ന്യൂഡൽഹി: സഹകരണ ആശയത്തിനുതന്നെ എതിരായിട്ടാണ് മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചതെന്ന വിമർശനവുമായി സുപ്രീംകോടതി. സർക്കാരിന് അധികാരമില്ലാത്ത തരത്തിലാണ് ലയനം നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
ലയനനടപടികൾക്കെതിരേ ഹർജിക്കാർക്കു ഹൈക്കോടതിയെ സമീപിക്കാമെന്നും ജസ്റ്റീസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി എന്നിവർ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റും എംഎൽഎയുമായ യു.എ. ലത്തീഫ്, ബാങ്ക് വൈസ് പ്രസിഡന്റ് പി.ടി. അജയ് മോഹൻ എന്നിവരാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്.
സഹകരണ നിയമത്തിൽ കൊണ്ടുവന്ന 74 എച്ച് ഭേദഗതി ഉപയോഗിച്ചാണ് മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചത്. എന്നാൽ, ഈ ഭേദഗതി പ്രകാരം സഹകരണ രജിസ്ട്രാർ ഇറക്കിയ അന്തിമ ഉത്തരവ് ഹർജിക്കാർ ഹൈക്കോടതിയിൽ ചോദ്യം ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ലയനം നടത്തിയ രീതിയോടു തങ്ങൾക്കു വിയോജിപ്പാണെങ്കിലും, അന്തിമ ഉത്തരവ് ചോദ്യം ചെയ്തിട്ടില്ലാത്തതിനാൽ ഈ ഘട്ടത്തിൽ വിഷയത്തിൽ ഇടപെടുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഹർജി സുപ്രീംകോടതി തള്ളി.
ഏകപക്ഷീയ ഭേദഗതിയിലൂടെ സൊസൈറ്റികളുടെ ജനാധിപത്യ അവകാശങ്ങൾ സർക്കാർ കവരുകയാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടി.
ലയനനടപടികൾക്കെതിരേ ഹർജിക്കാർക്കു ഹൈക്കോടതിയെ സമീപിക്കാമെന്നും ജസ്റ്റീസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി എന്നിവർ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റും എംഎൽഎയുമായ യു.എ. ലത്തീഫ്, ബാങ്ക് വൈസ് പ്രസിഡന്റ് പി.ടി. അജയ് മോഹൻ എന്നിവരാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്.
സഹകരണ നിയമത്തിൽ കൊണ്ടുവന്ന 74 എച്ച് ഭേദഗതി ഉപയോഗിച്ചാണ് മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചത്. എന്നാൽ, ഈ ഭേദഗതി പ്രകാരം സഹകരണ രജിസ്ട്രാർ ഇറക്കിയ അന്തിമ ഉത്തരവ് ഹർജിക്കാർ ഹൈക്കോടതിയിൽ ചോദ്യം ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ലയനം നടത്തിയ രീതിയോടു തങ്ങൾക്കു വിയോജിപ്പാണെങ്കിലും, അന്തിമ ഉത്തരവ് ചോദ്യം ചെയ്തിട്ടില്ലാത്തതിനാൽ ഈ ഘട്ടത്തിൽ വിഷയത്തിൽ ഇടപെടുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഹർജി സുപ്രീംകോടതി തള്ളി.
ഏകപക്ഷീയ ഭേദഗതിയിലൂടെ സൊസൈറ്റികളുടെ ജനാധിപത്യ അവകാശങ്ങൾ സർക്കാർ കവരുകയാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടി.