ന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിക്കു വിലക്കേർപ്പെടുത്തിയ കേന്ദ്രത്തിന്റെ നടപടി തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്രത്തിനു സുപ്രീംകോടതി നോട്ടീസ്.
പ്രതികരണം അറിയിക്കാൻ കേന്ദ്രസർക്കാരിനു മൂന്നാഴ്ച സമയമാണു കോടതി അനുവദിച്ചിരിക്കുന്നത്. ഡോക്യുമെന്ററി പൊതുസ്രോതസുകളിൽ നിന്നു നീക്കം ചെയ്യാനുള്ള ഉത്തരവിന്റെ യഥാർഥ രേഖകൾ സുപ്രീംകോടതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. ഡോക്യുമെന്ററി നിരോധനത്തിനെതിരായ രണ്ടു ഹർജികളാണ് ജസ്റ്റീസ് സഞ്ജീവ് ഖന്ന, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ പരിഗണിച്ചത്. മാധ്യമപ്രവർത്തകൻ എൻ.റാം, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്, തൃണമൂൽ എംപി മഹുവ മൊയ്ത്ര എന്നിവരുടേതായിരുന്നു ആദ്യഹർജി. അഭിഭാഷകനായ എം.എൽ. ശർമ സമർപ്പിച്ചതാണ് രണ്ടാമത്തെ ഹർജി.
പ്രതികരണം അറിയിക്കാൻ കേന്ദ്രസർക്കാരിനു മൂന്നാഴ്ച സമയമാണു കോടതി അനുവദിച്ചിരിക്കുന്നത്. ഡോക്യുമെന്ററി പൊതുസ്രോതസുകളിൽ നിന്നു നീക്കം ചെയ്യാനുള്ള ഉത്തരവിന്റെ യഥാർഥ രേഖകൾ സുപ്രീംകോടതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. ഡോക്യുമെന്ററി നിരോധനത്തിനെതിരായ രണ്ടു ഹർജികളാണ് ജസ്റ്റീസ് സഞ്ജീവ് ഖന്ന, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ പരിഗണിച്ചത്. മാധ്യമപ്രവർത്തകൻ എൻ.റാം, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്, തൃണമൂൽ എംപി മഹുവ മൊയ്ത്ര എന്നിവരുടേതായിരുന്നു ആദ്യഹർജി. അഭിഭാഷകനായ എം.എൽ. ശർമ സമർപ്പിച്ചതാണ് രണ്ടാമത്തെ ഹർജി.