ന്യൂഡൽഹി: സ്ത്രീകളിലെ ആർത്തവം ഒരു സാധാരണ ശാരീരിക പ്രതിഭാസം മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പവാർ.
ചെറിയ ഒരു വിഭാഗത്തിനു മാത്രമാണ് അതേത്തുടർന്ന് ബുദ്ധിമുട്ടുണ്ടാകുന്നത്. ശന്പളത്തോടെയുള്ള ആർത്തവ അവധി കേന്ദ്രസർക്കാർ പരിഗണിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ജനുവരി 29 വരെ 32 കോടി 12 ലക്ഷം ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ടുകൾ സൃഷ്ടിച്ചതായി ഭാരതി പവാർ ലോക്സഭയെ അറിയിച്ചു.
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ രാജ്യത്ത് പരസ്പര പ്രവർത്തനക്ഷമമായ ഒരു ഡിജിറ്റൽ ആരോഗ്യ ഇക്കോസിസ്റ്റം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്ക്കു കീഴിൽ 23 കോടി ആയുഷ്മാൻ കാർഡ് നൽകിയതായും മന്ത്രി പറഞ്ഞു. 10 കോടി 74 ലക്ഷം കുടുംബങ്ങൾക്ക് ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ചുലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ നൽകുന്ന പദ്ധതിയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചെറിയ ഒരു വിഭാഗത്തിനു മാത്രമാണ് അതേത്തുടർന്ന് ബുദ്ധിമുട്ടുണ്ടാകുന്നത്. ശന്പളത്തോടെയുള്ള ആർത്തവ അവധി കേന്ദ്രസർക്കാർ പരിഗണിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ജനുവരി 29 വരെ 32 കോടി 12 ലക്ഷം ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ടുകൾ സൃഷ്ടിച്ചതായി ഭാരതി പവാർ ലോക്സഭയെ അറിയിച്ചു.
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ രാജ്യത്ത് പരസ്പര പ്രവർത്തനക്ഷമമായ ഒരു ഡിജിറ്റൽ ആരോഗ്യ ഇക്കോസിസ്റ്റം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്ക്കു കീഴിൽ 23 കോടി ആയുഷ്മാൻ കാർഡ് നൽകിയതായും മന്ത്രി പറഞ്ഞു. 10 കോടി 74 ലക്ഷം കുടുംബങ്ങൾക്ക് ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ചുലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ നൽകുന്ന പദ്ധതിയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.