ജമ്മു: കഴിഞ്ഞവർഷം മേയിൽ നാലുപേരുടെ മരണത്തിനിടയാക്കിയ വൈഷ്ണോദേവി തീർഥാടക ബസ് സ്ഫോടനക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിലായി. റിയാസി സ്വദേശി ആരിഫ് ആണ് പിടിയിലായത്. നർവാളിലെ ഇരട്ടസ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ആരിഫിലെത്തിയത്. ഇയാളിൽനിന്ന് പെർഫ്യൂം ബോട്ടിൽ ബോംബും കണ്ടെടുത്തു. സ്പ്രേ ബട്ടൺ അമർത്തുന്പോൾ പൊട്ടിത്തെറിക്കുന്ന രീതിയിലാണ് പെർഫ്യൂം ബോട്ടിലിൽ ബോംബ് ഘടിപ്പിച്ചിരുന്നത്.
2022 ഫെബ്രുവരിയിൽ ജമ്മു ശാസ്ത്രി നഗറിലും ജനുവരി 21ന് ഒന്പതുപേരുടെ മരണത്തിനിടയാക്കിയ നർവാൾ സ്ഫോടനത്തിലും പങ്കുണ്ടെന്നും ഡിസംബറിൽ പാക്കിസ്ഥാനിൽനിന്ന് ഡ്രോണിലാണ് സ്ഫോടനവസ്തുക്കളെത്തിയതെന്നും ആരിഫ് മൊഴി നല്കി. 2016 മുതൽ ഇയാൾ ലഷ്കർ ഇ തോയിബയ്ക്കുവേണ്ടി പ്രവർത്തിച്ചുവരികയാണെന്ന് ജമ്മു സോൺ എഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞു.
2022 ഫെബ്രുവരിയിൽ ജമ്മു ശാസ്ത്രി നഗറിലും ജനുവരി 21ന് ഒന്പതുപേരുടെ മരണത്തിനിടയാക്കിയ നർവാൾ സ്ഫോടനത്തിലും പങ്കുണ്ടെന്നും ഡിസംബറിൽ പാക്കിസ്ഥാനിൽനിന്ന് ഡ്രോണിലാണ് സ്ഫോടനവസ്തുക്കളെത്തിയതെന്നും ആരിഫ് മൊഴി നല്കി. 2016 മുതൽ ഇയാൾ ലഷ്കർ ഇ തോയിബയ്ക്കുവേണ്ടി പ്രവർത്തിച്ചുവരികയാണെന്ന് ജമ്മു സോൺ എഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞു.