ഞത്. സഭ സമ്മേളിക്കുന്നതിനു മുന്നോടിയായി കോണ്ഗ്രസ് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നിരുന്നു.
പതിനാറു പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്. അദാനിക്കെതിരേ സംയുക്ത പാർലമെന്ററി സമിതി അന്വേഷണമോ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണമോ നടത്തുന്നതുവരെ പ്രതിഷേധം തുടരാനാണ് യോഗത്തിലെ തീരുമാനം.
അദാനിക്കെതിരായ അന്വേഷണത്തിനു സർക്കാർ ഉത്തരവിടുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. എന്നാൽ ബജറ്റ് ഉൾപ്പെടെയുള്ള വിഷയം ചർച്ച ചെയ്യേണ്ട സമയം അനാവശ്യ വിവാദങ്ങൾ ഉയർത്തി പ്രതിപക്ഷം പാഴാക്കുകയാണെന്നു ലോക്സഭാ സ്പീക്കർ കുറ്റപ്പെടുത്തി.
അദാനിക്കെതിരായ വെളിപ്പെടുത്തലുകളിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ്, സിപിഎം, ശിവസേന ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ അദാനി വിഷയത്തിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയും രാജ്യസഭാധ്യക്ഷൻ ജയ്ദീപ് ധൻകറും ചർച്ച അനുവദിക്കാത്തതിനു പിന്നാലെയാണ് പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചത്.
അദാനി വിഷയത്തിൽ ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികളിലെ എംപിമാർ ലോകസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർത്തി. ബജറ്റ്, ജി-20 വിഷയങ്ങളിൽ ചർച്ച നടക്കേണ്ട സമയത്തു മറ്റു വിഷയങ്ങളിൽ ചർച്ച അനുവദിക്കാനാകില്ലെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള വ്യക്തമാക്കി.
പാർലമെന്റ് ജനാധിപത്യത്തിന്റെ ധ്രുവനക്ഷത്രമാണെന്നും പാർലമെന്റ് നടപടികൾ അകാരണമായി തടസപ്പെടുത്തുന്നത് അനുവദിക്കാനാകില്ലെന്നും രാജ്യസഭാധ്യക്ഷൻ പറഞ്ഞു. എംപിമാർ വഴങ്ങാത്തതിനെ തുടർന്ന് ലോക്സഭ ഉച്ചയ്ക്കു രണ്ടുമണി വരെയും രാജ്യസഭ ഉച്ചയ്ക്കു രണ്ടര വരെയുമാണ് ഇന്നലെ പിരിഞ്ഞത്. തുടർന്നും അദാനി വിഷയം ഉയർത്തി പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ച സാഹചര്യത്തിലാണ് പാർലമെന്റിന്റെ ഇരുസഭകളും രണ്ടു ദിവസത്തേക്ക് പിരിഞ്ഞത്. സഭ സമ്മേളിക്കുന്നതിനു മുന്നോടിയായി കോണ്ഗ്രസ് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നിരുന്നു.
പതിനാറു പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്. അദാനിക്കെതിരേ സംയുക്ത പാർലമെന്ററി സമിതി അന്വേഷണമോ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണമോ നടത്തുന്നതുവരെ പ്രതിഷേധം തുടരാനാണ് യോഗത്തിലെ തീരുമാനം.