ന്യൂഡൽഹി: ചൈനീസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധവിഹിതം വർധിപ്പിച്ചു. കേന്ദ്രബജറ്റിൽ പ്രതിരോധ മന്ത്രാലയത്തിനുള്ള വിഹിതത്തിൽ 13 ശതമാനമാണ് വർധന. 5.94 ലക്ഷം കോടിയാണ് പ്രതിരോധ മേഖലയ്ക്കായി അനുവദിച്ചത്.
കഴിഞ്ഞ ബജറ്റിൽ 5.25 ലക്ഷം കോടിയായിരുന്നു അനുവദിച്ചത്. പുതിയ ആയുധങ്ങൾ, വിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, മറ്റ് സൈനിക ഉപകരണങ്ങൾ എന്നിവ വാങ്ങാൻ മൊത്തം 1.62 ലക്ഷം കോടി ഇതിൽ നീക്കിവച്ചിട്ടുണ്ട്. തീവ്രവാദ ഭീഷണി, അതിർത്തിയിൽ ചൈന, പാക്കിസ്ഥാൻ ഭാഗങ്ങളിൽനിന്നുള്ള ഭീഷണി എന്നിവ വർധിച്ച സാഹചര്യത്തിലാണ് ഇതെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. സൈനിക ഉദ്യോഗസ്ഥരുടെ ശന്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും 2.70 ലക്ഷം കോടി രൂപയാണ് വകയിരുത്തിയപ്പോൾ 1.38 ലക്ഷം കോടി രൂപയാണ് പെൻഷൻ നൽകാനായി നീക്കിവച്ചത്.
കഴിഞ്ഞ ബജറ്റിൽ 5.25 ലക്ഷം കോടിയായിരുന്നു അനുവദിച്ചത്. പുതിയ ആയുധങ്ങൾ, വിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, മറ്റ് സൈനിക ഉപകരണങ്ങൾ എന്നിവ വാങ്ങാൻ മൊത്തം 1.62 ലക്ഷം കോടി ഇതിൽ നീക്കിവച്ചിട്ടുണ്ട്. തീവ്രവാദ ഭീഷണി, അതിർത്തിയിൽ ചൈന, പാക്കിസ്ഥാൻ ഭാഗങ്ങളിൽനിന്നുള്ള ഭീഷണി എന്നിവ വർധിച്ച സാഹചര്യത്തിലാണ് ഇതെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. സൈനിക ഉദ്യോഗസ്ഥരുടെ ശന്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും 2.70 ലക്ഷം കോടി രൂപയാണ് വകയിരുത്തിയപ്പോൾ 1.38 ലക്ഷം കോടി രൂപയാണ് പെൻഷൻ നൽകാനായി നീക്കിവച്ചത്.